ആപ്പ്ജില്ല

അഭയാര്‍ഥികളുടെ ദുഃഖം വിളിച്ചോതി ഒരു ആൽബം

ഓരോ ലോകനേതാക്കളുടേയും അപരന്മാരെ അണിനിരത്തി ഏറെ ഹൃദയസ്പർശിയായൊരു ആൽബം

Samayam Malayalam 18 May 2018, 11:42 pm
പാലസ്തീന്‍റെ ദുഃഖം സംഗീത ആല്‍ബമായി അവതരിപ്പിച്ചിരിക്കുകയാണ് 'റമദാന്‍ നഷീദ്' എന്ന ആല്‍ബം. കുവൈത്തിലെ ഒരു ടെലികോം കമ്പനിയായ സൈന്‍ ആണ് ആൽബത്തിനുപിന്നിൽ. ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ഡൈലി ഇസ്ലാമിക് റിമൈന്‍ഡേഴ്സാണ്. പാലസ്തീന്‍റെ തലസ്ഥാനമായ ജറുസലേമിലാണ് ഇക്കുറി ഞങ്ങളുടെ ഇഫ്താർ എന്നും ആൽബം പറഞ്ഞുവയ്ക്കുന്നു.
Samayam Malayalam zain


പാലസ്തീനിലെ ഒരു അഭയാര്‍ഥിബാലന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് റമദാനാശംസകള്‍ നേരുന്നിടത്താണ് ഗാനം ആരംഭിക്കുന്നത്. താങ്കളെ എന്‍റെ വീട്ടിലേക്ക് ഇഫ്താറിന് ക്ഷണിക്കുകയാണ്. പക്ഷെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ എന്‍റെ വീട് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോ...

തുടര്‍ന്ന് കാണിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിന്‍ ബാലനോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നത് കാണിക്കുന്നു. കാനഡ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കലും കടല്‍കടന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി വരുന്നതും ആല്‍ബത്തില്‍ കടന്നുവരുന്നുണ്ട്. കണ്ണടയ്ക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് ബോംബിന്‍റെ ശബ്ദമാണെന്നാണ് തന്‍റെ റൂമിലേക്ക് കടന്നുവന്ന ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിനോട് അഭയാര്‍ഥി ബാലന്‍ പറയുന്നത്. ഓരോ ലോകനേതാക്കളോടും ഏറെ സാമ്യമുള്ളയാളുകളെ തേടിപിടിച്ച് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ് ഏറെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്ന ആൽബം കാണാം...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്