ഒര്‍ലാൻഡോ : അമേരിക്കയിലെ നിശാക്ളബ്ബിൽ കൂട്ടക്കൊല നടത്തിയ മകന്‍റെ പ്രവര്‍ത്തികളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന് ഒമര്‍ സാദിഖ് മതീന്‍റെ പിതാവ് സിദ്ദിഖ്. മകന് എന്തു സംഭവിച്ചു എന്ന് തനിക്ക് അറിയില്ല. അവന് ഇത്രയും പകയുണ്ടായിരുന്നെന്ന് അറിഞ്ഞിട്ടില്ല.
സ്വവര്‍ഗാനുരാഗത്തെ ശിക്ഷിക്കേണ്ടത് ദൈവമാണ്, അത് മനുഷ്യന്‍റെ ജോലി അല്ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒമറിന്‍റെ പിതാവ് സിദ്ദിഖ് പറഞ്ഞു. നേരത്തേ സിദ്ദിഖ് എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തിലും സ്വവര്‍ഗാനുരാഗികളോടുള്ള മകന്‍റെ വിദ്വേഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
യുഎസിലെ അഫ്ഗാൻ പ്രവാസ സമൂഹത്തിൽ സജീവ സാന്നിധ്യമാണ് അഫ്ഗാന്‍ വംശജനായ സിദ്ദിഖ്. മൂന്നുവയസുള്ള മകന്‍റെ മുന്നിൽ വച്ച് രണ്ടു പുരുഷൻമാര്‍ ചുംബിച്ചത് ഒമറിനെ രോഷാകുലനാക്കിയിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഒമര്‍ തന്നെ മര്‍ദ്ദിക്കാറുള്ളതായും അദ്ദേഹത്തിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും മുൻഭാര്യ പറഞ്ഞു.
ഞായറാഴ്ച്ച നടത്തിയ പ്രസ്താവനയിൽ കൂട്ടക്കൊലയുടെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ അറിയിച്ചു. അമേരിക്കയിൽ തോക്കു നിയന്ത്രണ നിയമം ശക്തമല്ലാത്തതിൽ ഒബാമ ഖേദം പ്രകടിപ്പിച്ചു.
സ്വവര്‍ഗാനുരാഗത്തെ ശിക്ഷിക്കേണ്ടത് ദൈവമാണ്, അത് മനുഷ്യന്‍റെ ജോലി അല്ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒമറിന്‍റെ പിതാവ് സിദ്ദിഖ് പറഞ്ഞു. നേരത്തേ സിദ്ദിഖ് എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തിലും സ്വവര്‍ഗാനുരാഗികളോടുള്ള മകന്‍റെ വിദ്വേഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
യുഎസിലെ അഫ്ഗാൻ പ്രവാസ സമൂഹത്തിൽ സജീവ സാന്നിധ്യമാണ് അഫ്ഗാന്‍ വംശജനായ സിദ്ദിഖ്. മൂന്നുവയസുള്ള മകന്‍റെ മുന്നിൽ വച്ച് രണ്ടു പുരുഷൻമാര്‍ ചുംബിച്ചത് ഒമറിനെ രോഷാകുലനാക്കിയിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഒമര്‍ തന്നെ മര്‍ദ്ദിക്കാറുള്ളതായും അദ്ദേഹത്തിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും മുൻഭാര്യ പറഞ്ഞു.
ഞായറാഴ്ച്ച നടത്തിയ പ്രസ്താവനയിൽ കൂട്ടക്കൊലയുടെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ അറിയിച്ചു. അമേരിക്കയിൽ തോക്കു നിയന്ത്രണ നിയമം ശക്തമല്ലാത്തതിൽ ഒബാമ ഖേദം പ്രകടിപ്പിച്ചു.