ആപ്പ്ജില്ല

ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് അന്തരിച്ചു

കുടുംബമാണ് വാര്‍ത്ത പുറത്തുവിട്ടത്.

Samayam Malayalam 14 Mar 2018, 10:24 am
ലണ്ടൻ: വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടണ്‍സ് പ്രസ്സ് അസ്സോസിയേഷൻ ന്യൂസ് ഏജൻസിയോടാണ് സ്റ്റീഫൻ ഹോക്കിങിന്‍റെ വിയോഗ വിവരം മക്കൾ വ്യക്തമാക്കിയത്.
Samayam Malayalam renowned physicist stephen hawking dies at 76
ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് അന്തരിച്ചു


തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികത സംബന്ധിച്ചുമുള്ള കണ്ടുപിടുത്തങ്ങളാണ് ശ്രദ്ധേയമായത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം അടക്കമുള്ള വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഭീമമായ ഗുരുത്വാകർഷണ ബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നതായി സ്റ്റീഫൻ ഹോക്കിങ് തെളിയിച്ചു. ആൽബർട്ട് ഐൻസ്റ്റീന്‍റെ ആപേഷികതാ സിദ്ധാന്തത്തിന്‌ ഇദ്ദേഹം പുതിയ വിശദീകരണം നൽകുകയും പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.

1942 ജനുവരി 8ന്‌ ബ്രിട്ടനിലെ ഓക്സ്ഫോർഡിൽ ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസിന്‍റെയും ഇസബെൽ ഹോക്കിൻസിന്‍റെയും മകനായി സ്റ്റീഫൻ ഹോക്കിങ് ജനിച്ചു. പതിനൊന്നാം വയസിൽ വിദ്യാഭ്യാസത്തിനായി ‍ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്‍റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ സ്റ്റീഫൻ ഹോക്കിങിന്‌ ​ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം (മോട്ടർ ന്യൂറോൺ ഡിസീസ്) പിടിപെട്ടു. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയും അദ്ദേഹത്തെ തളർത്തിയില്ല. സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ ജീവിതത്തിലേക്ക് കൂട്ടി. എന്നാൽ 1991-ൽ അവർ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്