ബാങ്കോക്ക്: വടക്കൻ തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെയും കോച്ചിനെയും രക്ഷിക്കാൻ പുതിയ മാര്‍ഗങ്ങള്‍ തേടി രക്ഷാപ്രവര്‍ത്തകര്‍. ഗുഹയിൽ ഓക്സിജന്റെ അളവ് കുറയുന്നതുമൂലം ദീര്‍ഘകാലം കുട്ടികളെ ഗുഹയിൽ തങ്ങാൻ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.
മലയുടെ മുകളിൽ നിന്നും പുകക്കുഴൽ മാതൃകയിൽ നൂറിലധികം ചെറുതുരങ്ങളുണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയാണ് രക്ഷാപ്രവര്‍ത്തകര്‍ പരീക്ഷിക്കുന്നത്. നിലവിൽ 400 മീറ്ററോളം താഴ്ചയിൽ പല തുരങ്കങ്ങളും നിര്‍മിച്ചെങ്കിലും കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്താനായിട്ടില്ല.
ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സാന്നിദ്ധ്യം നിലനിര്‍ത്തുന്നതിനായി ഇടയ്ക്കിടെ ശുദ്ധവായു പമ്പ് ചെയ്യുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രക്ഷപെടുത്തുന്ന ഓരോ കുട്ടിയ്ക്കുമൊപ്പം ഓരോ രക്ഷാപ്രവര്‍ത്തകനും നീന്തുന്ന ബഡ്ഡി ഡൈവ് രീതി പരീക്ഷിക്കാനും അധികൃതര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ 23-നാണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളില്‍പ്പെട്ടത്. 10 ദിവസത്തിനുശേഷമാണ് ബ്രിട്ടീഷ് മുങ്ങല്രക്ഷാവിദഗ്ധര്ക്ക് ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളില്‍ സുരക്ഷിതമായ സ്ഥലത്ത് തങ്ങിയിരന്ന സംഘത്തെ കണ്ടെതാനായത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് നടന്നുവരുന്നത്.കുട്ടികള്‍ക്ക് ഭക്ഷണവും ഓക്സിജനും മരുന്നും എത്തിച്ചു. ഗുഹയിലെ വെള്ളം പമ്പുചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
മലയുടെ മുകളിൽ നിന്നും പുകക്കുഴൽ മാതൃകയിൽ നൂറിലധികം ചെറുതുരങ്ങളുണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയാണ് രക്ഷാപ്രവര്‍ത്തകര്‍ പരീക്ഷിക്കുന്നത്. നിലവിൽ 400 മീറ്ററോളം താഴ്ചയിൽ പല തുരങ്കങ്ങളും നിര്‍മിച്ചെങ്കിലും കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്താനായിട്ടില്ല.
ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സാന്നിദ്ധ്യം നിലനിര്‍ത്തുന്നതിനായി ഇടയ്ക്കിടെ ശുദ്ധവായു പമ്പ് ചെയ്യുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രക്ഷപെടുത്തുന്ന ഓരോ കുട്ടിയ്ക്കുമൊപ്പം ഓരോ രക്ഷാപ്രവര്‍ത്തകനും നീന്തുന്ന ബഡ്ഡി ഡൈവ് രീതി പരീക്ഷിക്കാനും അധികൃതര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ 23-നാണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളില്‍പ്പെട്ടത്. 10 ദിവസത്തിനുശേഷമാണ് ബ്രിട്ടീഷ് മുങ്ങല്രക്ഷാവിദഗ്ധര്ക്ക് ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളില്‍ സുരക്ഷിതമായ സ്ഥലത്ത് തങ്ങിയിരന്ന സംഘത്തെ കണ്ടെതാനായത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് നടന്നുവരുന്നത്.കുട്ടികള്‍ക്ക് ഭക്ഷണവും ഓക്സിജനും മരുന്നും എത്തിച്ചു. ഗുഹയിലെ വെള്ളം പമ്പുചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.