അതിന് കാരണം രണ്ട് വട്ടം കൊവിഡിനേയും ഒരു നൂറ്റാണ്ട് മുന്‍പ് വന്ന മഹാമാരിയായ സ്പാനിഷ് ഫ്ലൂവിനേയും അതിജീവിച്ചത് തന്നെയാണ്. ആഞ്ചലീന ഫ്രൈഡ്മാൻ ആണ് ഈ അത്ഭുത വനിതയാണിത്.
അർബുദം അടക്കമുള്ള രോഗങ്ങള്‍
എന്നാല്‍, ഇവര്‍ ഈ മഹാമാരികളെ മാത്രമല്ല മറ്റ് ഗുരുതര രോഗങ്ങളേയും തരണം ചെയ്താണ് ഇവിടെ എത്തിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗര്‍ഭം അലസലുകള്‍, ആന്തരിക രക്തസ്രാവം, അര്‍ബുദം എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം ആഞ്ചലീന പോരാടിയിട്ടുണ്ട്.
101ആമത്തെ വയസ്സിലും 102ാമത്തെ വയസ്സിലും അവര്‍ കൊവിഡിനെ നേരിടുകയായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
image courtesy- CNN
ജനനം സ്പാനിഷ് ഫ്ലൂകാലത്ത്
1918 ഒക്ടോബര്‍ 18നാണ് ആഞ്ചലീന ജനിച്ചത്. ഇറ്റലിയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറി പാര്‍ത്തതാണ് ആഞ്ചലീനയുടെ കുടുംബം. ഈ യാത്രക്കിടയിൽ കപ്പലിൽ വച്ചായിരുന്നു 11ാമതത്തെ മകളായി ഇവര്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ അമ്മ മരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജോവന്ന മെറോള പറഞ്ഞു.
ഈ സമയത്താണ് ലോകം മുഴുവൻ വിറപ്പിച്ച മറ്റൊരു മഹാമാരിയായ സ്പാനിഷ് ഫ്ലൂ പടര്‍ന്ന് പിടിച്ചിരുന്നത്. ഇതിൽ നിന്നും രക്ഷപെട്ട ഇവര്‍ 1942 ജനുവരി ഒന്‍പതിന് ഹാരോൾഡ് ഫ്രൈഡ്മാൻ എന്നയാളെ വിവാഹം കഴിക്കുകയായിരുന്നു.
image courtesy-CNN
നഴ്സിങ്ങ് ഹോമിൽ നിന്നുള്ള വിളി
നോര്‍ത്ത് വെസ്റ്റ് ചെസ്റ്ററിലുള്ള ഒരു നഴ്സിങ്ങ് ഹോമിലായിരുന്നു ഇവര്‍ താമസിച്ച് പോന്നിരുന്നത്. എന്നാൽ ഒക്ടോബര്‍ അവസാനത്തോടെ മകള്‍ക്ക് ഒരു ഫോണ്‍കോള്‍ വരികയായിരുന്നു. അമ്മയ്ക്ക് വീണ്ടും കൊവിഡ് ബാധിച്ചുവെന്നാണ് ആ ഫോണ്‍ സന്ദേശം. ഒരിക്കൽ കൊവിഡ് വന്ന് ഭേദമായി ആറ് മാസത്തന് ശേഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.
ഏപ്രിൽ 20ന് അവര്‍ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പനിയും ചുമയും അടക്കം എല്ലാ ലക്ഷണങ്ങളും ഇവര്‍ക്ക് കാണിച്ചിരുന്നുവെന്നും മകള്‍ വ്യക്തമാക്കുന്നു. അതിന് ആവശ്യമായ മരുന്നുകളും കഴിച്ചിരുന്നു. പിന്നീട് നവംബര്‍ 17ന് ഇവര്‍ രോഗമുക്തി നേടിയതായും പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
image courtesy-CNN
കൊവിഡ് രോഗികള്‍ക്ക് പ്രചോദനം
കൊവിഡിനെ അതിജീവിച്ച ഏറ്റവും പ്രായമേറിയ ആള്‍ ഒരുപക്ഷെ ഇവര്‍ ആയിരിക്കില്ല. എന്നാല്‍, രണ്ടാം വട്ടവും കൊവിഡിനെ അതിജീവിച്ച പ്രായമായ വ്യക്തി ഇവരായിരിക്കുമെന്ന് മകള്‍ മാ
ലോകത്താകമാനം ആറരക്കോടി ആളുകള്‍ക്കാണ് കൊവിഡ് രോഗം വന്നതായി കണക്കാക്കുന്നത്. അതിൽ 15 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 4.5 ആളുകള്‍ സുഖം പ്രാപിക്കുകയും ചെയ്തു. ലോകത്ത് കൊവിഡ് രോഗികള്‍ക്ക് ഇവര്‍ എന്നും ഒരു പ്രചോദനം ആയിരിക്കും.