വാഷിംഗ്ടൺ: തകർന്ന് വീണ വിമാനത്തിൽ നിന്നും പതിനൊന്നുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ മിഷിഗണിലെ ബീവർ ദ്വീപിലാണ് സംഭവം. അഞ്ച് യാത്രക്കാരുമായി പറന്ന വിമാനമാണ് കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ
ദ്വീപിൽ തകർന്ന് വീണത്. അപകടത്തിൽ കുട്ടിയുടെ പിതാവടക്കമുള്ള നാല് പേർ കൊല്ലപ്പെട്ടുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെന എന്ന കുട്ടിയാണ് പിതാവിൻ്റെ സമയോജിത ഇടപെടൽ മൂലം അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ ക്രിസ്റ്റീന പെർഡ്യൂ വ്യക്തമാക്കിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നതോടെ പിതാവ് മൈക്ക് പെർഡ്യൂ മകളെ ചേർത്തു പിടിച്ചു. വീഴ്ചയുടെ ആഘാതം കുട്ടിക്ക് ഏൽക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും അദ്ദേഹം അപകടത്തിനിടെ നടത്തിയിരുന്നുവെന്ന് മകൾ തന്നോട് പറഞ്ഞതായും കുട്ടിയുടെ അമ്മ പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്തു. മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിലെ കുട്ടികളുടെ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ പിതാവടക്കമുള്ളവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെറ്റോസ്കിയിലെ മക്ലാരൻ നോർത്തേൺ മിഷിഗൺ ഹോസ്പിറ്റലിലാണ് ഇവരെ എത്തിച്ചത്.
മിഷിഗണിലെ ചാർലെവോയ്സിൽ നിന്ന് വെൽകെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ബ്രിട്ടൺ - നോർമൻ ബിഎൻ-2 വിമാനം തകർന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. ക്രിസ്റ്റീനയുടെ ഭർത്താവ് മൈക്ക് പെർഡ്യൂ, പിതാവ്, സഹോദരൻ, പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കുട്ടിയും പിതാവും രക്ഷപ്പെട്ടതായി കോസ്റ്റ് ഗാർഡ് ആദ്യം ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മൈക്ക് പെർഡ്യൂവിൻ്റെ മരണം അധികൃതർ സ്ഥിരീകരിച്ചു. നാല് മരണം സംഭവിച്ചതായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മിഷിഗണില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് മൈക്ക്.
ദ്വീപിൽ തകർന്ന് വീണത്. അപകടത്തിൽ കുട്ടിയുടെ പിതാവടക്കമുള്ള നാല് പേർ കൊല്ലപ്പെട്ടുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെന എന്ന കുട്ടിയാണ് പിതാവിൻ്റെ സമയോജിത ഇടപെടൽ മൂലം അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ ക്രിസ്റ്റീന പെർഡ്യൂ വ്യക്തമാക്കിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നതോടെ പിതാവ് മൈക്ക് പെർഡ്യൂ മകളെ ചേർത്തു പിടിച്ചു. വീഴ്ചയുടെ ആഘാതം കുട്ടിക്ക് ഏൽക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും അദ്ദേഹം അപകടത്തിനിടെ നടത്തിയിരുന്നുവെന്ന് മകൾ തന്നോട് പറഞ്ഞതായും കുട്ടിയുടെ അമ്മ പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്തു. മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിലെ കുട്ടികളുടെ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ പിതാവടക്കമുള്ളവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെറ്റോസ്കിയിലെ മക്ലാരൻ നോർത്തേൺ മിഷിഗൺ ഹോസ്പിറ്റലിലാണ് ഇവരെ എത്തിച്ചത്.
മിഷിഗണിലെ ചാർലെവോയ്സിൽ നിന്ന് വെൽകെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ബ്രിട്ടൺ - നോർമൻ ബിഎൻ-2 വിമാനം തകർന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. ക്രിസ്റ്റീനയുടെ ഭർത്താവ് മൈക്ക് പെർഡ്യൂ, പിതാവ്, സഹോദരൻ, പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കുട്ടിയും പിതാവും രക്ഷപ്പെട്ടതായി കോസ്റ്റ് ഗാർഡ് ആദ്യം ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മൈക്ക് പെർഡ്യൂവിൻ്റെ മരണം അധികൃതർ സ്ഥിരീകരിച്ചു. നാല് മരണം സംഭവിച്ചതായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മിഷിഗണില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് മൈക്ക്.