ആപ്പ്ജില്ല

ആരും കരഞ്ഞുപോകും; അഫ്ഗാനിസ്ഥാനിൽ ദിവസവും കൊല്ലപ്പെടുകയോ അംഗപരിമിതരാക്കപ്പെടുകയോ ചെയ്യുന്നത് അഞ്ച് കുട്ടികൾ

ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ പൊന്നോമനകൾ ആക്രമിക്കപ്പെട്ടേക്കാമെന്ന് ദുസ്വപ്നം കണ്ട് കഴിയുന്ന അമ്മമാർ. ഞെട്ടിപ്പിക്കുന്ന കണക്ക്.

Samayam Malayalam 23 Nov 2020, 11:01 pm
കാബൂൾ: തന്റെ മക്കൾ ബോംബ് സ്ഫോടനത്തിലോ ചാവേർ ആക്രമണത്തിലോ കൊല്ലപ്പെടുമെന്ന് ഭയക്കുന്ന അമ്മമാർ, ചോരയൊലിപ്പിച്ച് കിടക്കുന്ന പിഞ്ചു ശരീരങ്ങൾ. ചോരക്കളത്തിനു നടുവിൽ ചിതറിയ പൊന്നോമനകൾ. അഫ്ഗാനിസ്ഥാനിലെ അമ്മമാരുടെ ഉറക്കംകെടുത്തുന്ന ഭീതിതമായ സ്വപ്നങ്ങളാണിവ. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ മക്കളും കൊല്ലപ്പെട്ടേക്കാമെന്ന ആധി.
Samayam Malayalam afgan war
പ്രതീകാത്മക ചിത്രം


യുദ്ധത്താൽ സ്വൈര്യ ജീവിതം തടസ്സപ്പെട്ട അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 14 വർഷമായി ദിവസവും ശരാശരി അഞ്ച് കുട്ടികൾ കൊല്ലപ്പെടുകയോ അംഗപരിമിതരാക്കപ്പെടുകയോ ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ട്.

യുഎന്റെ റിപ്പോർട്ടുകൾ പ്രാകാരം 2005-2019 കാലഘട്ടത്തിൽ 26,025 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ അംഗപരിമിതരാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സമാധാന ചർച്ചകൾ പരാജയപ്പെടുകയും യുഎസ് സൈന്യം പിൻവാങ്ങുകയും ചെയ്തതോടെ ദിവസവും കനത്ത ആക്രമണ സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നാണ് സേവ് ദ ചിൽഡ്രൻ എന്ന സംഘടന ആവശ്യപ്പെടുന്നത്.

കുട്ടികൾക്ക് ഏറ്റവും അപകടകരമായ 11 രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാനെന്ന് സേവ് ദ ചിൽഡ്രൻ വ്യക്തമാക്കുന്നു. 2019 ലാണ് കുട്ടികൾക്കെതിരെ ഏറ്റവും അധികം ആക്രമണങ്ങൾ നടന്നിട്ടുള്ളതെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. 874 കുട്ടികളാണ് 2019 ൽ മരണപ്പെട്ടത്. 2275 കുട്ടികൾ അംഗപരിമിതരായി. ഇതിൽ മൂന്നിലൊന്നും ആൺകുട്ടികളാണ്. 2009-2017 വർഷങ്ങൾക്കിടയിൽ 300 ൽ അധികം സ്കൂളുകൾക്കെതിരെ ആക്രണം ഉണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്