കീവ്: റഷ്യൻ ആക്രമണത്തിൽ ഇതുവരെ 28 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ. യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 28 കുട്ടികൾക്ക് ജീവൻ നഷ്ടമാകുകയും 840 കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യുക്രൈൻ സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കി.
യുക്രൈൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഒലെക്‌സി ഡാനിലോവ് ടെലിവിഷനിലൂടെയാണ് യുദ്ധത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായ കുട്ടികളുടെ കണക്കുകൾ പുറത്തുവിട്ടത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കണമെന്ന് അദ്ദേഹം റഷ്യയോട് അഭ്യർഥിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും ഒരു ദശലക്ഷത്തിലധികം യുക്രൈൻ പൗരന്മാർ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ കീവ് അടക്കമുള്ള നഗരങ്ങളിൽ വൻ നഷ്ടമാണ് സംഭവിച്ചത്. ആണവനിലയങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കിയ റഷ്യൻ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. യുക്രൈൻ നഗരമായ എനർഗൊദാർ നഗരത്തിലെ സോപോർസെയിയ ആണവ നിലയത്തിന് നേരെ വ്യാഴാഴ്ച രാത്രി റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈൻ സ്ഥിരീകരിച്ചിരുന്നു. ആണവ നിലയത്തിൽ തീ പടർന്നതായി യുക്രൈൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
യുദ്ധം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് രണ്ട് നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. മരിയോപോൾ, വോൾഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഇവിടേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധം അരംഭിച്ച് പത്താം ദിവസമാണ് റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.
യുക്രൈൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഒലെക്‌സി ഡാനിലോവ് ടെലിവിഷനിലൂടെയാണ് യുദ്ധത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായ കുട്ടികളുടെ കണക്കുകൾ പുറത്തുവിട്ടത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കണമെന്ന് അദ്ദേഹം റഷ്യയോട് അഭ്യർഥിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും ഒരു ദശലക്ഷത്തിലധികം യുക്രൈൻ പൗരന്മാർ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ കീവ് അടക്കമുള്ള നഗരങ്ങളിൽ വൻ നഷ്ടമാണ് സംഭവിച്ചത്. ആണവനിലയങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കിയ റഷ്യൻ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. യുക്രൈൻ നഗരമായ എനർഗൊദാർ നഗരത്തിലെ സോപോർസെയിയ ആണവ നിലയത്തിന് നേരെ വ്യാഴാഴ്ച രാത്രി റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈൻ സ്ഥിരീകരിച്ചിരുന്നു. ആണവ നിലയത്തിൽ തീ പടർന്നതായി യുക്രൈൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
യുദ്ധം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് രണ്ട് നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. മരിയോപോൾ, വോൾഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഇവിടേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധം അരംഭിച്ച് പത്താം ദിവസമാണ് റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.