ആപ്പ്ജില്ല

രണ്ട് ലക്ഷം വിദ്വേഷ ട്വീറ്റുകൾ; എന്നിട്ടും തോൽപ്പിക്കാനായില്ല; ന്യൂസിലൻഡ് വനിതാ സ്ഥാനാർത്ഥികൾ അനുഭവിക്കേണ്ടിവന്നത് ഇവയാണ്

മെഷീൻ ലേണിങ്ങിന്റെ സഹായത്തോടെയാണ് വിദ്വേഷ കമന്റുകൾ കണ്ടെത്തിയതെന്ന് സാങ്കേതിക വിദഗ്ദർ പറഞ്ഞു.

Samayam Malayalam 30 Oct 2020, 3:19 pm
വെല്ലിങ്ടൺ: ഒക്ടോബർ 17 ന് നടന്ന ന്യൂസിലൻഡ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ വനിതാ സ്ഥാനാർത്ഥികൾക്ക് നേരിടേണ്ടിവന്നത് ചില്ല അധിക്ഷേപമല്ല. രണ്ട് ലക്ഷത്തോളം ട്വീറ്റുകളാണ് വനിതാ സ്ഥാനാർത്ഥികളെ ഇകഴ്ത്തിക്കാണിക്കുന്നതിനായി പോസ്റ്റ് ചെയ്യപ്പെട്ടത്. ജസീന്ത ആർഡേൻ അടക്കമുള്ള വനിതാ നേതാക്കളാണ് സൈബർ അധിക്ഷേപത്തിന് ഇരയായത്.
Samayam Malayalam jacinda arden gett
ജസീന്ത ആർഡേൻ |Getty Images


Also Read: 35 ബലാത്സംഗങ്ങൾ; നീലചിത്ര വ്യവസാരംഗത്തെ രാജാവ്; 67 കാരൻ റോൺ ജെർമിയുടെ പതനം

പാരിറ്റി ബോട്ട് എന്ന സ്വതന്ത്ര സംഘടനയാണ് ഈ കണ്ടെത്തൽ നടത്തിയത്. അധിക്ഷേപ ട്വീറ്റുകളിൽ ഭൂരിഭാഗവും ജസീന്ത അർഡേനെയും എതിർ സ്ഥാനാർത്ഥി ജൂഡിത്ത് കോളിൻസിനേയും ലക്ഷ്യംവെച്ചുള്ളതായിരുന്നു- ദ ന്യൂസിലൻഡ് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

മെഷീങ് ലേണിങ്ങിന്റെ സഹായത്തോടെ ട്വീറ്റുകൾ ഫിൽറ്റർ ചെയ്താണ് കണ്ടെത്തൽ നടത്തിയതെന്ന് സാങ്കേതിക വിദഗ്ദയായ ജാക്വിലിൻ കോമർ പറഞ്ഞു. എന്നാൽ പുരുഷ സ്ഥാനാർത്ഥികൾ വിദ്വേഷ പ്രചരണത്തിന് ഇരയായോയെന്ന് കണ്ടെത്താൻ വിവരങ്ങളൊന്നും ലഭ്യമല്ല.

Also Read: നബിയുടെ കാർട്ടൂൺ 'അപമാനകരം': ഫ്രഞ്ച് മാസികയ്ക്കെതിരെ നിയമയുദ്ധത്തിന് തുർക്കി

അതേസമയം, തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 64 സീറ്റുകൾ നേടാനായി. കോളിൻസിന്റെ നേതൃത്വത്തിലുള്ള നാഷ്ണൽ പാർട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. ന്യൂസിലൻഡ് പാർലമെന്റിൽ ആകെ 120 അംഗങ്ങളാണുള്ളത്. നവംബർ ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്