ആപ്പ്ജില്ല

നടത്തിയത് 39 കൊലപാതകങ്ങൾ; തുറന്നു സമ്മതിച്ച് സൈന്യം; നടപടിയ്ക്ക് ഓസ്ട്രേലിയ

അഫ്ഗാനിസ്ഥാനിൽ നടത്തിയ ഓപ്പറേഷനുകള്‍ക്കിടെ നിരായുധരായ സാധാരണക്കാര്‍ ഉള്‍പ്പെടെ 39 പേരെ കൊലപ്പെടുത്തിയെന്നാണ് നാലു വര്‍ഷം നീണ്ട അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.

Samayam Malayalam 21 Nov 2020, 2:11 pm
സിഡ്നി: 39 കൊലപാതകങ്ങള്‍ നടത്തിയതായി സമ്മതിച്ച് ഓസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് സൈനികര്‍. വൻ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇവരുടെ ബഹുമതികള്‍ തിരിച്ചെടുക്കുകയും ഇവരെ ക്രിമിനൽ വിചാരണ ചെയ്യാനും ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ സര്‍ക്കാര്‍ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മിലിട്ടറി ചീഫ് ആൻഗസ് ക്യാംപ്ബെൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
Samayam Malayalam australian army
ഓസ്ട്രേലിയൻ സൈന്യത്തലവൻ ജനറൽ ആൻഗസ് ക്യാംപ്ബൽ Photo: AP


Also Read: 'ശബരിമല പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ ഒരേയൊരാൾ മാത്രം! അമ്മമാരുടെ കണ്ണുനീരാണ് പിണറായി വിജയന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം' : നടൻ ദേവൻ

ഏറ്റുമുട്ടലുകള്‍ക്കിടെ പിടികൂടിയ സാധാരണക്കാരയ 23 പേരെ വധിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നണ് എൻഎസ്ഡബ്ല്യൂ അപ്പീൽ കോടതി നടത്തിയ നാലു വര്‍ഷം നീണ്ട അന്വേഷണത്തിൽ കണ്ടെത്തയത്. അഫ്ഗാനിസ്ഥാനിലെ ഓപ്പറേഷനുകള്‍ക്കിടെയായിരുന്നു സംഭവം. സൈനികര്‍ നേരിട്ടോ അവരുടെ നിര്‍ദേശപ്രകാരമോ നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ രണ്ട് കൊലപാതകങ്ങളെങ്കിലും യുദ്ധക്കുറ്റമോ ക്രൂരമായ പ്രവൃത്തിയോ ആണെന്നും അന്വേഷണസംഘം പറയുന്നു.

Also Read: എല്ലാ വാർഡുകളിലും കൊവിഡ് വാക്സിൻ എത്തിക്കാൻ സംവിധാനം; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

ഓസ്ട്രേലിയൻ സൈന്യത്തിൻ്റെ പ്രൊഫഷണൽ സമീപനത്തിനോടുള്ള വഞ്ചനയാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നതെന്നായിരുന്നു ജനറൽ ക്യാംപ്ബെലിൻ്റെ പ്രതികരണം.

യുദ്ധത്തിൽ പിടികൂടിയ തടവുകാരെയും അല്ലാത്തവരെയും ഓസ്ട്രേലിയൻ സൈനികര്‍ കൊലപ്പെടുത്തിയതായാണ് വ്യാഴാഴ്ച പുറത്തിറങ്ങിയ അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്