ആപ്പ്ജില്ല

പെൺകുട്ടികൾ ക്യാംപസിൽ പ്രവേശിപ്പിക്കരുത്: സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി താലിബാൻ

അഫ്ഗാൻ പൊതു, സ്വകാര്യ സർവ്വകലാശാലകൾക്ക് നിർദേശം നൽകാൻ കാബിനറ്റിലാണ് തീരുമാനമായിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 21 Dec 2022, 1:51 pm
കാബൂൾ: പെൺകുട്ടികൾക്ക് പഠനത്തിന് വിലക്കുമായി താലിബാൻ വീണ്ടും രംഗത്ത്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഉടൻ തന്നെ നടപ്പിലാക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പെൺകുട്ടികളെ ക്യാംപസിനുള്ളിൽ പ്രവേശിപ്പകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Samayam Malayalam afghanistan taliban
താലിബാൻ


Also Read : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇമ്രാൻ ഖാൻ്റെ ചൂടൻ ഫോൺ കോൾ പുറത്ത്? പാകിസ്ഥാനിൽ വിവാദം

അതേസമയം, താലിബാൻ നിലപാടിൽ അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങളും രംഗത്തുവന്നു. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങൾക്കിടയിൽ അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎൻ അംബാസിഡർ റോബർട്ട് വുഡ് പറഞ്ഞു.

നേരത്തെ, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള അവകാശങ്ങൾ സംബന്ധിച്ച് കൂടുതൽ മിതത്വമുള്ള ഭരണം താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വൈകാതെ തന്നെ താലിബാൻ ഇസ്ലാമിക നിയമത്തിന്റെ കർശനമാക്കുകയായിരുന്നു.

അഫ്ഗാൻ പൊതു, സ്വകാര്യ സർവ്വകലാശാലകൾക്ക് നിർദേശം നൽകാൻ കാബിനറ്റിലാണ് തീരുമാനമായിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.

Also Read : ഒരു കോടിയുടെ വെള്ളക്കരം, 1.47 ലക്ഷത്തിൻ്റെ കെട്ടിടനികുതി; താജ്മഹലിന് നികുതി അടക്കാത്തതിന് നോട്ടീസ്

നിരവധി വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി അവസാന വർഷ പരീക്ഷ എഴുതാനിരിക്കെയാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ പെൺകുട്ടികൾ.

താലിബാൻ ഭരണകൂടം മിഡിൽ സ്കൂളിൽ നിന്നും ഹൈസ്കൂളിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരുന്നു. അതിന് പുറമെ, മിക്ക ജോലികളിൽ നിന്നും സ്ത്രീകളെ പരിമിതപ്പെടുത്തുകയും ചെയ്തു.
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മുതൽ കാൽ വരെ മൂടത്തക്കവിധത്തിൽ വസ്ത്രം ധരിക്കാനും ഉത്തരവിട്ടിരുന്നു.

സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും വിലക്ക് ഏർപ്പെടുത്തിയും താലിബാൻ രംഗത്തുവന്നിരുന്നു. പുരുഷന്മാർക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നത് തടയുകയും ചെയ്തു.

20 വർഷതത്തെ യുഎസ് അധിനിവേശത്തിന് ഒടുവിൽ അഫ്ഗാനിസ്ഥാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബൻ അധികാരത്തിൽ എത്തിയത്.

Also Read : കൊവിഡ്-19: ലോകരാജ്യങ്ങൾ വൈറസ് ബാധ കുറയുമ്പോഴും, ചൈനയെ വീണ്ടും ആശങ്കപ്പെടുത്തുന്നത് എന്ത്?

പുതിയ മാറ്റങ്ങളിൽ പ്രതികരണവുമായി സ്ത്രീകൾ രംഗത്തുവന്നിട്ടുണ്ട്. പെൺകുട്ടിയായി ജനിച്ചത് കുറ്റകൃത്യമാണോ? അതൊരു കേസാണെങ്കിൽ എനിക്ക് പെൺകുട്ടിയായി ജനിക്കണ്ടായിരുന്നുവെന്നും യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പറഞ്ഞു.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്