ആപ്പ്ജില്ല

കൊവിഡിന് ശേഷം വരാനിരിക്കുന്നത് ഈ ഫംഗസ് രോഗം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. കാൻഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാധ്യത ഉണ്ടാക്കുക എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഇതിനെ വിലയിരുത്തുന്നത്.

Samayam Malayalam 31 Jan 2021, 2:15 pm
ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. കാൻഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാധ്യത ഉണ്ടാക്കുക എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഇതിനെ വിലയിരുത്തുന്നത്.
Samayam Malayalam after covid 19 next pandemic could be a fungal infection known as candida auris
കൊവിഡിന് ശേഷം വരാനിരിക്കുന്നത് ഈ ഫംഗസ് രോഗം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍



മരണത്തിലേക്കും നയിച്ചേക്കാവുന്ന ഫംഗസ്

സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ റിപ്പോര്‍ട്ട് അനുസരിച്ച് ഫംഗസ് രക്തപ്രവാഹത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിമാരകമായേക്കാമെന്ന് പറയുന്നു. ഇത് മരണങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സാധാരണയായി ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളിൽ ശരീരത്തിൽ പ്രവേശിക്കുന്ന ട്യൂബുകളിലൂടെ ഫംഗസ് രക്തത്തിലേക്ക് പകരാൻ സാധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ആദ്യ രോഗബാധ 2009ലാണ്

കാൻഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2009ലാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ജോഹന്ന റോഡ്‌സിന്റെ അഭിപ്രായത്തിൽ ഇതിന് ആന്റിഫംഗൽ മരുന്നുകൾക്ക് മിക്കവാറും സ്വാധീനമില്ല. എന്നാൽ, ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. ഇംഗ്ലണ്ടിൽ 2016ലും ഇതേ ഫംഗസ് വ്യാപിച്ചിരുന്നു. ഈ ഫംഗസ് മരുന്ന് മൂലം പ്രതിരോധിക്കാൻ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രതലങ്ങളിൽ ദീര്‍ഘനേരം നിലനിൽക്കും


കാൻഡിഡ ഓറിസ് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതിന് പ്രധാന കാരണം നിർജീവമായ പ്രതലങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കാനാകുമെന്നതാണ്. അവർ ന്യൂ സയന്റിസ്റ്റിനോട് പറഞ്ഞു.

എന്നാൽ, ഈ ഫംഗസ് എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ല. സിഡിസിയുടെ ഫംഗസ് വിരുദ്ധ വിഭാഗം നടത്തുന്ന ഡോ. ടോം ചില്ലർ വ്യക്തമാക്കി. കറുത്ത തടാകത്തിൽ നിന്നും ഉണ്ടായതാണെന്നും കരുതുന്നു. ഇപ്പോള്‍ ഇത് എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ നിയന്ത്രിക്കണം


കാൻഡിഡ ഓറിസ് പോലുള്ള രോഗങ്ങള്‍ അടുത്ത മഹാമാരിയാകുന്നതിന് മുമ്പ് മികച്ച ആയുധങ്ങൾ വികസിപ്പിക്കുന്നത് നിർണായകമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഫംഗസിനെതിരെ ഗവേഷണത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്, അതിനൊപ്പം തങ്ങള്‍ പ്രതിരോധം തയ്യാറാക്കുകയും വേണം ഒഹായോയിലെ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലെ ഫംഗസ് രോഗ വിദഗ്ധനായ മഹമൂദ് ഗന്നൂം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്