കീവ്: യുക്രൈനെതിരെ റഷ്യ ഒരാഴ്ചയായി തുടരുന്ന സൈനിക നീക്കം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ സമവായ ചര്‍ച്ച ഫലം കണ്ടില്ല. ബെലറൂസ് യുക്രൈൻ അതിര്‍ത്തി നഗരമായ ഗോമലിൽ വെച്ചു നടന്ന ചര്‍ച്ചയിൽ യുക്രൈനിലെയും റഷ്യയിലെയും ഉന്നത നേതാക്കളും ഉദ്യോഗസ്ഥരുമണ് പങ്കെടുത്തത്. എന്നാൽ റഷ്യ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കാൻ യുക്രൈൻ തയ്യാറായില്ല. ഇതിനിടെ നിരവധി മലയാളികള്‍ അടക്കം കുടുങ്ങിക്കിടക്കുന്ന കാര്‍ക്കീവ് നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിലേയ്ക്ക് റഷ്യ കൂടുതൽ സൈനികരെയും ആയുധങ്ങളും എത്തിച്ചു കൊണ്ടിരിക്കുകയാണ്.
യുക്രൈനെ സൈനികമായി നിരായുധീകരിക്കണമെന്നും ക്രിമിയയ്ക്കു മേലുള്ള റഷ്യയുടെ അധികാരം യൂറോപ്യൻ രാജ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയുമായുള്ള ചര്‍ച്ചയിൽ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് പുടിൻ വ്യക്തമാക്കി. അതേസമയം, യുക്രൈനിൽ നിന്ന് റഷ്യ പൂർണമായും പിൻമാറണമെന്നാണ് യുക്രൈൻ്റെ ആവശ്യം.
Also Read: വടികൊണ്ട് അടിച്ചു; ട്രെയിനിൽ നിന്നും പുറത്താക്കി; യുക്രൈനിൽ നിന്നും വിദ്യാർത്ഥികൾ
ചര്‍ച്ച അഞ്ച് മണിക്കൂറോളം നീണ്ടെന്നും അജണ്ടയിൽ ഉണ്ടായിരുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തെന്നും റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതു പോലുള്ള നിലപാടാണ് ഇരുവിഭാഗവും പല കാര്യങ്ങളിലും സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, ചര്‍ച്ചയിൽ ചില കാര്യങ്ങളിൽ തീരുമാനത്തിലെത്തിയെന്നും ഇവ വിശദമായി ചര്‍ച്ച ചെയ്യാനായി ഇരുവിഭാഗത്തെയും നേതാക്കള്‍ മടങ്ങിയെന്നുമാണ് യുക്രൈൻ പ്രസിഡൻ്റിൻ്റെ ഓഫീസ് വക്താവ് മിഖായീൽ പോഡോല്യാക് അറിയിച്ചത്. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയാൽ ഉടൻ രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ അടിയന്തരമായി യൂറോപ്യൻ യൂണിയനിൽ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ട യുക്രൈൻ പ്രഡിസൻ്റ് ഇതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൻ്റെ ചിത്രം യുക്രൈൻ പുറത്തു വിട്ടു.
അതേസമയം, യുക്രൈൻ വിഷയം ചര്‍ച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അടിയന്തര യോഗം ചേരും. യുക്രൈനിൽ ഏഴു കുട്ടികളടക്കം 102 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎൻ വിലയിരുത്തി. ലക്ഷക്കണക്കിനു പേരാണ് യുദ്ധബാധിത മേഖലയിൽ നിന്ന് പലായനം ചെയ്യുന്നതെന്നും ഇതുവരെ 4 ലക്ഷത്തോളം അഭയാര്‍ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നതായും യുഎൻ റെഫ്യൂജീ ഏജൻസി വ്യക്തമാക്കി. ഹംഗറി, റൊമേനിയ മോള്‍ഡോവ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സാധാരണക്കാര്‍ക്ക് യുദ്ധത്തിൽ നിന്ന് രക്ഷപെടാനായി ഇടനാഴി ഒരുക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പയും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3493 പേർ; 12 മലയാളികൾകൂടി കേരളത്തിലെത്തി: മുഖ്യമന്ത്രി
കീവ് പിടിച്ചെടുക്കാനായി റഷ്യൻ സൈന്യം നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനു പേരാണ് ബങ്കറുകളിൽ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. റഷ്യൻ സൈന്യത്തിനെതിരെ രംഗത്തിറങ്ങാൻ യുക്രൈൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ നിരവധി സാധാരണക്കാരും പെട്രോൾ ബോംബുകളുമായി രംഗത്തുണ്ട്. മൊളോട്ടോവ് കോക്ക് ടെയ്ൽ എന്ന പേരിൽ അറിയപ്പെടുന്ന പെട്രോള്‍ ബോംബ് ഉപയോഗിച്ച് റഷ്യൻ ടാങ്കുകള്‍ തകര്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, റഷ്യൻ സൈന്യത്തിൻ്റെ മുന്നേറ്റത്തിന് വേഗം കുറഞ്ഞെന്നും യുക്രൈൻ്റെ പ്രതിരോധത്തിനിടെ കൂടുതൽ ആയുധങ്ങളും സൈനികരെയും എത്തിക്കാൻ റഷ്യയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസിൻ്റെ വിലയിരുത്തൽ. എന്നാൽ യുക്രൈൻ്റെ വ്യോമമേഖല പിടിച്ചെടുത്തെന്നാണ് റഷ്യ അവകാശപ്പെടുന്നത്. യുക്രൈൻ സൈന്യം സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
മുൻദിവസങ്ങളിൽ കനത്ത ഏറ്റുമുട്ടൽ നടന്ന കാര്‍ക്കീവ് നഗരത്തിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയെന്നും കീവ് നഗരം സംരക്ഷിക്കാനായി സൈന്യം വലയം തീര്‍ത്തിരിക്കുകയാണെന്നുമാണ് യുക്രൈൻ സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയത്. ഇതിനിടെ റഷ്യയിലും പല യൂറോപ്യൻ രാജ്യങ്ങളിലും റഷ്യൻ അധിനിവേശത്തിനെതിരെ വലിയ പൊതുജനപ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.
യുക്രൈനെ സൈനികമായി നിരായുധീകരിക്കണമെന്നും ക്രിമിയയ്ക്കു മേലുള്ള റഷ്യയുടെ അധികാരം യൂറോപ്യൻ രാജ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയുമായുള്ള ചര്‍ച്ചയിൽ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് പുടിൻ വ്യക്തമാക്കി. അതേസമയം, യുക്രൈനിൽ നിന്ന് റഷ്യ പൂർണമായും പിൻമാറണമെന്നാണ് യുക്രൈൻ്റെ ആവശ്യം.
Also Read: വടികൊണ്ട് അടിച്ചു; ട്രെയിനിൽ നിന്നും പുറത്താക്കി; യുക്രൈനിൽ നിന്നും വിദ്യാർത്ഥികൾ
ചര്‍ച്ച അഞ്ച് മണിക്കൂറോളം നീണ്ടെന്നും അജണ്ടയിൽ ഉണ്ടായിരുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തെന്നും റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതു പോലുള്ള നിലപാടാണ് ഇരുവിഭാഗവും പല കാര്യങ്ങളിലും സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, ചര്‍ച്ചയിൽ ചില കാര്യങ്ങളിൽ തീരുമാനത്തിലെത്തിയെന്നും ഇവ വിശദമായി ചര്‍ച്ച ചെയ്യാനായി ഇരുവിഭാഗത്തെയും നേതാക്കള്‍ മടങ്ങിയെന്നുമാണ് യുക്രൈൻ പ്രസിഡൻ്റിൻ്റെ ഓഫീസ് വക്താവ് മിഖായീൽ പോഡോല്യാക് അറിയിച്ചത്. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയാൽ ഉടൻ രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ അടിയന്തരമായി യൂറോപ്യൻ യൂണിയനിൽ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ട യുക്രൈൻ പ്രഡിസൻ്റ് ഇതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൻ്റെ ചിത്രം യുക്രൈൻ പുറത്തു വിട്ടു.
അതേസമയം, യുക്രൈൻ വിഷയം ചര്‍ച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അടിയന്തര യോഗം ചേരും. യുക്രൈനിൽ ഏഴു കുട്ടികളടക്കം 102 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎൻ വിലയിരുത്തി. ലക്ഷക്കണക്കിനു പേരാണ് യുദ്ധബാധിത മേഖലയിൽ നിന്ന് പലായനം ചെയ്യുന്നതെന്നും ഇതുവരെ 4 ലക്ഷത്തോളം അഭയാര്‍ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നതായും യുഎൻ റെഫ്യൂജീ ഏജൻസി വ്യക്തമാക്കി. ഹംഗറി, റൊമേനിയ മോള്‍ഡോവ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സാധാരണക്കാര്‍ക്ക് യുദ്ധത്തിൽ നിന്ന് രക്ഷപെടാനായി ഇടനാഴി ഒരുക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പയും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3493 പേർ; 12 മലയാളികൾകൂടി കേരളത്തിലെത്തി: മുഖ്യമന്ത്രി
കീവ് പിടിച്ചെടുക്കാനായി റഷ്യൻ സൈന്യം നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനു പേരാണ് ബങ്കറുകളിൽ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. റഷ്യൻ സൈന്യത്തിനെതിരെ രംഗത്തിറങ്ങാൻ യുക്രൈൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ നിരവധി സാധാരണക്കാരും പെട്രോൾ ബോംബുകളുമായി രംഗത്തുണ്ട്. മൊളോട്ടോവ് കോക്ക് ടെയ്ൽ എന്ന പേരിൽ അറിയപ്പെടുന്ന പെട്രോള്‍ ബോംബ് ഉപയോഗിച്ച് റഷ്യൻ ടാങ്കുകള്‍ തകര്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, റഷ്യൻ സൈന്യത്തിൻ്റെ മുന്നേറ്റത്തിന് വേഗം കുറഞ്ഞെന്നും യുക്രൈൻ്റെ പ്രതിരോധത്തിനിടെ കൂടുതൽ ആയുധങ്ങളും സൈനികരെയും എത്തിക്കാൻ റഷ്യയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസിൻ്റെ വിലയിരുത്തൽ. എന്നാൽ യുക്രൈൻ്റെ വ്യോമമേഖല പിടിച്ചെടുത്തെന്നാണ് റഷ്യ അവകാശപ്പെടുന്നത്. യുക്രൈൻ സൈന്യം സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
മുൻദിവസങ്ങളിൽ കനത്ത ഏറ്റുമുട്ടൽ നടന്ന കാര്‍ക്കീവ് നഗരത്തിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയെന്നും കീവ് നഗരം സംരക്ഷിക്കാനായി സൈന്യം വലയം തീര്‍ത്തിരിക്കുകയാണെന്നുമാണ് യുക്രൈൻ സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയത്. ഇതിനിടെ റഷ്യയിലും പല യൂറോപ്യൻ രാജ്യങ്ങളിലും റഷ്യൻ അധിനിവേശത്തിനെതിരെ വലിയ പൊതുജനപ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.