ആപ്പ്ജില്ല

'നമ്മുടെ സഹോദരങ്ങളെ സഹായിക്കണം'; ഇന്ത്യയ്ക്ക് 74 കോടിയുടെ സഹായം പ്രഖ്യാപിച്ച് കാനഡ

10 മില്യൺ ഡോളറിൻ്റെ സഹായം റെഡ് ക്രോസ് വഴി എത്തിക്കുന്നതിനു പുറമെ മരുന്നുകളും മറ്റുമായി ഇന്ത്യയ്ക്ക് വേറെയും സഹായങ്ങള്‍ എത്തിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

Samayam Malayalam 28 Apr 2021, 3:53 pm

ഹൈലൈറ്റ്:

  • വിദേശകാര്യമന്ത്രിമാര്‍ തമ്മിൽ സംസാരിച്ചു
  • ഇന്ത്യയ്ക്ക് സഹായം ആവശ്യമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ
  • പണം കൈമാറുന്നത് റെഡ് ക്രോസ് വഴി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Canada Prime Minister Justin Trudeau
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ Photo: The Times of India/File
ഒട്ടാവ: കൊവിഡ് 19 പ്രതിരോധത്തിന് ഇന്ത്യയ്ക്ക് 74 കോടി രൂപയുടെ സഹായം കൈമാറുമെന്ന് പ്രഖ്യാപിച്ച് കാനഡ. രാജ്യം കൊവിഡ് 19 രണ്ടാം തരംഗത്തിൽ ദുരിതത്തിലായതിനു പിന്നാലെയാണ് കാനഡയുടെ സഹായഹസ്തം. 10 മില്യൺ ഡോളറിൻ്റെ സഹായം എത്തിക്കുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചത്.
കൊവിഡ് 19 ധനസഹായം സംബന്ധിച്ച് കനേഡിയൻ വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്‍ണോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിക്കുമെന്ന് അദ്ദഹം പറഞ്ഞു. മരുന്നുകള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെയാണ് 10 മില്യൺ ഡോളറിൻ്റെ സഹായം. കനേഡിയൻ റെഡ് ക്രോസ് വഴി ഇന്ത്യൻ റെഡ് ക്രോസിനായിരിക്കും പണം കൈമാറുകയന്നും ട്രൂഡോ പറഞ്ഞു.

Also Read:
ലോക്ക്‌ഡൗൺ വേണ്ടെന്ന് തീരുമാനം; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്ന് മന്ത്രിസഭ

രാജ്യത്ത് ആംബുലൻസ് സര്‍വീസുകള്‍ ശക്തിപ്പെഡടുത്താനും പിപിഇ കിറ്റുകള്‍ വാങ്ങാനും ഈ പണം പ്രയോജനപ്പെടുമെന്ന് ദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അടിയന്തര സഹായം എത്തിക്കണമെന്നുള്ളവര്‍ക്ക് കനേഡിയൻ റെഡ് ക്രോസ് വഴി പണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതായും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യയിൽ നിന്നുള്ള ദുരിതപൂര്‍ണമായ ചിത്രങ്ങള്‍ കണ്ട് കാനഡിയുള്ളവര്‍ ഏറെ ദുഖത്തിലാണ്. നമ്മുടെ സുഹൃത്തുക്കളെ അവിടെയത്തി സഹായിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി നമുക്ക് അവിടെ എത്തേണ്ടതുണ്ട്. എല്ലാവരെയും രക്ഷിച്ചുവെന്ന് ഉറപ്പാക്കുന്നതുവരെ ഈ മഹാമാരിയിൽ നിന്ന് നാം കരകയറിയെന്ന് പറയാൻ കഴിയില്ല." ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Also Read: സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ നിർദേശം

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി രാജ്യത്തെ സാഹചര്യം വിലയിരുത്തിയതായി മുൻപ് കനേഡ‍ിയൻ മന്ത്രി മാര്‍ക് ഗാര്‍ണോ അറിയിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പിന്തുണയറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായതോടെ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മെഡിക്കൽ ഓക്സിജനും ഐസിയു കിടക്കള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. അടിയന്തര ചികിത്സ്ക്കുള്ള സംവിധാനങ്ങളും വാക്സിൻ വിതരണത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ശക്തമാണ്. ഇതിനടയിലാണ് വിദേശരാജ്യങ്ങളുടെ സഹായം.

ഇതിനോടകം യുഎസും യുകെയും ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാനും തുര്‍ക്കിയും അടക്കം ഇന്ത്യയുമായി മോശം നയതന്ത്രബന്ധമുള്ള രാജ്യങ്ങളും സഹായവാഗ്ദാനവുമായി രംഗത്തുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്