കറാച്ചി: 1999ൽ ഇന്ത്യൻ വിമാനം അഫ്ഗാനിസ്ഥാനിലെ കാന്ധഹാറിലേക്ക് റാഞ്ചിയ സംഘത്തിൻ്റെ തലവൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിമാനം തട്ടിക്കൊണ്ട് പോയവ സംഘത്തിലെ പ്രധാനിയായ സഫറുള്ള ജമാലിയാണ് കറാച്ചിയിൽ വെടിയേറ്റ് മരിച്ചത്. അജ്ഞാത സംഘം നടത്തിയ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരസംഘടനയായ ഹർക്കത്ത്-ഉൽ-മുജാഹിദീൻ എന്ന ഭീകരസംഘടനയിലെ അംഗമാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാന്ധഹാർ വിമാന റാഞ്ചലിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരു ഭീകരനായ സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇയാളെ വെടിവച്ച് കൊന്നത്. വ്യവസായിയെന്ന വ്യാജേനെ ഒളിവിൽ കഴിയുന്നതിനിടെയാണ് സാഹിദ് കൊല്ലപ്പെട്ടത്.
കാന്ധഹാർ വിമാന റാഞ്ചലിൽ സഫറുള്ള ജമാലിക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഏറ്റവും പ്രധാനിയായിരുന്നു സാഹിദ് അഖുന്ദ്. വിമാനം തട്ടിയെടുത്തതിന് പിന്നാലെ സാഹിദ് അഖുന്ദ് ഒരു ഇന്ത്യൻ യുവതിയെ വധിച്ചിരുന്നു. രൂപിൻ കത്യാൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായ ആക്രമണത്തിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ്, സഫറുള്ള ജമാലി എന്നിവർ കൊല്ലപ്പെട്ടതോടെ കാന്ധഹാർ വിമാന റാഞ്ചലിൽ പിന്നിൽ പ്രവർത്തിച്ച രണ്ട് ഭീകരർ മാത്രമാണ് ഇനി ജീവനോടെയുള്ളത്. ഇബ്രാഹിം അസ്ഹർ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ), റൗഫ് അസ്ഗർ എന്നിവരാണ് ജീവനോടെയുള്ളത്.
1999ലാണ് കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് 176 യാത്രക്കാരുമായി പറന്ന ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി-814 വിമാനം തോക്കുകളുമായി എത്തിയ പാക് ഭീകരർ റാഞ്ചി കാന്ധഹാറിലെത്തിച്ചത്. ഏഴ് ദിവസത്തോളം ഭീകരർ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന മൂന്ന് ഭീകരർ മോചിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് വിമാനം റാഞ്ചിയത്. ഭീകരരുടെ സമ്മർദ്ദത്തിന് വഴങ്ങി ഭീകരവാദി ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗർ, അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് എന്നിവരെ മോചിപ്പിക്കുകയും ചെയ്തു.
ഭീകരസംഘടനയായ ഹർക്കത്ത്-ഉൽ-മുജാഹിദീൻ എന്ന ഭീകരസംഘടനയിലെ അംഗമാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാന്ധഹാർ വിമാന റാഞ്ചലിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരു ഭീകരനായ സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇയാളെ വെടിവച്ച് കൊന്നത്. വ്യവസായിയെന്ന വ്യാജേനെ ഒളിവിൽ കഴിയുന്നതിനിടെയാണ് സാഹിദ് കൊല്ലപ്പെട്ടത്.
കാന്ധഹാർ വിമാന റാഞ്ചലിൽ സഫറുള്ള ജമാലിക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഏറ്റവും പ്രധാനിയായിരുന്നു സാഹിദ് അഖുന്ദ്. വിമാനം തട്ടിയെടുത്തതിന് പിന്നാലെ സാഹിദ് അഖുന്ദ് ഒരു ഇന്ത്യൻ യുവതിയെ വധിച്ചിരുന്നു. രൂപിൻ കത്യാൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായ ആക്രമണത്തിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ്, സഫറുള്ള ജമാലി എന്നിവർ കൊല്ലപ്പെട്ടതോടെ കാന്ധഹാർ വിമാന റാഞ്ചലിൽ പിന്നിൽ പ്രവർത്തിച്ച രണ്ട് ഭീകരർ മാത്രമാണ് ഇനി ജീവനോടെയുള്ളത്. ഇബ്രാഹിം അസ്ഹർ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ), റൗഫ് അസ്ഗർ എന്നിവരാണ് ജീവനോടെയുള്ളത്.
1999ലാണ് കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് 176 യാത്രക്കാരുമായി പറന്ന ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി-814 വിമാനം തോക്കുകളുമായി എത്തിയ പാക് ഭീകരർ റാഞ്ചി കാന്ധഹാറിലെത്തിച്ചത്. ഏഴ് ദിവസത്തോളം ഭീകരർ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന മൂന്ന് ഭീകരർ മോചിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് വിമാനം റാഞ്ചിയത്. ഭീകരരുടെ സമ്മർദ്ദത്തിന് വഴങ്ങി ഭീകരവാദി ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗർ, അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് എന്നിവരെ മോചിപ്പിക്കുകയും ചെയ്തു.