ആറ് മാസം വേണ്ട
കഴിഞ്ഞ വര്‍ഷം ചൈനയിൽ ആദ്യം ഇത്തരത്തിൽ വലിയ രീതിയിൽ വൈറസ് പൊട്ടിപുറപ്പെട്ടപ്പോള്‍ അവര്‍ രാജ്യം പൂര്‍ണമായും അടച്ചിട്ടുണ്ട്. അതിലൂടെ രോഗബാധ നിയന്ത്രിക്കാൻ സാധിച്ചു. ആറ് മാസക്കാലം അടച്ചിടേണ്ട കാര്യമില്ലെന്നും താത്കാലികമായ ഒരു അടച്ചുപൂട്ടലാണ് വേണ്ടത്. ഇതിലൂടെ വ്യാപനം അവസാനിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരും ലോക്ക് ഡൗണ്‍ ആഗ്രഹിക്കുന്നില്ല. അതിനൊപ്പം തന്നെ ഇതൊരു പ്രശ്നമാകുന്നത് ആറു മാസത്തേക്ക് നീട്ടുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.
അവസ്ഥ ദാരുണം
സിഎൻഎന്നിൽ ഒരു വീഡിയോ ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യം. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരു കൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച് നേരിടാൻ തയ്യാറാകുമോ എന്നറിയില്ല. തെരുവിൽ എത്തി ചിലർ മാതാപിതാക്കള്‍ക്ക് ഓക്സിജന് വേണ്ടി അലയുന്നത് നാം കണ്ടു. ഒരു സംഘടനയോ ഏതെങ്കിലും കേന്ദ്ര സംഘടനയോ ഉണ്ടായിരുന്നില്ലെന്ന് അവർ കരുതുന്നത്. അദ്ദേഹം പറഞ്ഞു.
വാക്സിനേഷന്‍
കൊറോണ വൈറസിന്റെ നിലവിലെ സാഹചര്യത്തെ നിലനിർത്താൻ വാക്സിനേഷൻ നിര്‍ണായകമായ പങ്കുവഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് പറയുന്നു. 140 കോടി ജനസംഘ്യയുള്ള ഒരു രാജ്യത്ത് പൂര്‍ണവാക്സിനേഷനെടുത്തത് രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
ഇന്ത്യയിലേക്ക് കൂടുതൽ വിതരണം ലഭിക്കേണ്ടതുണ്ട്. അതിനായി ലോകത്തെ വിവിധ കമ്പനികളുമായി കരാർ വ്യവസ്ഥകൾ നടത്തേണ്ടതുണ്ട്. നിരവധി കമ്പനികള്‍ക്ക് നിലവിൽ വാക്സിന്‍ ഉണ്ട്. ഇവരുമായി ഇന്ത്യ ഒരു ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.