ആപ്പ്ജില്ല

ഇസ്രയേലിൽ ഭീകരാക്രമണം: വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചു; വെച്ചുപൊറുപ്പിക്കില്ലെന്ന് നഫ്താലി ബെനറ്റ്

ടെൽ അവീവ് നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ രണ്ടിടത്താണ് വെടിവെയ്പ്പ് നടത്തിയത്.

Samayam Malayalam 30 Mar 2022, 11:26 am
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ടെൽ അവീവ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്താണ് വെടിവെപ്പ് നടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കടെ ഇസ്രയേലിൽ ഇത് മൂന്നാം തവണയാണ് സമാനമായ സംഭവം ആവര്‍ത്തിക്കുന്നത്. ഒരു അറബ് വംശജനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam At least one killed in Palestinian attack in Israel: Police
പ്രതീകാത്മക ചിത്രം Photo: TOI


സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഇസ്രയേൽ സര്‍ക്കാര്‍ ഭീകരതയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് വ്യക്തമാക്കി. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അപലപിച്ചു. ഭീകാരക്രമണങ്ങൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കര്‍ശന സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Also Read: എഐസിസി ജനറൽ സെക്രട്ടറിയാകാൻ പ്രശാന്ത് കിഷോര്‍; 'മറ്റു നേതാക്കൾ എന്തു ചെയ്യും?' കോൺഗ്രസിൽ തിരക്കിട്ട ചര്‍ച്ചകൾ

"അപകടകരമായ അറബ് ഭീകരതയാണ് ഇസ്രയേൽ നേരിടുന്നത്. സുരക്ഷാ ഏജൻസികള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതീവ ജാഗ്രതയോടും കരുത്തോടും കൂടി ഇത്തരം സംഭവങ്ങളെ നേരിടും." ഇസ്രയേൽ പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

ടെൽ അവീവിനു സമീപം ബ്നെയ് ബ്രാക്കിലെ രണ്ട് സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്