ആപ്പ്ജില്ല

കാബൂൾ സർവകലാശാലയിൽ ആക്രമണം; 19 വിദ്യാർഥികൾ കൊല്ലപ്പെട്ടു, 20ലധികം പേർക്ക് പരിക്ക്

തിങ്കളാഴ്‌ച രാവിലെ 11.30 ഓടെയാണ് അഫ്‌ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ

Samayam Malayalam 2 Nov 2020, 8:45 pm
കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ 19 കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ 22 പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. ചാവേർ ആക്രമണത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
Samayam Malayalam സുരക്ഷയൊരുക്കി പോലീസ്. Photo: AFP
സുരക്ഷയൊരുക്കി പോലീസ്. Photo: AFP


Also Read: യുഎഇയിൽ ഇന്നും ആയിരത്തിലേറെ കൊവിഡ് കേസുകൾ; കണക്കുകൾ ഇങ്ങനെ

തിങ്കളാഴ്‌ച രാവിലെ 11.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. സർവകലാശാലയുടെ കവാടത്തിന് സമീപമാണ് ആക്രമണമുണ്ടായത്. കാമ്പസിൽ അതിക്രമിച്ച് കടന്ന ഭീകരർ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏതാനം വിദ്യാർഥികളെയും അധ്യാപകരെയും ബന്ധികളാക്കിയ ഭീകരരും പോലീസും തമ്മിൽ വെടിവയ്‌പ്പുണ്ടായി. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. രണ്ട് പേരെ പോലീസ് വെടിവച്ച് കൊന്നു. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Also Read: സുരക്ഷ ഇനിയും തുടരേണ്ട ആവശ്യമില്ല; ബാബ്‌റി കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ ആവശ്യം തള്ളി സുപ്രിം കോടതി

സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ട വെടിവയ്‌പ് ഉണ്ടായെന്നാണ് ആഭ്യന്തര മന്ത്രാലയ വക്‌താവ് താരിഖ് അരിയാൻ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വരും മണിക്കൂരുകളിൽ പുറത്ത് വിടുമെന്ന് അധികൃതർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്