മേരിലാൻഡ്: യുഎസിലെ മേരിലാൻഡിലുള്ള ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ചു പാലത്തിൻ്റെ ഒരു ഭാഗം നദിയിലേക്ക് പതിച്ചു. നഗരത്തിലെ പ്രധാന ഗതാഗത മാർഗമായ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ സ്റ്റീൽ ആർച്ചുകൾ തകരുകയും പറ്റാപ്സ്കോ നദിയിലേക്ക് പതിക്കുകയുമായിരുന്നു. കപ്പലിന് തീപിടിക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾ നദിയിലേക്ക് പതിച്ചു. ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30ഓടെയാണ് സംഭവം. 1.6 മൈൽ നീളമുള്ള പാലത്തിൻ്റെ ഒരു ഭാഗമാണ് തകർന്നത്. അപകടസമയം പാലത്തിൽ എത്ര വാഹനങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്മെൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം ഏഴോളം പേർ നദിയിലേക്ക് വീണു. എത്ര വാഹനങ്ങൾ നദയിലേക്ക് പതിച്ചുവെന്നതും അവ്യക്തമാണ്. അപകടത്തിൻ്റെ തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നു.
റെസ്ക്യൂ ടീമും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയെന്നും അപകടത്തിൽപെട്ടവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങിയെന്നും ഫയർ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ കെവിൽ കാർട്ട്റൈറ്റ് പറഞ്ഞു. അപകടത്തിനു പിന്നാലെ യുഎസ് കോസ്റ്റ് ഗാർഡും മേരിലാൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയും സംഭവസ്ഥലത്ത് എത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തെ തുടർന്ന് പാലത്തിൻ്റെ ഇരു ഭാഗങ്ങളും അടച്ചു. മേഖലയിലെ ഗതാഗതവും താറുമാറായി. 1977ലാണ് ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
റെസ്ക്യൂ ടീമും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയെന്നും അപകടത്തിൽപെട്ടവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങിയെന്നും ഫയർ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ കെവിൽ കാർട്ട്റൈറ്റ് പറഞ്ഞു. അപകടത്തിനു പിന്നാലെ യുഎസ് കോസ്റ്റ് ഗാർഡും മേരിലാൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയും സംഭവസ്ഥലത്ത് എത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തെ തുടർന്ന് പാലത്തിൻ്റെ ഇരു ഭാഗങ്ങളും അടച്ചു. മേഖലയിലെ ഗതാഗതവും താറുമാറായി. 1977ലാണ് ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.