ആപ്പ്ജില്ല

ട്രംപിനെ യുഎസ് പ്രതിനിധിസഭ ഇംപീച്ച് ചെയ്തു; രണ്ട് വട്ടം ഇംപീച്ച്മെൻ്റ് നേരിടുന്ന ആദ്യ പ്രസിഡൻറ്

ട്രംപിനെ വിചാരണ ചെയ്തു കുറ്റം തെളിഞ്ഞാൽ പിന്നീടൊരിക്കലും അദ്ദേഹത്തിന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

Samayam Malayalam 14 Jan 2021, 7:41 am
വാഷിങ്ടൺ: ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ ഹില്ലിൽ നടത്തിയ അതിക്രമങ്ങളുടെ പേരിൽ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെ പ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ഇതോടെ രണ്ട് വട്ടം ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡൻ്റ് എന്ന വിശേഷണം ട്രംപിന് സ്വന്തമായി. ജനുവരി 20ന് മുൻപായി പ്രസിഡൻ്റിനെ വിചാരണ ചെയ്യാനും സഭ തീരുമാനിച്ചു.
Samayam Malayalam donald-trump-afp2
ഡോണൾഡ് ട്രംപ് Photo: AFP/File


യുഎസ് പ്രസിഡൻ്റ് ആയാലും നിയമത്തിന് അതീതരല്ലെന്നാണ് യുഎസ് പാര്‍ലമെന്‍റ് കാണിച്ചു തന്നതെന്ന് സ്പീക്കര്‍ നാൻസി പെലോസി പറഞ്ഞു. അതേസമയം, ട്രംപിന് സ്ഥാനമൊഴിയാൻ ഇനി വെറും ആറ് ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ ഇംപീച്ച്മെന്‍റ് നടപടികള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കാനാകില്ല. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനെന്നു കണ്ടെത്തുന്ന പ്രസിഡൻ്റിനെ ബലം പ്രയോഗിച്ച് പുറത്താക്കിയെന്ന ചീത്തപ്പോര് ഇതോടെ ട്രംപിന് ഒഴിവാകും.

Also Read: ആർഎസ്എസ് രാജ്യതാൽപര്യം സംരക്ഷിക്കുന്നർ; അച്ചടക്കമുള്ളവർ: കമാൽ പാഷ

എന്നാൽ വിചാരണയിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇനിയൊരിക്കലും പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2024ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കാനുള്ള സാധ്യതകളും ഇരുളടയും.

രണ്ട് വട്ടം ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റ് എന്ന കറ പുരണ്ട ആദ്യ യുഎസ് പ്രസിഡൻ്റായി ട്രംപ് മാറിയെന്നായിരുന്നു ജോ ബൈഡൻ സര്‍ക്കാരിൽ സെനറ്റ് നേതാവായി സ്ഥആനമേൽക്കുന്ന സെനറ്റര്‍ ചക്ക് ഷൂമറുടെ പ്രതികരണം. സെനറ്റും നടപടി സ്വീകരിക്കണമെന്നും വിചാരണയുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് വാക്സിൻ വിതരണം ആരംഭിച്ചു; വാക്സിനേഷൻ 133 കേന്ദ്രങ്ങളിൽ: കെകെ ശൈലജ

അതേസമരം, അക്രമം വെടിയണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ട്രംപ് സഭയിൽ അവതരിപ്പിച്ച വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ക്യാപ്പിറ്റോള്‍ ഹിൽ അക്രമങ്ങളെപ്പറ്റിയോ ഇംപീച്ച്മെൻ്റിനെക്കുറിച്ചോ പരാമര്‍ശിക്കാതെയാതിരുന്നു ട്രംപിൻ്റെ സന്ദേശം.

ഏകദേശം ഒരു വര്‍ഷം മുൻപായിരുന്നു ട്രംപിനെതിരെ ആദ്യ ഇംപീച്ച്മെന്‍റ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ കുടുംബത്തെ അപമാനിച്ചെന്ന ആരോപണത്തിലായിരുന്നു ഇത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്