ന്യൂഡൽഹി: ഭൂട്ടാൻ സർക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഡ്രക് ഗ്യാൽപോ പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് നൽകുന്നത്. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. Also Read : 'ലീഗ് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുന്നു'; ജിന്നയുടെ ലീഗിനോടുപമിച്ച് കോടിയേരി
ഭൂട്ടാന്റെ ദേശീയ ദിവസമായ ഇന്നാണ് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാൻ രാജാവായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത്. ഇതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സഹകരണത്തെ അതിരുകളില്ലാത്ത സൗഹൃദം എന്നാണ് ഭരണാധികാരി കുറിക്കുന്നു. മഹാമാരിക്കാലത്ത് അടക്കം ഇന്ത്യ നൽകിയ സഹായത്തേക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചാണ് ഭൂട്ടാൻ പ്രാധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പുരസ്കാരത്തിന് വളരെയധികം അർഹതയുണ്ട്! ഭൂട്ടാനിലെ ജനങ്ങളുടെ അഭിനന്ദനങ്ങൾ. എല്ലാ ഇടപെടലുകളിലൂടേയും മഹത്തായ ഒരു ആത്മീയ മനുഷ്യനായിട്ടാണ് നിങ്ങളെ കണ്ടത്. ആദരവ് വ്യക്തിപരമായി ആഘോഷിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദര്‍ശനം നടത്തിയിരുന്നു. ജലവൈദ്യുത മേഖലയിൽ നിന്ന് രാജ്യവുമായുള്ള പങ്കാളിത്തം വൈവിധ്യവത്കരിക്കുന്നതിനും ബഹിരാകാശ-വിദ്യാഭ്യാസ മേഖലകളിലെ വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും ചര്‍ച്ച നടത്തുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദര്‍ശനം.
Also Read : സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ പി എൻ ബാലകൃഷ്ണനെ സിപിഎം പുറത്താക്കും: റിപ്പോർട്ട്
ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇന്ത്യയിൽ നിന്നും 4,00,000 ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയതിന് ഭൂട്ടാൻ പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പരമോന്നത ബഹുമതി മോദിയെ തേടി എത്തിയത്.
ഭൂട്ടാന്റെ ദേശീയ ദിവസമായ ഇന്നാണ് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാൻ രാജാവായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത്. ഇതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സഹകരണത്തെ അതിരുകളില്ലാത്ത സൗഹൃദം എന്നാണ് ഭരണാധികാരി കുറിക്കുന്നു. മഹാമാരിക്കാലത്ത് അടക്കം ഇന്ത്യ നൽകിയ സഹായത്തേക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചാണ് ഭൂട്ടാൻ പ്രാധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പുരസ്കാരത്തിന് വളരെയധികം അർഹതയുണ്ട്! ഭൂട്ടാനിലെ ജനങ്ങളുടെ അഭിനന്ദനങ്ങൾ. എല്ലാ ഇടപെടലുകളിലൂടേയും മഹത്തായ ഒരു ആത്മീയ മനുഷ്യനായിട്ടാണ് നിങ്ങളെ കണ്ടത്. ആദരവ് വ്യക്തിപരമായി ആഘോഷിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദര്‍ശനം നടത്തിയിരുന്നു. ജലവൈദ്യുത മേഖലയിൽ നിന്ന് രാജ്യവുമായുള്ള പങ്കാളിത്തം വൈവിധ്യവത്കരിക്കുന്നതിനും ബഹിരാകാശ-വിദ്യാഭ്യാസ മേഖലകളിലെ വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും ചര്‍ച്ച നടത്തുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദര്‍ശനം.
Also Read : സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ പി എൻ ബാലകൃഷ്ണനെ സിപിഎം പുറത്താക്കും: റിപ്പോർട്ട്
ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇന്ത്യയിൽ നിന്നും 4,00,000 ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയതിന് ഭൂട്ടാൻ പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പരമോന്നത ബഹുമതി മോദിയെ തേടി എത്തിയത്.