ആപ്പ്ജില്ല

'തോക്കുകളുമായി ഇരച്ചുവന്നു; കർഷകരെ വെടിവെച്ചുവീഴ്ത്തി; മീൻപിടുത്തക്കാരെയും വെറുതേവിട്ടില്ല'

പാടത്ത് പണിയെടുക്കുകയായിരുന്ന കർഷകരും മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവരുമാണ് ക്രൂരമായ ആക്രണത്തിന് ഇരയായത്.

Samayam Malayalam 29 Nov 2020, 4:14 pm
സബർമാരി: നൈജീരിയയിൽ ബൊർനോ സംസ്ഥാനത്ത് ബോകോ ഹറം ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളും അടക്കം 66 പേർ കൊല്ലപ്പെട്ടു. ബൊർനോയിലെ സബർമാരിക്ക് അടുത്തുള്ള കോഷോബ് ഗ്രാമത്തിലാണ് ലോകത്തെ നടക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam isis
പ്രതീകാത്മക ചിത്രം |TOI


ബൊർനോയിലെ തെരഞ്ഞെടുപ്പ് ദിവസമാണ് അക്രമം നടന്നിരിക്കുന്നത്. ഒരു ദശാബ്ദത്തിനു ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് അക്രമം നടന്നതെന്ന് സ്ഥലത്തെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: ഏഴിനും പതിനാലിനും ഇടയിൽ പ്രായമുള്ള 16 അഫ്‍ഗാൻ കുട്ടികളെ ജയിലിൽ അടച്ച് പാകിസ്ഥാൻ

ബൊർനോയുടെ തലസ്ഥാനമായ മൈദുഗുരിയിൽ നിന്നും സംഭവസ്ഥലത്തേക്ക് 25 കിമി ദൂരമുണ്ട്. കൃഷിയേയും മത്സ്യബന്ധനത്തേയും ആശ്രയിച്ചാണ് പ്രദേശവാസികളുടെ ജീവിതം. പാടത്ത് പണിയെടുത്തവരും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരുമാണ് ആക്രമണത്തിന് ഇരയായത്. കോഷോബ് നദിയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ നൂറോളം ഭീകരവാദികൾ എകെ-47 തോക്കുപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. സ്ഥലത്തുനിന്നും 43 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെത്തിയ സുരക്ഷാ സേന കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പ്രദേശവാസികൾ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്