ലണ്ടൻ: ട്രക്ക് തടഞ്ഞ് എട്ട് കോടിയുടെ റെഡ്‌മി ഫോണുകൾ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ നിന്നും തട്ടിയെടുത്ത സംഭവം നടന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സമാനമായ സംഭവം ലണ്ടനിലും. ചെന്നൈക്ക് സമീപമുള്ള ശ്രീ പെരുമ്പത്തൂരിലെ പ്ലാൻ്റിൽ നിന്ന് ഷവോമി, റെഡ്‌മി ഫോണുകളുമായി പോയ ട്രക്ക് കര്‍ണാടക അതിര്‍ത്തിക്ക് സമീപം കൃഷ്‌ണഗിരി ഹൊസൂര്‍ ഹൈവേയില്‍ വച്ച് മോഷ്‌ടാക്കൾ ആക്രമിച്ചത്.
Also Read: നാലാം വിവാഹത്തിന് വധുവിനെ തേടി 20കാരൻ; പിന്തുണയുമായി മൂന്ന് ഭാര്യമാരും
ആപ്പിൾ ഉൽപന്നങ്ങളുമായി പോയ ട്രക്ക് തടഞ്ഞ് 6.6 മില്യൺ ഡോളർ(ഏകദേശം 48,98,17,029) വിലവരുന്ന വസ്‌തുക്കളാണ് മോഷ്‌ടാക്കൾ കൊള്ളയടിച്ചത്. ഈ മാസം പത്തിന് ഇംഗ്ലണ്ടിലെ നോർത്താംപ്‌റ്റൺഷെയറിലെ എംവൺ മോട്ടോർവേയിലാണ് ഡ്രൈവറെയും ജീവനക്കാരനെയും കീഴ്‌പ്പെടുത്തി ഐ ഫോൺ ഉൾപ്പെടെയുള്ളവ മോഷ്‌ടിച്ചത്.
ട്രക്ക് തടഞ്ഞ മോഷ്‌ടാക്കൾ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരനെയും കീഴ്‌പ്പെടുത്തി കൈകാലുകൾ കെട്ടി ഹൈവേയിൽ തന്നെ ഉപേക്ഷിച്ച ശേഷം ട്രക്കുമായി കടന്ന് കളയുകയായിരുന്നു. ഹൈവേയോട് ചേർന്നുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ട്രക്ക് എത്തിച്ച ശേഷം ആപ്പിൾ വാച്ചുകൾ, ഐ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റി. ഇവിടെ നിന്നും ലട്ടർവർത്തിലെ മറ്റൊരു നഗരത്തിൽ എത്തിച്ച ശേഷം സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
മോഷ്‌ടാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. ഡ്രൈവറെയും സുരക്ഷാ ജീവനക്കാരനെയും മോഷ്‌ടാക്കൾ ആക്രമിച്ചിട്ടില്ല. അപ്രതീക്ഷിത സംഭവത്തിൻ്റെ ഞെട്ടിലിൽ കഴിയുന്ന ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലിസിനായിട്ടില്ല.
Also Read: ചൈനയിൽ ഉപയോഗിക്കുന്നത് ഇത്തരം വാക്‌സിനോ? ഗുരുതര പ്രത്യാഘാതം, പരീക്ഷണം പൂര്‍ത്തിയാക്കാത്തവ ലഭ്യം
മോഷ്‌ടാക്കളെ പിടികൂടാൻ ജനങ്ങളുടെ സഹായം പോലീസ് തേടി. സംഭവദിവസം രാത്രി ഏഴിനും എട്ടിനും ഇടയിൽ ഹൈവേയിലൂടെ കടന്ന് പോയ വാഹനങ്ങളിൽ സംശയകരമായ എന്തെങ്കിലും കണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഹൈവേയ്‌ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ആപ്പിൾ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ആരെങ്കിലും വിറ്റഴിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ വിവരമറിയിക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ആപ്പിൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
Also Read: നാലാം വിവാഹത്തിന് വധുവിനെ തേടി 20കാരൻ; പിന്തുണയുമായി മൂന്ന് ഭാര്യമാരും
ആപ്പിൾ ഉൽപന്നങ്ങളുമായി പോയ ട്രക്ക് തടഞ്ഞ് 6.6 മില്യൺ ഡോളർ(ഏകദേശം 48,98,17,029) വിലവരുന്ന വസ്‌തുക്കളാണ് മോഷ്‌ടാക്കൾ കൊള്ളയടിച്ചത്. ഈ മാസം പത്തിന് ഇംഗ്ലണ്ടിലെ നോർത്താംപ്‌റ്റൺഷെയറിലെ എംവൺ മോട്ടോർവേയിലാണ് ഡ്രൈവറെയും ജീവനക്കാരനെയും കീഴ്‌പ്പെടുത്തി ഐ ഫോൺ ഉൾപ്പെടെയുള്ളവ മോഷ്‌ടിച്ചത്.
ട്രക്ക് തടഞ്ഞ മോഷ്‌ടാക്കൾ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരനെയും കീഴ്‌പ്പെടുത്തി കൈകാലുകൾ കെട്ടി ഹൈവേയിൽ തന്നെ ഉപേക്ഷിച്ച ശേഷം ട്രക്കുമായി കടന്ന് കളയുകയായിരുന്നു. ഹൈവേയോട് ചേർന്നുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ട്രക്ക് എത്തിച്ച ശേഷം ആപ്പിൾ വാച്ചുകൾ, ഐ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റി. ഇവിടെ നിന്നും ലട്ടർവർത്തിലെ മറ്റൊരു നഗരത്തിൽ എത്തിച്ച ശേഷം സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
മോഷ്‌ടാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. ഡ്രൈവറെയും സുരക്ഷാ ജീവനക്കാരനെയും മോഷ്‌ടാക്കൾ ആക്രമിച്ചിട്ടില്ല. അപ്രതീക്ഷിത സംഭവത്തിൻ്റെ ഞെട്ടിലിൽ കഴിയുന്ന ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലിസിനായിട്ടില്ല.
Also Read: ചൈനയിൽ ഉപയോഗിക്കുന്നത് ഇത്തരം വാക്‌സിനോ? ഗുരുതര പ്രത്യാഘാതം, പരീക്ഷണം പൂര്‍ത്തിയാക്കാത്തവ ലഭ്യം
മോഷ്‌ടാക്കളെ പിടികൂടാൻ ജനങ്ങളുടെ സഹായം പോലീസ് തേടി. സംഭവദിവസം രാത്രി ഏഴിനും എട്ടിനും ഇടയിൽ ഹൈവേയിലൂടെ കടന്ന് പോയ വാഹനങ്ങളിൽ സംശയകരമായ എന്തെങ്കിലും കണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഹൈവേയ്‌ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ആപ്പിൾ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ആരെങ്കിലും വിറ്റഴിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ വിവരമറിയിക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ആപ്പിൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.