ആപ്പ്ജില്ല

യുഎസ് വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു, അക്രമിയായ 72കാരൻ ഡാൻസ് ബാറിലെ നിത്യസന്ദർശകൻ

ആക്രമണത്തിന് പിന്നാലെ പോലീസ് ഇയാളെ പിന്തുടരുകയും വാഹനം വളയുകയും ചെയ്തു. ഇതോടെയാണ് ഇയാൾ സ്വന്തമായി വെടിവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Authored byകാർത്തിക് കെ കെ | Samayam Malayalam 24 Jan 2023, 12:23 pm
കാലിഫോർണിയ: യുഎസിലെ ഡാൻസ് ബാറിലുണ്ടായ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 72കാരനായ ഏഷ്യൻ വംശജൻ ഹൂ കാൻ ട്രാൻ ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടിക്കുന്നതിന് മുൻപ് തന്നെ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
Samayam Malayalam New Project - 2023-01-24T121850.886


Also Read : 'ആഴ്ചയിൽ 40,000ത്തിന് മീതെ വരുമാനം'; 'വൈകിട്ട് എസി ബാറിൽ 2 ചിൽഡ് ബിയർ'; ഇടപ്പള്ളി സിഗ്നലിലെ ഭിക്ഷക്കാരനെ പിന്തുടർന്ന യൂട്യൂബർ

ലോസ് ആഞ്ജൽസ് നഗരത്തിന് സമീപമുള്ള ഏഷ്യൻ വംശജർ തിങ്ങികൂടി താമസിക്കുന്ന മോണ്ടേ പാർക്കിലെ സ്റ്റാർ ബാൾറൂം ഡാൻസ് സ്റ്റ്യുഡിയോയിലാണ് വെടിവയ്പ്പുണ്ടായത്. സെമി ഓട്ടോമാറ്റിക് പിസ്റ്റൽ ഉപയോഗിച്ചാണ് ഹൂ കാൻ ട്രാൻ വെടിയുതിർത്തത്. ഇതിന് 20 മിനിറ്റുകൾക്ക് ശേഷം ഡാൻസ് ക്ലബ് ജീവനക്കാരൻ ഇയാളുടെ കൈയ്യിൽ നിന്നും ആയുദ്ധം തട്ടിത്തെറിപ്പിക്കുകയും പിന്നാലെ തന്നെ ഓടി രക്ഷപെടുകയുമായിരുന്നു.

വെടിവയ്പ്പ് നടന്ന കാലിഫോർണിയയിലെ ഡാൻസ് ക്ലബിലെ സ്ഥിരം സന്ദർശകനായിരുന്നു അക്രമി എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ പോലീസ് ഇയാളെ പിന്തുടരുകയും വാഹനം വളയുകയും ചെയ്തു. ഇതോടെയാണ് ഇയാൾ സ്വന്തമായി വെടിവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

അതേസമയം, വെടിവയ്പിന് പിന്നിൽ മറ്റാരും ഇല്ലെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ട്രാൻ എന്ന പേര് സാധാരണ ഗതിയിൽ വിയറ്റ്നാം വംശജരുടെ പേരാണ്. അതിനാൽ തന്നെ ആക്രമണം നടത്തിയ വ്യക്തി വിയറ്റ്നാം വംശജനാണെന്നാണ് പോലീസ് സംശയിക്കുന്നത്. മുൻ ഭാര്യയുടെ വിവാഹ സർട്ടിഫിക്കറ്റിൽ നിന്നും ചൈനയിൽ നിന്നും യുഎസിലേക്ക് കുടിയേറിയവരാണെന്നാണ് കരുതുന്നത്.

1990ൽ തുടങ്ങിയ സ്റ്റുഡിയോയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള ഡാൻസുകൾ നടത്താറുണ്ട്. ട്രാൻ ആണ് തന്നെ ഈ ഡാൻസ് ക്ലബ് പരിചയപ്പെടുത്തിയത് എന്നും മുൻ ഭാര്യ വ്യക്തമാക്കിയത്. 2006ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്.

സാൻ ഗ്ബ്രിയലിൽ നിന്നും ഇയാൾ എന്നും കാറോടിച്ച് ഡാൻസ് ക്ലബിൽ എത്തുമായിരുന്നു അക്രമിയുടെ സുഹൃത്തും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടന്ന പ്രദേശത്തിന്റെ ചുറ്റുമുള്ള 16 കിലോമീറ്റർ ചുറ്റളവിൽ 60,000 താമസക്കാരിൽ മൂന്നിൽ രണ്ട് പേരും ചൈനീസ് വംശജരാണ്.

Also Read : കൊവിഡ് കാലത്ത് വൈദികമന്ദിരത്തിൽ രഹസ്യ സെക്സ് പാർട്ടി? ബ്രിട്ടനിൽ മെത്രാൻ്റെ രാജി വിവാദത്തിൽ; അന്വേഷണവുമായി വത്തിക്കാൻ

കാലിഫോർണിയയിൽ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ആക്രമണസംഭവമാണിത്. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. കൂൺ ഫാമിൽ നടന്ന വെടിവയ്പ്പിൽ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവയ്പ്പിൽ മൂന്നു പേരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്