ആപ്പ്ജില്ല

ചൈന പറയുന്നു, ഈ 19 വയസ്സുകാരന്‍ രാജ്യദ്രോഹിയാണ്; ആരാണ് ചൈന പേടിക്കുന്ന ടോണി ചങ്?

ഹോങ്കോങ്ങിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ മുഖമായ വിദ്യാര്‍ഥികളില്‍ ഒരാളായ ടോണി ചങ്, ചൈനയുടെ പിടിയിലാണ്. വിമര്‍ശകര്‍ കിരാതമെന്ന് വിശേഷിപ്പിക്കുന്ന ഒരു നിയമം കാരണം ഈ 19 വയസ്സുകാരന്‍ 10 വര്‍ഷം ജയിലില്‍ തുടര്‍ന്നേക്കാം

Samayam Malayalam 29 Oct 2020, 7:36 pm
ഹോങ്കോങ്: ജനാധിപത്യം ആവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ പ്രക്ഷോഭം നടത്തിയവരില്‍ ശ്രദ്ധേയനായ 19 വയസ്സുകാരന് എതിരെ രാജ്യവിരുദ്ധക്കുറ്റം ആരോപിച്ച് ചൈന. സുരക്ഷാനിയമം എന്ന പേരില്‍ ചൈന, ഹോങ്കോങ്ങില്‍ നടപ്പാക്കിയ നിയമം അനുസരിച്ച് പിടിയിലാകുന്ന ആദ്യത്തെ അവകാശപ്രവര്‍ത്തകനാണ് വിദ്യാര്‍ഥിയായ ടോണി ചങ്.
Samayam Malayalam Tony Chung
ടോണി ചങ് - AP /FILE


കള്ളപ്പണം വെളുപ്പിക്കല്‍, ദേശദ്രോഹം എന്നീ കുറ്റങ്ങളും വിദ്യാര്‍ഥി നേതാവിന് എതിരെ ചൈന ചുമത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലെ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ നിന്നാണ് ചങ്ങിനെ അറസ്റ്റ് ചെയ്‍തത്. യൂണിഫോമിലല്ലാത്ത പോലീസുകാരാണ് അറസ്റ്റ് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി എഎഫ്‍പി റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read: ചെറിയകൂട്ടങ്ങളിൽ നിന്ന് കൊവിഡ്-19 പകരുമോ?

ബ്രിട്ടീഷ് അധീനതയിലായിരുന്ന ഹോങ്കോങ്, ചൈനയ്‍ക്ക് കൈമാറിയത് 1997ല്‍ ആണ്. പക്ഷേ, ചൈനയുടെ നിയമങ്ങള്‍ ഹോങ്കോങ്ങില്‍ നടപ്പിലായിരുന്നില്ല. ഹോങ്കോങ് ഒരു പരമാധികാര നഗരമായി തന്നെ നിലകൊണ്ടു. പാശ്ചാത്യമായ രീതികളാണ് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ഹോങ്കോങ്ങില്‍ നിലനിന്നിരുന്നത്. 2019ല്‍ ബ്രിട്ടണ്‍ ഏതാണ്ട് പൂര്‍ണണമായും ഹോങ്കോങ്ങ് ഉപേക്ഷിക്കാന്‍ തയാറായതോടെയാണ് വീണ്ടും പ്രശ്‍നങ്ങള്‍ തലപൊക്കിയത്.

ചൈനയുടെ ഏകാധിപത്യ നിലപാടുകള്‍ക്കും പ്രത്യേകമായി തയാറാക്കിയ സുരക്ഷാനിയമത്തിനും എതിരെ ആയിരങ്ങള്‍ ഹോങ്കോങ്ങിലെ തെരുവുകളില്‍ ഇറങ്ങി. വിദ്യാര്‍ഥികളായിരുന്നു അധികവും. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ചൈന, ഹോങ്കോങ് സമരക്കാര്‍ക്ക് എതിരെ തിരിയുന്നത്.

ജനുവരി ഏഴ് വരെ ചങ് റിമാന്‍ഡില്‍ തുടരും. പത്ത് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കൗമരക്കാരന് മേല്‍ ചുമത്തിയിട്ടുള്ളത്. ചൈനയില്‍ നിന്ന് സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്യുന്ന സ്റ്റുഡന്‍റ് ലോക്കലിസം എന്ന സംഘടനയില്‍ അംഗമായിരുന്നു ചങ്.

Also Read: അഡൾട്ട് സൂപ്പര്‍സ്റ്റാറില്‍ നിന്ന് ലൈംഗിക കുറ്റവാളിയിലേക്ക്

യുഎസ് കോണ്‍സുലേറ്റില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ചങ്ങിനെ പോലീസ് അറസ്റ്റ് ചെയ്‍തതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ചങ്ങിനെ അറസ്റ്റ് ചെയ്‍ത നടപടി, യുഎസ് അപലപിച്ചെങ്കിലും എംബസിയില്‍ അഭയം തേടിയെന്ന വാര്‍ത്തയില്‍ പ്രതികരണം നടത്തിയിട്ടില്ല.

ഇതുവരെ 24 പേരെയാണ് സുരക്ഷാനിയമത്തിന്‍റെ പേരില്‍ ചൈന, ഹോങ്കോങ്ങില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് എതിരെ മാത്രമാണ് ഇതുവരെ കുറ്റം ചുമത്തിയിട്ടുള്ളൂ. ചങ്ങിന് പുറമെ ജനാധിപത്യ പ്രക്ഷോഭകരുടെ ഭാഗമായ മറ്റൊരാള്‍ക്ക് എതിരെയാണ് നടപടി. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്