ബെയ്ജിങ്ങ്: പ്രതിരോധ ബജറ്റ് 7.1 ശതമാനം വർദ്ധിപ്പിച്ച് ചൈന. 17.57 ലക്ഷം കോടി രൂപയാണ് (230 ബില്യൺ യുഎസ് ഡോളർ) പ്രതിരോധ മേഖലയ്ക്കായി ചൈന മാറ്റിവെച്ചിരിക്കുന്നത്. പോയ വർഷം 15.97 ലക്ഷം കോടി രൂപയാണ് (209 ബില്യൺ യുഎസ് ഡോളർ) അനുവദിച്ചത്. പ്രതിരോധ മേഖലയ്ക്കു വേണ്ടി ഇന്ത്യ ചെലവഴിക്കുന്നതിനേക്കാൾ മൂന്നിരട്ടി തുകയാണ് ചൈന ചെലവഴിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 5,25,166 കോടി രൂപ (70 ബില്യൺ) മാത്രമാണ് ഇന്ത്യ ചെലവഴിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 5,02,884 കോടി രൂപ മാത്രമാണ് ഇന്ത്യ പ്രതിരോധ മേഖലയ്ക്കുുവേണ്ടി നീക്കിവെച്ചത്. 4.4 ശതമാനത്തിന്റെ വർദ്ധനയാണ് ഇന്ത്യ വരുത്തിയത്.
Also Read: ഇന്ത്യൻ എംബസിയിൽ വിളിക്കുമ്പോൾ കോളെടുക്കുന്നില്ല; യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനി
റഷ്യ-യുക്രൈൻ യുദ്ധത്തിനു പിന്നാലെ ജർമനി തങ്ങളുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. 2021-ൽ 6.8 ശതമാനം വർദ്ധനവാണ് ചൈന വരുത്തിയത്. യുഎസ് കഴിഞ്ഞാൽ ലോകത്ത് പ്രതിരോധ മേഖലയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യമാണ് ചൈന.
പ്രതിരോധ ബജറ്റിനു പുറമേ ആഭ്യന്തര സുരക്ഷയ്ക്കു വേണ്ടിയും ചൈന പണം ചെലവഴിക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്കു വേണ്ടി അനുവദിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് ഇതിനായി മാറ്റിവെക്കുന്നത്. 2012 ൽ അധികാരമേറ്റതിനു ശേഷം സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിൽ പ്രസിഡന്റ് ഷി ജിൻപിങ്ങ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്ക് ഉയർന്ന തുക അനുവദിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
Also Read: കുട്ടികളുടെ ജീവനെടുത്ത് യുദ്ധം; കൊല്ലപ്പെട്ടത് 28 കുട്ടികൾ, 840 കുഞ്ഞുങ്ങൾക്ക് പരിക്കെന്ന് യുക്രൈൻ
അതേസമയം റഷ്യ-യുക്രൈൻ സംഘർഷം ചൈനീസ് പ്രസിഡന്റ് ആഹ്ലാദത്തോടെ വീക്ഷിക്കുകയാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത രാജ്യം തായ്വാനാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ കസേരയിൽ താൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ പുടിൻ യുക്രൈനുമേൽ ആക്രമണത്തിനു മുതിരില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
Also Read: ഇന്ത്യൻ എംബസിയിൽ വിളിക്കുമ്പോൾ കോളെടുക്കുന്നില്ല; യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനി
റഷ്യ-യുക്രൈൻ യുദ്ധത്തിനു പിന്നാലെ ജർമനി തങ്ങളുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. 2021-ൽ 6.8 ശതമാനം വർദ്ധനവാണ് ചൈന വരുത്തിയത്. യുഎസ് കഴിഞ്ഞാൽ ലോകത്ത് പ്രതിരോധ മേഖലയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യമാണ് ചൈന.
പ്രതിരോധ ബജറ്റിനു പുറമേ ആഭ്യന്തര സുരക്ഷയ്ക്കു വേണ്ടിയും ചൈന പണം ചെലവഴിക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്കു വേണ്ടി അനുവദിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് ഇതിനായി മാറ്റിവെക്കുന്നത്. 2012 ൽ അധികാരമേറ്റതിനു ശേഷം സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിൽ പ്രസിഡന്റ് ഷി ജിൻപിങ്ങ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്ക് ഉയർന്ന തുക അനുവദിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
Also Read: കുട്ടികളുടെ ജീവനെടുത്ത് യുദ്ധം; കൊല്ലപ്പെട്ടത് 28 കുട്ടികൾ, 840 കുഞ്ഞുങ്ങൾക്ക് പരിക്കെന്ന് യുക്രൈൻ
അതേസമയം റഷ്യ-യുക്രൈൻ സംഘർഷം ചൈനീസ് പ്രസിഡന്റ് ആഹ്ലാദത്തോടെ വീക്ഷിക്കുകയാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത രാജ്യം തായ്വാനാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ കസേരയിൽ താൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ പുടിൻ യുക്രൈനുമേൽ ആക്രമണത്തിനു മുതിരില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.