ആപ്പ്ജില്ല

'കാണിച്ചത് മണ്ടത്തരം': ഇന്ത്യയ്ക്ക് സാമ്പത്തിക വളർച്ചയ്ക്കുള്ള 'ബസ് വേണ്ടെന്നു വെച്ചെന്ന്' ചൈന

സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിനു പിന്നിൽ ഇന്ത്യയിലെ നിക്ഷിപ്ത ശക്തികളാണെന്നും ഇന്ത്യ ദീര്‍ഘകാല വികസനത്തിനുള്ള ബസ് നഷ്ടപ്പെടുത്തിയെന്നുമാണ് വിമര്‍ശനം.

Samayam Malayalam 16 Nov 2020, 2:27 pm
ബെയ്ജിങ്: 15 രാജ്യങ്ങള്‍ ചേര്‍ന്ന ബഹുരാഷ്ട്ര സംഘടനയായ ആര്‍സിഇപിയിൽ ചേരാത്തത് ഇന്ത്യയുടെ 'തന്ത്രപരമായ പിഴവാണെന്നും' ഇന്ത്യയ്ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള 'ബസ് കിട്ടിയില്ലെന്നും' ചൈനയുടെ കുറ്റപ്പെടുത്തൽ. ദീര്‍ഘദൂര സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരമാണ് ചൈന നഷ്ടപ്പെടുത്തിയതെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തൽ. ചൈനയുടെ നേതൃത്വത്തിൽ 15 രാജ്യങ്ങള്‍ ചേര്‍ന്നാണ് റീജിയണൽ കോംപ്രഹെൻസിവ് ഇക്കണമിക് പാര്‍ട്ടര്‍ഷിപ് എന്ന സംഘടന രൂപീകരിച്ചത്.
Samayam Malayalam rcep
പ്രതീകാത്മക ചിത്രം Photo: The Times of India/File


ഈ വര്‍ഷത്തെ ആസിയാൻ ചെയറായ വിയറ്റ്നാമിൽ വെച്ചു നടന്ന ഓൺലൈൻ യോഗത്തിലായിരുന്നു പുതിയ സഖ്യത്തിൻ്റെ രൂപീകരണം. സഖ്യത്തിൽ ചേരാത്ത ഇന്ത്യയുടെ നിലപാട് തന്ത്രപരമായ മണ്ടത്തരമാണെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ പ്രതികരണം. ചൈനയ്ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂ സീലാൻഡ്, പത്ത് ആസിയാൻ രാജ്യങ്ങള്‍ എന്നിവയാണ് പുതിയ സഖ്യത്തിലുള്ളത്.

Also Read: സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ; യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

എട്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രൂപീകരിച്ച ആര്‍സിഇപി ലോകത്തെ ഏറ്റവും വലിയ വ്യാപാര സഖ്യമാണെന്നണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 മൂലം നേരിട്ട തകര്‍ച്ചയ്ക്കിടയിലും അംഗരാജ്യങ്ങളുടെ സാമ്പത്തിക വികസനമാണ് സഖ്യം ലക്ഷ്യമിടുന്നത്. ലോകജനസംഖ്യയുടെയും ആകെ ജിഡിപിയുടെയും 30 ശതമാനം കൈകാര്യം ചെയ്യുന്നത് ആര്‍സിഇപി അംഗരാജ്യങ്ങളാണ്.

"ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന 220 കോടി ജനങ്ങളെയും ആഗോള ജിഡിപിയുടെ 30 ശതമാനം വരുന്ന 26.2 ട്രില്യൺ ഡോളറിൻ്റെ സമ്പദ്‍‍വ്യവസ്ഥയുമാണ് പുതിയ കരാറിൻ്റെ കീഴിൽ വരുന്നത്." ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജൻസി വ്യക്തമാക്കി. ദക്ഷിണേഷ്യൻ മേഖലയിലെ വ്യാപാര സഹകരണത്തിനു പുറമെ ബഹുസ്വരതയും സ്വതന്ത്രവ്യാപാരവും കരാര്‍ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: ലൈവ്: ബിഹാറില്‍ നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ ഇന്ന്; ഉപമുഖ്യമന്ത്രിമാര്‍ ആരൊക്കെ?

അതേസമയം, ലോകത്തെ വലിയ സാമ്പത്തിക ശക്തികളായ യുഎസും ഇന്ത്യയും സഖ്യത്തിൻ്റെ ഭാഗമല്ല. ആദ്യഘട്ട ചര്‍ച്ചകളിൽ പങ്കെടുത്തിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സുപ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിൻ്റെ വിശദീകരണം. പുതിയ കരാര്‍ നിലവിൽ വരുന്നതോടെ വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് ഇന്ത്യ ഭയപ്പെടുന്നത്.

സഖ്യത്തിൽ ചേരാനുള്ള നീക്കത്തിൽ നിന്ന് ഇന്ത്യ പിന്മാറാനുള്ള കാര്യം രാജ്യത്തിനുള്ളിലെ നിക്ഷിപ്ത താത്പര്യക്കാരാണെന്നും തീരുമാനം ഇന്ത്യയെ പിന്നോട്ടടിക്കുമെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സാമ്പത്തിക വികസനത്തിനുള്ള ബസ് നഷ്ടപ്പെടുത്തി എന്നാണ് ഗ്രിൻഗ്വ സര്‍വകലാശാലയിലെ നാഷണൽ സ്ട്രാറ്റജിക് ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ക്വിൻ ഫെങിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്