ഡാലസ്: ഏഴു വയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മകളെ 30ൽ കൂടുതൽ തവണ കുത്തിയ ട്രോയ്ഷെ മോൺ ഹാൾ എന്ന 23കാരിയാണ് അറസ്റ്റിലായതെന്ന് ഗ്ലോബൽ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മാഡിസൺ പെട്രി എന്ന ഏഴുവയസുകാരിയാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്‌സിയര്‍ സ്ട്രീറ്റിലെ വീട്ടിൽ വെച്ചാണ് ട്രോയ്ഷെ മകളെ കുത്തി കൊലപ്പെടുത്തിയത്. 16 വയസുള്ള സഹോദരനെ ഇവർ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. താൻ കുളിച്ചുകൊണ്ടിരിക്കെയാണ് കൂട്ടികൾ നിലവിളിക്കുന്നത് കേട്ടതെന്നാണ് ട്രോയ്ഷെയുടെ അമ്മ പറയുന്നത്.
Also Read : ദിവസവും രണ്ട് ലിറ്റർ 'മൂത്രം' ആവശ്യപ്പെട്ട് കിം ജോങ് ഉൻ; എല്ലാ കർഷകരും നൽകണം, പിടിമുറുക്കി ഭക്ഷ്യക്ഷാമം
യുവതിയുടെ അമ്മയും സഹോദരനും ഇവരിൽ നിന്ന് കത്തിപിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഏഴു വയസുകാരിയുടെ ശരീരത്തിൽ ആവർത്തിച്ച് കുത്തുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. കുട്ടികളെ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിക്കുകയായിരുന്നു.
Also Read : അമേരിക്കയുടെ നോട്ടപ്പുള്ളി ഇറാൻ പ്രസിഡൻ്റ്; ഇബ്രാഹിം റയ്‌സിയുടെ വിജയം വൻ ഭൂരിപക്ഷത്തിൽ
പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുപ്പതിൽ അധികം കുത്തുകൾ കണ്ടെത്തിയെന്ന് അധികൃതർ പറയുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ ഡാലസ് കൗണ്ടി ജയിലിലടച്ചു. യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്താണെന്നതിൽ വ്യക്തത ഇല്ലെന്നാണ് പോലീസ് പറയുന്നത്.
Also Read : ദിവസവും രണ്ട് ലിറ്റർ 'മൂത്രം' ആവശ്യപ്പെട്ട് കിം ജോങ് ഉൻ; എല്ലാ കർഷകരും നൽകണം, പിടിമുറുക്കി ഭക്ഷ്യക്ഷാമം
യുവതിയുടെ അമ്മയും സഹോദരനും ഇവരിൽ നിന്ന് കത്തിപിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഏഴു വയസുകാരിയുടെ ശരീരത്തിൽ ആവർത്തിച്ച് കുത്തുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. കുട്ടികളെ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിക്കുകയായിരുന്നു.
Also Read : അമേരിക്കയുടെ നോട്ടപ്പുള്ളി ഇറാൻ പ്രസിഡൻ്റ്; ഇബ്രാഹിം റയ്‌സിയുടെ വിജയം വൻ ഭൂരിപക്ഷത്തിൽ
പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുപ്പതിൽ അധികം കുത്തുകൾ കണ്ടെത്തിയെന്ന് അധികൃതർ പറയുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ ഡാലസ് കൗണ്ടി ജയിലിലടച്ചു. യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്താണെന്നതിൽ വ്യക്തത ഇല്ലെന്നാണ് പോലീസ് പറയുന്നത്.