ആപ്പ്ജില്ല

മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ? ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും റെയ്ഡ്

മറഡോണയുടെ മരണത്തിൽ കുടുംബാംഗങ്ങളും അഭിഭാഷകനും ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും റെയ്ഡ് നടത്തിയത്. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് ആരോപണം

Samayam Malayalam 29 Nov 2020, 11:02 pm
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണ കാരണം ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം. സംഭവത്തെതുടർന്ന് ഫിസിഷൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിലും ക്ലിനിക്കിലും പോലീസ് റെയ്ഡ് നടത്തി. അര്‍ജന്‍റൈന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam Diego Maradona
ഡീഗോ മറഡോണ. PHOTO: Reuters


മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് ബന്ധുക്കളും അഭിഭാഷകനും ആരോപിച്ചിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണു റിപ്പോർട്ട്. മറഡോണയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ മകളും ആരോപിച്ചിരുന്നു.

Also Read : ക്ലോഡിയ വില്ലഫെയ്ൻ ജീവിതസഖി, ആകെ എട്ട് മക്കൾ; അറിയാം മറഡോണയുടെ കുടുംബജീവിതം

നവംബർ 25നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മറഡോണ ലോകത്തോട് വിട പറഞ്ഞത്. നേരത്തെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ നവംബർ 11നായിരുന്നു ആശുപത്രി വിട്ടത്. മരണത്തിന് പിന്നാലെ തന്നെ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മോർല ആവശ്യപ്പെട്ടിരുന്നു.

Also Read : ഏഴിനും പതിനാലിനും ഇടയിൽ പ്രായമുള്ള 16 അഫ്‍ഗാൻ കുട്ടികളെ ജയിലിൽ അടച്ച് പാകിസ്ഥാൻ

മറഡോണയുടെ വീട്ടിൽ ആംബുലൻസ് എത്താൻ 30 മിനിറ്റിലധികം എടുത്തിരുന്നെന്നാണ് അഭിഭാഷകൻ പറയുന്നത്. മരണത്തിന് 12 മണിക്കൂർ മുൻപ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ലാ പ്ലാറ്റയിലെ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരുന്നത്. ഈ മാസം ആദ്യം 80 മിനിറ്റ് നീളുന്ന ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ നിന്നും കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. വിഷാദരോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്