റൂസോ: ഇന്ത്യയിൽ നിന്നു മുങ്ങിയ വ്യവസായി മെഹുൽ ചോക്സിയ്ക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് മെഹുൽ ചോക്സിയ്ക്കെതിരായ കോടതി വിധി. ആൻ്റിഗ്വ, ബര്‍ബുഡ ട്വീപുകളിൽ 2018 മുതൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്സി ഡൊമിനിക്കയിൽ എത്തിയത് നിയമവിരുദ്ധമായാണെന്നാണ് കരീബിയൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. Also Read: സുന്ദരയുടെ വെളിപ്പെടുത്തൽ; ഒരു ലക്ഷം രൂപ സുഹൃത്തിൻ്റെ അക്കൗണ്ടിൽ, ഫോൺ വാങ്ങിയ കടയിൽ അന്വേഷണം
ഡൊമിനിക്കയുമായി മെഹുൽ ചോക്സിയ്ക്ക് ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം രാജ്യം വിടുന്നത് തടയാനുള്ള ഒരു നടപടിയും കോടതിയ്ക്ക് സ്വീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കി. മെഹുൽ ചോക്സിയെ ഡൊമിനിക്കൻ പ്രധാനമന്ത്രി ഇന്ത്യൻ പൗരനെന്നു വിളിച്ചതിനു പിന്നാലെയാണ് കോടതി നടപടി. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മെഹുൽ ചോക്സി ഹൈക്കോടതിയെ സമീപിച്ചതെന്ന് ആൻ്റിഗ്വൻ ന്യൂസ് റൂം എന്ന വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ടിക് ടോക് താരം വിഘ്നേഷ് പീഡനക്കേസിൽ അറസ്റ്റിൽ; പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന് കേസ്
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്രവ്യാപാരിയായ നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ഇന്ത്യ വിട്ടത്. വൻ തട്ടിപ്പ് പുറത്തെത്തുന്നതിനു ആഴ്ചകള്‍ക്കു മുൻപേ അവര്‍ രാജ്യം വിട്ടിരുന്നു. ഇതിനു പിന്നാലെ ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ. 62കാരനായ മെഹുൽ ചോക്സിയ്ക്കെതിരെ ഇൻ്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്. 2018ൽ ഇന്ത്യ വിട്ടതിനു ശേഷം കരീബിയൻ ദ്വീപരാഷ്ട്രമായ ആൻ്റിഗ്വ അൻ്റ് ബര്‍ബുഡയിൽ പൗരത്വം സ്വീകരിച്ചു കഴിയുകയായിരുന്നു ചോക്സി. ഇവിടെ നിന്ന് കാമുകിയെന്നു പറയപ്പെടുന്ന വിദേശിയായ സ്ത്രീയോടൊപ്പം ഡൊമിനിക്കയിൽ അനധികൃതമായി എത്തിയതിനു പിന്നാലെയാണ് ചോക്സി അറസ്റ്റിലായത്.
ഡൊമിനിക്കയുമായി മെഹുൽ ചോക്സിയ്ക്ക് ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം രാജ്യം വിടുന്നത് തടയാനുള്ള ഒരു നടപടിയും കോടതിയ്ക്ക് സ്വീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കി. മെഹുൽ ചോക്സിയെ ഡൊമിനിക്കൻ പ്രധാനമന്ത്രി ഇന്ത്യൻ പൗരനെന്നു വിളിച്ചതിനു പിന്നാലെയാണ് കോടതി നടപടി. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മെഹുൽ ചോക്സി ഹൈക്കോടതിയെ സമീപിച്ചതെന്ന് ആൻ്റിഗ്വൻ ന്യൂസ് റൂം എന്ന വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ടിക് ടോക് താരം വിഘ്നേഷ് പീഡനക്കേസിൽ അറസ്റ്റിൽ; പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന് കേസ്
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്രവ്യാപാരിയായ നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ഇന്ത്യ വിട്ടത്. വൻ തട്ടിപ്പ് പുറത്തെത്തുന്നതിനു ആഴ്ചകള്‍ക്കു മുൻപേ അവര്‍ രാജ്യം വിട്ടിരുന്നു. ഇതിനു പിന്നാലെ ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ. 62കാരനായ മെഹുൽ ചോക്സിയ്ക്കെതിരെ ഇൻ്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്. 2018ൽ ഇന്ത്യ വിട്ടതിനു ശേഷം കരീബിയൻ ദ്വീപരാഷ്ട്രമായ ആൻ്റിഗ്വ അൻ്റ് ബര്‍ബുഡയിൽ പൗരത്വം സ്വീകരിച്ചു കഴിയുകയായിരുന്നു ചോക്സി. ഇവിടെ നിന്ന് കാമുകിയെന്നു പറയപ്പെടുന്ന വിദേശിയായ സ്ത്രീയോടൊപ്പം ഡൊമിനിക്കയിൽ അനധികൃതമായി എത്തിയതിനു പിന്നാലെയാണ് ചോക്സി അറസ്റ്റിലായത്.