മിൻസ്ക്: ആണവ പ്രതിരോധ സേനയോട് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ തയ്യാറാകാൻ നിര്‍ദേശം നല്‍കിയതിനു പിന്നാലെ നിര്‍ണായക നീക്കവുമായി റഷ്യൻ സഖ്യകക്ഷിയായ ബെലറൂസ്. അണ്വായുധമുക്ത രാജ്യമെന്ന പദവി ബെലറൂസ് ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ റഷ്യയുടെ അണ്വായുധങ്ങള്‍ ബെലറൂസിൻ്റെ ഏതു ഭാഗത്തു വേണമെങ്കിലും വിന്യസിക്കാം. യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നീക്കം തുടരുന്നതിനിടെയാണ് പുതിയ പ്രകോപനം. യുക്രൈൻ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങള്‍ ബെലറൂസിൽ നിന്നുള്ള മിസൈൽ പരിധിയിൽ വരുമെന്നതാണ് ആശങ്ക. കീവ് പിടിച്ചടക്കാനുള്ള ശ്രമവുമായി യുക്രൈൻ സൈന്യത്തിനെതിരെ അഞ്ചാം ദിവസവും റഷ്യൻ സൈന്യം നീങ്ങുന്നതിനിടെയാണ് പുടിൻ്റെ പ്രകോപനം. വൻതോതിൽ കീവിലേയ്ക്ക് റഷ്യ സൈനികനീക്കം നീക്കുന്നതിൻ്റെ ദൃശ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
റഷ്യയുടെ ആണവ പ്രതിരോധ വിഭാഗത്തോടു തയ്യാറായിരിക്കാൻ ഇന്നലെ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തെ പുതിയ തലത്തിലേയ്ക്ക് ഉയർത്തുന്ന റഷ്യയുടെ നടപടിയെ നാറ്റോ രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. റഷ്യയുടേത് സമ്മർദ്ദ തന്ത്രമാകാമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഒരു പടി കൂടി കടന്ന് റഷ്യയുടെ നീക്കം.
അതേസമയം, റഷ്യൻ അനുകൂല നിലപാടിൻ്റെ സാഹചര്യത്തിൽ ബെലാറൂസിനു മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചു.
Also Read: '24 മണിക്കൂര്‍ നിര്‍ണായകം'; ചര്‍ച്ചയ്ക്കായി യുക്രൈൻ പ്രതിനിധികളെത്തി; പ്രകോപനവുമായി പുടിൻ
ഞായറാഴ്ചയാണ് ഹിതപരിശോധനയ്ക്കു ശേഷം ബെലറൂസ് അണ്വായുധ ഉപയോഗം സംബന്ധിച്ച് ഭരണഘടന ഭേദഗതി ചെയ്തത്. സോവിയറ്റ് യൂണിയൻ്റെ പതനത്തിനു ശേഷം അണ്വായുധങ്ങള്‍ ഉപേക്ഷിച്ച ശേഷം ഇതാദ്യമായാണ് ബെലറൂസ് അണ്വായുധങ്ങള്‍ വിന്യസിക്കാൻ തയ്യാറെടുക്കുന്നത്. ഏതാണ്ട് റഷ്യയുടെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള ബെലറൂസ് ഇതിനോടകം തന്നെ റഷ്യൻ സൈന്യത്തെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയോട് അണ്വായുധങ്ങള്‍ തിരികെ ചോദിക്കുമെന്ന് ബെലറൂസ് പ്രസിഡൻ്റ് ഞായറാഴ്ച വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങള്‍ അണ്വായുധങ്ങള്‍ കൈമാറുന്നുണ്ടെങ്കിൽ ബെലറൂസിൻ്റെ അണ്വായുധങ്ങള്‍ പുടിനോടു തിരികെ ചോദിക്കേണ്ടി വരുമെന്നായിരുന്നു ബെലറൂസ് പ്രസിഡൻ്റിൻ്റെ പ്രതികരണം.
Also Read: യുക്രൈനിൽ നിന്നും ഇതുവരെ 82 മലയാളികൾ നാട്ടിലെത്തി: മുഖ്യമന്ത്രി
അതേസമയം, ബെലറൂസ് - യുക്രൈൻ അതിർത്തി നഗരമായ ഗോമെലിൽ ഇന്ന് യുക്രൈൻ - റഷ്യ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടക്കും. യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യ പോരാട്ടം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. കീവിലേയ്ക്ക് വൻതോതിൽ റഷ്യ സൈനിക നീക്കം നടത്തുകയാണെന്നും നഗരത്തെ റഷ്യ വളഞ്ഞിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. ഇതിനിടെ യുക്രൈനിലെ ബെർദ്വാൻസ്ക് നഗരം കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കീവ് നഗരത്തിൽ പലയിടത്തും സ്ഫോടനങ്ങളും നടക്കുന്നുണ്ട്.
റഷ്യയുടെ ആണവ പ്രതിരോധ വിഭാഗത്തോടു തയ്യാറായിരിക്കാൻ ഇന്നലെ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തെ പുതിയ തലത്തിലേയ്ക്ക് ഉയർത്തുന്ന റഷ്യയുടെ നടപടിയെ നാറ്റോ രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. റഷ്യയുടേത് സമ്മർദ്ദ തന്ത്രമാകാമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഒരു പടി കൂടി കടന്ന് റഷ്യയുടെ നീക്കം.
അതേസമയം, റഷ്യൻ അനുകൂല നിലപാടിൻ്റെ സാഹചര്യത്തിൽ ബെലാറൂസിനു മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചു.
Also Read: '24 മണിക്കൂര്‍ നിര്‍ണായകം'; ചര്‍ച്ചയ്ക്കായി യുക്രൈൻ പ്രതിനിധികളെത്തി; പ്രകോപനവുമായി പുടിൻ
ഞായറാഴ്ചയാണ് ഹിതപരിശോധനയ്ക്കു ശേഷം ബെലറൂസ് അണ്വായുധ ഉപയോഗം സംബന്ധിച്ച് ഭരണഘടന ഭേദഗതി ചെയ്തത്. സോവിയറ്റ് യൂണിയൻ്റെ പതനത്തിനു ശേഷം അണ്വായുധങ്ങള്‍ ഉപേക്ഷിച്ച ശേഷം ഇതാദ്യമായാണ് ബെലറൂസ് അണ്വായുധങ്ങള്‍ വിന്യസിക്കാൻ തയ്യാറെടുക്കുന്നത്. ഏതാണ്ട് റഷ്യയുടെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള ബെലറൂസ് ഇതിനോടകം തന്നെ റഷ്യൻ സൈന്യത്തെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയോട് അണ്വായുധങ്ങള്‍ തിരികെ ചോദിക്കുമെന്ന് ബെലറൂസ് പ്രസിഡൻ്റ് ഞായറാഴ്ച വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങള്‍ അണ്വായുധങ്ങള്‍ കൈമാറുന്നുണ്ടെങ്കിൽ ബെലറൂസിൻ്റെ അണ്വായുധങ്ങള്‍ പുടിനോടു തിരികെ ചോദിക്കേണ്ടി വരുമെന്നായിരുന്നു ബെലറൂസ് പ്രസിഡൻ്റിൻ്റെ പ്രതികരണം.
Also Read: യുക്രൈനിൽ നിന്നും ഇതുവരെ 82 മലയാളികൾ നാട്ടിലെത്തി: മുഖ്യമന്ത്രി
അതേസമയം, ബെലറൂസ് - യുക്രൈൻ അതിർത്തി നഗരമായ ഗോമെലിൽ ഇന്ന് യുക്രൈൻ - റഷ്യ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടക്കും. യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യ പോരാട്ടം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. കീവിലേയ്ക്ക് വൻതോതിൽ റഷ്യ സൈനിക നീക്കം നടത്തുകയാണെന്നും നഗരത്തെ റഷ്യ വളഞ്ഞിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. ഇതിനിടെ യുക്രൈനിലെ ബെർദ്വാൻസ്ക് നഗരം കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കീവ് നഗരത്തിൽ പലയിടത്തും സ്ഫോടനങ്ങളും നടക്കുന്നുണ്ട്.