ആപ്പ്ജില്ല

ഹാരിയും മേഗനും 'കടത്തിൽ'? വീടിൻ്റെ കടം വീട്ടാൻ പണപ്പിരിവുമായി യുവതി

മാസങ്ങൾക്ക് മുൻപാണ് ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് ബക്കിങാം വിട്ടത്.

Samayam Malayalam 17 Mar 2021, 3:52 pm
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും വംശീയതയും അവഗണനയും നേരിട്ടുവെന്ന ഹാരി രാജകുമാരൻ്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിൻ്റെയും തുറന്ന് പറച്ചിൽ കുടുംബത്തെ വിവാദങ്ങളിലേക്ക് എത്തിച്ചിരുന്നു. കുടുംബത്തിലെ അംഗങ്ങളുടെ പേര് എടുത്ത് പറഞ്ഞ് മേഗൻ നടത്തിയ വെളിപ്പെടുത്തലിന് എലിസബത്ത് രാജ്ഞിക്ക് മറുപടി പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ വില്യം രാജകുമാരൻ നിലാപാടറിയിക്കുകയും ചെയ്‌തു. കേറ്റ് മിഡിൽട്ടണിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന മേഗൻൻ്റെ ആരോപണം വില്യം തള്ളുകയും ചെയ്‌തു. ഇതിനിടെ ഹാരി - മേഗൻ കുടുംബത്തിനെ സാമ്പത്തികമായി സഹായിക്കാൻ ധനസമാഹരണം ആരംഭിച്ചതായുള്ള വാർത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്.
Samayam Malayalam former uk royal family members prince harry and meghan markle gofundme campaign
ഹാരിയും മേഗനും 'കടത്തിൽ'? വീടിൻ്റെ കടം വീട്ടാൻ പണപ്പിരിവുമായി യുവതി



കൊട്ടാരത്തിൽ നിന്നിറങ്ങി ഹാരിയും മേഗനും

മാസങ്ങൾക്ക് മുൻപാണ് ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് ബക്കിങാം വിട്ടത്. ഹാരിയും മേഗനും പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്നും രാജ്ഞിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുകയും ചെയ്‌തിരുന്നു. രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ ഹാരിയും മേഗനും ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് എലിസബത്ത് രാജ്ഞി അനുമതി നല്‍കിയത്. രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മേഗന്‍ മകന്‍ ആര്‍ച്ചിയ്‍ക്കൊപ്പം കാനഡയിലേക്ക് പോയിരുന്നു.

പണം തിരികെ നൽകുമെന്ന് ഹാരി

കൊട്ടാരത്തിൽ നിന്നും ഹാരി - മേഗൻ ദമ്പതികൾ പുറത്ത് പോയതോടെ രാജകുമാരൻ എന്ന പദവി മുഖേനെ ഹാരിക്ക് കൊട്ടാരത്തിൽ നിന്നും ലഭിക്കേണ്ട ഓഹരി നിലച്ചിരുന്നു. ഇതോടെ അമ്മ ഡയാന രാജകുമാരി നൽകിയ തുക മാത്രമായി ഹാരിയുടെ സമ്പാദ്യം. വീട് മോടി പിടിപ്പിക്കാൻ കുടുംബത്തിൽ നിന്നും ചെലവാക്കിയ തുക തിരികെ നൽകുമെന്ന് കൊട്ടാരം വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഹാരി അറിയിച്ചിരുന്നു. 2.4 മില്യണ്‍ പൗണ്ട് (22 കോടിയിലധികം രൂപ) ആണ് കൊട്ടാരത്തിലേക്ക് തിരിച്ചനല്‍കേണ്ടത്. 2020 ലെ റിപ്പോർട്ട് അനുസരിച്ച് ഹാരിയുടെ പക്കൽ 40 മില്യൺ ഡോളറോളം കൈവശമുണ്ടായിരുന്നു. മേഗൻ്റെ അക്കൗണ്ടിൽ 5 മില്യൺ ഡോളറും ഉണ്ടെന്നായിരുന്നു റിപ്പോർട്ട്.

ഹാരി - മേഗൻ ദമ്പതികൾക്കായി ധനസമാഹരണം

കൊട്ടാരം ഉപേക്ഷിച്ച് ജീവിതം ആരംഭിച്ചതോടെ ഹാരി - മേഗൻ ദമ്പതികളുടെ വരുമാനത്തിൽ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. കാലിഫോർണിയയിൽ സ്വന്തമായി ഒരു വീട് വാങ്ങിയതിലൂടെ ഹാരിയുടെ വരുമാനത്തിൽ ഇടിവ് സംഭവിച്ചു. ഈ ഇടപാടിൻ്റെ നല്ലൊരു ഭാഗം കടമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെയാണ് കാലിഫോർണിയ സ്വദേശിയായ അനസ്‌താനിയ ഹാൻസൺ എന്ന യുവതി ധനസമാഹരണം ആരംഭിച്ചത്. 10 മില്യൺ യുഎസ് ഡോളർ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഗോ ഫണ്ട് മി' ക്യാമ്പയ്‌ൻ 110 ഡോളർ സമാഹരിച്ചതോടെ അവസാനിപ്പിക്കേണ്ടി വന്നു.

ലക്ഷ്യം സഹായം നൽകുക ആയിരുന്നുവെന്ന് സ്‌ത്രീ

ഹാരി - മേഗൻ ദമ്പതികളുടെ അഭിമുഖം കണ്ടതോടെ അവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് സമാഹരിക്കാൻ ക്യാമ്പയ്‌ൻ നടത്തിയതെന്ന് അനസ്‌താനിയ ഹാൻസൺ പറഞ്ഞു. ‘വീട് വാങ്ങാൻ ഹാരിക്കും മേഗനും സംഭാവന’ എന്ന പേരിലായിരുന്നു താൻ പേജ് ആരംഭിച്ചത്. ദമ്പതികളെ സഹായിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. ഒരു ഘട്ടത്തിൽ പോലും തമാശയായി കണ്ടിരുന്നില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഹാരി - മേഗൻ ദമ്പതികളുടെ പേരിൽ ധനസമാഹരണം നടക്കുന്നതായുള്ള വാർത്ത പരന്നതോടെ അധികൃതർ ക്യാമ്പയ്‌ന് പൂട്ട് ഇടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടപോലെ ഡയാന?

കൊട്ടാരത്തിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ ഡയാന രാജകുമാരി മുൻകൂട്ടി കണ്ടത് പോലെയായിരുന്നു അവരുടെ പ്രവർത്തനം എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൻ്റെ ഓരോ ആൺമക്കളെയും പേരിൽ അവർ 10 മില്യൺ യുഎസ് ഡോളർ എഴുതിവച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 25 വയസ് മുതൽ രണ്ട് ആൺമക്കൾക്കും അവരുടെ ട്രസ്റ്റുകളിൽ നിന്ന് പ്രതിവർഷം 450,000 ഡോളർ ലഭിക്കുന്ന രീതികളിൽ കരാർ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഈ തുക ഇപ്പോൾ 13.8 ദശലക്ഷം ഡോളർ ആയിരിക്കുമെന്നാണ് മാരി ക്ലെയർ മാസിക വ്യക്തമാക്കുന്നത്. അതേസമയം, ഹാരിക്കും മേഗനും ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറച്ചതിൽ കൊട്ടാരത്തിൽ തന്നെ രണ്ട് അഭിപ്രായം ഉണ്ടെന്നാണ് റിപ്പോർട്ട്.


ചിത്രത്തിന് കടപ്പാട്. PHOTO: GoFundMe

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്