ബ്രസാവിൽ: അപ്രതീക്ഷിതമായി സ്വർണ നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങൾ മൂലം ജനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദി ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് ദി കോംഗോ. കോംഗോയിലെ ലൂഹിഹി പർവ്വതത്തിലെ മണ്ണിൽ സ്വർണത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതോടെ ആളുകൾ കൂട്ടമായി എത്തിയതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.
ജനങ്ങളുടെ സുരക്ഷയ്ക്കും പർവ്വതത്തിൻ്റെ സ്വാഭാവിക നിലനിൽപ്പും ലക്ഷ്യമാക്കിയാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. പ്രദേശത്ത് ഖനനം ചെയ്യാൻ അനുവാദമില്ലെന്നും ആളുകൾ പർവ്വതത്തിലേക്ക് എത്തേണ്ടതില്ലെന്നും അധികൃതർ നിർദേശം നൽകി. ഇത് സംബന്ധിച്ച കടുത്ത നിർദേശങ്ങൾ സൗത്ത് കിവുവിലെ ഖനിമന്ത്രി വേനന്റ് ബുറുമി മുഹിഗിര്വ്വ നൽകി.
ഫെബ്രുവരി അവസാനത്തോടെ പർവ്വത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വർണം കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചതോടെയാണ് ആളുകൾ പ്രദേശത്തേക്ക് എത്താൻ ആരംഭിച്ചത്. സ്വർണ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി. ഖനനം നടത്താനുള്ള ആയുധങ്ങൾ സഹിതമാണ് ആളുകൾ എത്തിച്ചേർന്നത്.
ആളുകൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ അപകടസാധ്യത മുന്നിൽ കണ്ടാണ് സർക്കാർ പ്രദേശത്തേക്ക് വിലക്കേർപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ നൽകിയത്.
അതേസമയം, സർക്കാർ നിയമപ്രകാരം പ്രദേശത്ത് ഖനനം നടത്താനുള്ള ആലോചനകൾ അധികൃതർ ആരംഭിച്ചു. ഡയമണ്ട് അടക്കമുള്ളവയുടെ സാന്നിധ്യമുള്ള രാജ്യമാണ് കോംഗോ. ചെറുതും വലുതുമായ ആയിരക്കണക്കിന് ഖനികളിലാണ് സ്വർണമടക്കമുള്ള വസ്തുക്കൾക്കായി തെരച്ചിൽ നടക്കുന്നത്.
ജനങ്ങളുടെ സുരക്ഷയ്ക്കും പർവ്വതത്തിൻ്റെ സ്വാഭാവിക നിലനിൽപ്പും ലക്ഷ്യമാക്കിയാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. പ്രദേശത്ത് ഖനനം ചെയ്യാൻ അനുവാദമില്ലെന്നും ആളുകൾ പർവ്വതത്തിലേക്ക് എത്തേണ്ടതില്ലെന്നും അധികൃതർ നിർദേശം നൽകി. ഇത് സംബന്ധിച്ച കടുത്ത നിർദേശങ്ങൾ സൗത്ത് കിവുവിലെ ഖനിമന്ത്രി വേനന്റ് ബുറുമി മുഹിഗിര്വ്വ നൽകി.
ഫെബ്രുവരി അവസാനത്തോടെ പർവ്വത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വർണം കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചതോടെയാണ് ആളുകൾ പ്രദേശത്തേക്ക് എത്താൻ ആരംഭിച്ചത്. സ്വർണ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി. ഖനനം നടത്താനുള്ള ആയുധങ്ങൾ സഹിതമാണ് ആളുകൾ എത്തിച്ചേർന്നത്.
ആളുകൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ അപകടസാധ്യത മുന്നിൽ കണ്ടാണ് സർക്കാർ പ്രദേശത്തേക്ക് വിലക്കേർപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ നൽകിയത്.
അതേസമയം, സർക്കാർ നിയമപ്രകാരം പ്രദേശത്ത് ഖനനം നടത്താനുള്ള ആലോചനകൾ അധികൃതർ ആരംഭിച്ചു. ഡയമണ്ട് അടക്കമുള്ളവയുടെ സാന്നിധ്യമുള്ള രാജ്യമാണ് കോംഗോ. ചെറുതും വലുതുമായ ആയിരക്കണക്കിന് ഖനികളിലാണ് സ്വർണമടക്കമുള്ള വസ്തുക്കൾക്കായി തെരച്ചിൽ നടക്കുന്നത്.