സ്റ്റോക്ക്ഹോം: കൊവിഡിന്റെ രണ്ടാം വരവ് ഇന്ത്യയിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്. അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം നൽകണമെന്നാണ് ഗ്രെറ്റ ആവശ്യപ്പെട്ടിരിക്കുന്നത്.
"ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഹൃദയം തകരുകയാണ്. അവർക്ക് എത്രയും വേഗം ആവശ്യമായ സഹായം നൽകാൻ ആഗോള സമൂഹം തയ്യാറാകണം." ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികൾ നേരിടുന്ന ഓക്സിജൻ ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നിരിക്കുകയാണ്. 25,52,940 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,38,67,997 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,19,838 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 13,83,79,832 ആയി.
"ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഹൃദയം തകരുകയാണ്. അവർക്ക് എത്രയും വേഗം ആവശ്യമായ സഹായം നൽകാൻ ആഗോള സമൂഹം തയ്യാറാകണം." ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികൾ നേരിടുന്ന ഓക്സിജൻ ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നിരിക്കുകയാണ്. 25,52,940 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,38,67,997 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,19,838 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 13,83,79,832 ആയി.