ആപ്പ്ജില്ല

രണ്ട് കാലും പോയി ജയിലിലുമായി; 24 കോടി ഇൻഷുറൻസ് ലഭിക്കാൻ റെയിൽ പാളത്തിൽ കാലുവെച്ച 54കാരൻ പിടിയിൽ

അപകടം നടന്ന വർഷം ഇയാൾ 14 ഹൈ റിസ്ക് ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്

Samayam Malayalam 13 Nov 2021, 1:52 pm
ബുഡാപെസ്റ്റ് : 24 കോടി രൂപ ഇൻഷുറൻസ് ലഭിക്കാനായി മനപൂർവം അപകടമുണ്ടാക്കി കാൽ നഷ്ടപ്പെടുത്തിയ ആൾ പിടിയിൽ. സെൻട്രൽ യൂറോപ്യൻ രാജ്യമായ ഹംഗറിയിലാണ് സംഭവം. റെയിൽ പാളത്തിൽ കാല് വെച്ച് അപകടമുണ്ടാക്കിയ ആളാണ് ഏഴ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പിടിയിലായിരിക്കുന്നതെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ ബ്ലിക്കിനെ ഉദ്ധരിച്ച് ഇന്ത്യ ടൈംസ് ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തത്. വിശദാംശങ്ങളറിയാം.
Samayam Malayalam hungary man jailed for cheating insurance payout
രണ്ട് കാലും പോയി ജയിലിലുമായി; 24 കോടി ഇൻഷുറൻസ് ലഭിക്കാൻ റെയിൽ പാളത്തിൽ കാലുവെച്ച 54കാരൻ പിടിയിൽ



​പിടിക്കപ്പെട്ടത് 54കാരൻ

ഹംഗേറിയൻ ഗ്രാമമായ നൈർക്‌സാസ്സാരിയിലെ 54കാരനാണ് ഇൻഷുറൻസ് തുക ലഭിക്കാൻ കടുംകൈ ചെയ്തത്. എന്നാൽ പണം ലഭിക്കുന്നതിന് മുൻപ് തന്നെ ഇയാൾ ജയിലിലാവുകയായിരുന്നു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനപൂർവ്വം ട്രെയിനിന് മുന്നിൽ കിടന്നാണ് ഇയാൾ കാലുകൾ നഷ്ടപ്പെടുത്തിയതെന്നാണ് തെളിഞ്ഞിരിക്കുന്നത്.

​കാൽമുട്ടിന് താഴെ നഷ്ടമായി

പ്രതിയുടെ വിവരങ്ങളിൽ സാൻഡോർ എന്ന പേര് മാത്രമാണ് പ്രാദേശിക കോടതി പുറത്ത് വിട്ടിട്ടുള്ളത്. പണത്തിനായി റെയിൽപാളതത്തിൽ കിടന്ന ഇയാൾക്ക് രണ്ട് കാലുകളും നഷ്ടമായിരുന്നു. കാൽമുട്ടിന് താഴേക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ട ഇദ്ദേഹം കൃത്രിമ കാലുകളും വീൽചെയറും ഉപയോഗിച്ചാണ് നിലവിൽ കഴിഞ്ഞുവരുന്നത്. ട്രാക്കിലേക്ക് പ്രവേശിച്ച 54കാരൻ ട്രെയിൻ എത്തുന്ന സമയത്ത് പാളത്തിലേക്ക് കാൽവെച്ച് കിടക്കുകയായിരുന്നു. കാലിന് മുകളിലൂടെ ട്രെയിൻ പാഞ്ഞ് കയറിയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് പറയുന്നു.

​14 ഇൻഷുറൻസ് പോളിസികൾ

അപകടം നടന്ന വർഷം ഇയാൾ 14 ഹൈ റിസ്ക് ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു എന്നതാണ് അധികൃതരിൽ സംശയം ഉണർത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ സേവിങ്സ് അക്കൗണ്ടിനേക്കാൾ മികച്ച റിട്ടേണുകൾ ലഭിക്കുന്നത് ഇൻഷുറൻസ് പോളിസികളിൽ നിന്നാണെന്ന നിർദേശത്തെ തുടർന്നാണ് ഇത്രയധികം പോളികൾ എടുത്തതെന്നായിരുന്നു ഇയാൾ പറഞ്ഞത്.

​ഒടുവിൽ രണ്ട് വർഷം തടവ്

അപകടത്തിന് ശേഷം ഇയാളുടെ ഭാര്യയാണ് പണത്തിനായി അപേക്ഷ നൽകിയത്. എന്നാൽ അപകടത്തെക്കുറിച്ച് സംശയം തോന്നിയ ഇൻഷുറൻസ് കമ്പനികൾ പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നടന്ന കേസിനൊടുവിലാണ് പെസ്റ്റ് സെൻട്രൽ ഡിസ്ട്രിക് കോടതി ഇദ്ദേഹത്തിന് രണ്ട് വർഷത്തെ തടവ് ശിക്ഷയും 4752 പൗണ്ട് പിഴയും വിധിച്ചത്. കാൽ നഷ്ടപ്പെടുത്തി ഏഴ് വർഷം കഴിയുമ്പോഴാണ് കോടതി ശിക്ഷ വിധിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്