ഫ്രാങ്ക്ഫര്‍ട്ട്: അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതാദ്യമായല്ല. അന്യഗ്രഹജീവികളെ നേരിൽ കണ്ടെന്നും പറക്കും തളികകളുടെ ചിത്രങ്ങളെടുത്തെന്നും അവകാശപ്പെട്ട് എല്ലാ വര്‍ഷവും നിരവധി പേര്‍ രംഗത്തു വരാറുണ്ട്. എന്നാൽ ഇക്കുറി യുഎസിലെ ഒരു 55കാരൻ വ്യത്യസ്തമായ വാദവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേയ്ക്ക് താൻ വെടിയുതിര്‍ത്തത് അന്യഗ്രഹ ജീവികളെ ലക്ഷ്യമിട്ടാണെന്നാണ് സാമുവല്‍ റിഡൽ (55) പറയുന്നത്. ഹോട്ടലിൻ്റെ പാര്‍ക്കിങ് ഏരിയയിൽ താൻ അന്യഗ്രഹജീവികളെ കണ്ടതായി സാമുവല്‍ അവകാശപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കെൻടക്കി സ്വദേശിയയായ യുവാവാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
അപകടകരമായ രീതിയിൽ തോക്ക് ഉപയോഗിച്ചതിനാണ് സാമുവലിനെ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കെട്ടിടത്തിൽ നിന്ന് വെടിയൊച്ച കേട്ടതിനു പിന്നാലെ അധികൃതര്‍ ഉടൻ തന്നെ ഹോട്ടൽ ഒഴിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. ഹോട്ടൽ മുറിയിൽ നിന്ന് ജനലിലൂടെ ഇയാള്‍ പുറത്തേയ്ക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് സാമുവൽ പോലീസുകാരോടു പറഞ്ഞത്. കീൻലാൻഡ് ഡ്രൈവിലെ ഹോട്ടലിൻ്റെ പേര് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
Also Read: നാർക്കോട്ടിക്ക് ജിഹാദ്; വാക്കുകൾ സൂക്ഷിക്കണം; ഏതെങ്കിലും ഒരു വിഭാഗത്തിന്റെ തലയിൽ ചാർത്തരുത്; ബിജെപി നേതാവ് സി കെ പദ്മനാഭൻ
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവുണ്ടായതെന്നാണ് കെൻടക്കി ഡോട്ട് കോം വെബ്സൈറ്റിൻ്റെ റിപ്പോർട്ട്.
രാത്രി അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ ഹോട്ടലിലെ അതിഥികളിൽ പലരും ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും വെടിയൊച്ച കേട്ടത് ഒരു ഹോട്ടൽ മുറിയ്ക്കുള്ളിൽ നിന്നാണെന്നു കണ്ടെത്തുകയുമായിരുന്നു. എന്നാൽ സാമുവലിനൊപ്പം താമസിച്ചിരുന്ന സ്ത്രീ ഉടൻ തന്നെ ശുചിമുറിയിൽ കയറി കതകടച്ചിരുന്നു. പോലീസ് വന്നതിനു ശേഷം മാത്രമാണ് ഇവര്‍ പുറത്തിറങ്ങാൻ തയ്യാറായതെന്നും റിച്ച്മണ്ട് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വെടിവെയ്പ്പിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാൽ സാമുവൽ ഉതിര്‍ന്ന വെടിയുണ്ടകള്‍ മറ്റു ചില മുറികള്‍ക്കുള്ളിൽ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് മാഡിസൺ കൌണ്ടിയിലെ ഡിറ്റൻഷൻ സെൻ്ററിലാക്കിയെങ്കിലും ചൊവ്വാഴ്ച 25000 ഡോളറിൻ്റെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
Also Read: ആർ ബാലകൃഷ്ണപിള്ള 'കള്ളൻ'; വിവാദ പരാമർശവുമായി വിനായകൻ
"പാര്‍ക്കിങ് ലോട്ടിൽ അന്യഗ്രഹ ജീവികളെ കണ്ടെന്നും അവയെയാണ് വെടിവെച്ചതെന്നുമാണ് സാമുവൽ റിഡൽ പറഞ്ഞത്." റിച്ച്മണ്ട് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മുൻപും ചില കേസുകളിൽ ഇയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ കൈവശം ഒരു സെമി ഓട്ടോമാറ്റിക് റൈഫിളും രണ്ട് കൈത്തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെ അപകടത്തിലാക്കിയതിനും അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ നിലവിൽ പോലീസ് കേസെടുത്തിട്ടുള്ളത്.
അപകടകരമായ രീതിയിൽ തോക്ക് ഉപയോഗിച്ചതിനാണ് സാമുവലിനെ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കെട്ടിടത്തിൽ നിന്ന് വെടിയൊച്ച കേട്ടതിനു പിന്നാലെ അധികൃതര്‍ ഉടൻ തന്നെ ഹോട്ടൽ ഒഴിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. ഹോട്ടൽ മുറിയിൽ നിന്ന് ജനലിലൂടെ ഇയാള്‍ പുറത്തേയ്ക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് സാമുവൽ പോലീസുകാരോടു പറഞ്ഞത്. കീൻലാൻഡ് ഡ്രൈവിലെ ഹോട്ടലിൻ്റെ പേര് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
Also Read: നാർക്കോട്ടിക്ക് ജിഹാദ്; വാക്കുകൾ സൂക്ഷിക്കണം; ഏതെങ്കിലും ഒരു വിഭാഗത്തിന്റെ തലയിൽ ചാർത്തരുത്; ബിജെപി നേതാവ് സി കെ പദ്മനാഭൻ
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവുണ്ടായതെന്നാണ് കെൻടക്കി ഡോട്ട് കോം വെബ്സൈറ്റിൻ്റെ റിപ്പോർട്ട്.
രാത്രി അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ ഹോട്ടലിലെ അതിഥികളിൽ പലരും ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും വെടിയൊച്ച കേട്ടത് ഒരു ഹോട്ടൽ മുറിയ്ക്കുള്ളിൽ നിന്നാണെന്നു കണ്ടെത്തുകയുമായിരുന്നു. എന്നാൽ സാമുവലിനൊപ്പം താമസിച്ചിരുന്ന സ്ത്രീ ഉടൻ തന്നെ ശുചിമുറിയിൽ കയറി കതകടച്ചിരുന്നു. പോലീസ് വന്നതിനു ശേഷം മാത്രമാണ് ഇവര്‍ പുറത്തിറങ്ങാൻ തയ്യാറായതെന്നും റിച്ച്മണ്ട് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വെടിവെയ്പ്പിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാൽ സാമുവൽ ഉതിര്‍ന്ന വെടിയുണ്ടകള്‍ മറ്റു ചില മുറികള്‍ക്കുള്ളിൽ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് മാഡിസൺ കൌണ്ടിയിലെ ഡിറ്റൻഷൻ സെൻ്ററിലാക്കിയെങ്കിലും ചൊവ്വാഴ്ച 25000 ഡോളറിൻ്റെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
Also Read: ആർ ബാലകൃഷ്ണപിള്ള 'കള്ളൻ'; വിവാദ പരാമർശവുമായി വിനായകൻ
"പാര്‍ക്കിങ് ലോട്ടിൽ അന്യഗ്രഹ ജീവികളെ കണ്ടെന്നും അവയെയാണ് വെടിവെച്ചതെന്നുമാണ് സാമുവൽ റിഡൽ പറഞ്ഞത്." റിച്ച്മണ്ട് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മുൻപും ചില കേസുകളിൽ ഇയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ കൈവശം ഒരു സെമി ഓട്ടോമാറ്റിക് റൈഫിളും രണ്ട് കൈത്തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെ അപകടത്തിലാക്കിയതിനും അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ നിലവിൽ പോലീസ് കേസെടുത്തിട്ടുള്ളത്.