എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കീവ് വിടണം: അടിയന്തര സന്ദേശവുമായി എംബസി
യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യയുടെ വൻ സൈനികവ്യൂഹം നീങ്ങുന്നതിനിടെയാണ് നഗരം വിടാൻ ഇന്ത്യൻ എംബസിയുടെ നിര്‍ദേശം.
Samayam Malayalam 1 Mar 2022, 1:15 pm
ഹൈലൈറ്റ്:
- കീവിലുള്ള ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണം
- സാധിക്കുമെങ്കിൽ ട്രെയിൻ ഉപയോഗിക്കാം
- ഇന്നു തന്നെ നഗരം വിടാൻ നിര്‍ദേശം
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ കുടുങ്ങിയ ഇന്ത്യക്കാരോട് എത്രയും വേഗം നഗരം വിടാൻ നിര്‍ദേശിച്ച് യുക്രൈനിലെ ഇന്ത്യൻ എംബസി. ഇന്നു തന്നെ കീവ് വിടണമെന്നും ട്രെയിനോ മറ്റെന്തെങ്കിലും യാത്രാമാര്‍ഗമോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കീവിൽ റഷ്യ കനത്ത ആക്രമണം അഴിച്ചു വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എംബസിയുടെ നിര്‍ദേശം.
Also Read: യുദ്ധം നിർത്താൻ 2 ഉപാധികളുമായി പുടിൻ; കാര്‍ക്കീവിൽ ഷെല്ലാക്രമണത്തിൽ 11 മരണം
ചൊവ്വാഴ്ച യുക്രൈൻ സമയം രാവിലെ എട്ടരയോടെയാണ് എംബസിയുടെ ട്വീറ്റ് പുറത്തു വന്നത്. "വിദ്യാര്‍ഥികള്‍ അടക്കം എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ അടിയന്തരമായി കീവ് വിടണം. സാധിക്കുമെങ്കിൽ ട്രെയിൻ മാര്‍ഗം, അല്ലെങ്കിൽ എന്തെങ്കിലും മാര്‍ഗം ഉപയോഗിക്കണം." എംബസി ട്വീറ്റ് ചെയ്തു.
Also Read: നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3493 പേർ; 12 മലയാളികൾ കൂടി കേരളത്തിലെത്തി: മുഖ്യമന്ത്രി
കീവ് നഗരം പിടിച്ചടക്കാൻ ലക്ഷ്യമിട്ട് റഷ്യയുടെ വമ്പൻ സൈനിക വ്യൂഹം യുക്രൈൻ ലക്ഷ്യമിട്ട് നീങ്ങുകയാണ്. അത്യാധുനിക സൈനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ കിലോമീറ്ററുകളോളം നീളം വരുന്ന സൈനികവ്യൂഹം നീങ്ങുന്നതിൻ്റെ ഉപഗ്രഹചിത്രങ്ങളും യുഎസ് പുറത്തു വിട്ടിട്ടുണ്ട്. കീവിൽ നിന്ന് പൊതുജനങ്ങളോടു രക്ഷപെടാൻ റഷ്യൻ സൈന്യം തന്നെ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാനം പിടിച്ചെടുക്കാനായി ദിവസങ്ങളോലം നീളുന്ന രക്തരൂക്ഷിത പോരാട്ടം നടക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് എംബസിയുടെ അടിയന്തര നിര്‍ദേശം.
കീവിലെ ഇന്ത്യൻ എംബസിയ്ക്കു സമീപം ഒരു സ്കൂളിൽ കഴിഞ്ഞിരുന്ന മലയാളികളടക്കം 400ഓളം വിദ്യാര്‍ഥികള്‍ നഗരം വിട്ടതായി എംബസി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 24 മുതൽ വിദ്യാര്‍ഥികള്‍ ഇവിടെ കഴിയുകയായിരുന്നു എന്നും ഇവരെല്ലാവരും ട്രെയിൻ മാര്‍ഗം നഗരം വിട്ടെന്നും എംബസി വ്യക്തമാക്കി. എങ്കിലും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിലേയ്ക്ക് മാറാനാണ് നിർദേശം.
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യുക്രൈൻ സൈന്യം വലിയ പ്രതിരോധം ഉയര്‍ത്തിയതോടെ യുദ്ധം തുടങ്ങി ഏഴാം ദിവസവും റഷ്യയ്ക്ക് തലസ്ഥാമായ കീവ് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വൻതോതിൽ സൈന്യത്തെ എത്തിച്ച് കീവിൽ വലിയ പോരാട്ടം നടത്താനും തലസ്ഥാന നഗരം പിടിച്ചെടുക്കാനുമാണ് റഷ്യ പദ്ധതിയിടുന്നത്. കീവിൻ്റെ വടക്കുഭാഗത്തായി 64 കിലോമീറ്ററോളം നീളുന്ന റഷ്യൻ സൈനികവ്യൂഹം കണ്ടെത്തിയതായി യുഎസ് സാറ്റലൈറ്റുകള്‍ പുറത്തു വിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കീവ് ലക്ഷ്യമാക്കിയാണ് റഷ്യൻ സൈന്യം നീങ്ങുന്നതെന്നും ഇവിടെ ദിവസങ്ങളോളം നീളുന്ന രക്തരൂക്ഷിത പോരാട്ടം നടന്നേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനോടകം പല രാജ്യങ്ങളും പൗരന്മാരോടു കീവ് വിടാൻ നിര്‍ദേശിച്ചു കഴിഞ്ഞു. യുക്രൈൻ പൗരന്മാരടക്കം നഗരം വിടുന്നവരെ തടയില്ലെന്ന് റഷ്യൻ സൈന്യവും വ്യക്താക്കിയിട്ടുണ്ട്. പോരാട്ടം ഇതുവരെ കാണാത്ത തലത്തിലേയ്ക്ക് ഉയരുമെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള സൂചനകള്‍.
യുഎസ് ഉപഗ്രഹ കമ്പനിയായ മാക്സാര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം 40 മൈലിലധികമാണ് ഈ സൈനികവ്യൂഹത്തിൻ്റെ നീളം. നഗരത്തിൽ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ആൻ്റോണോവ് വിമാനത്താവളം മുതൽ പ്രിബ്രിസ്ക് പട്ടണം വരെ ഈ സൈനികവ്യൂഹം നീളുന്നുണ്ട്. ഈ സൈനികവ്യൂഹം പോകുന്നതിനു സമീപത്ത് വീടുകളും കെട്ടിടങ്ങളും കത്തുന്നതു കാണാമെന്നും മാക്സാര്‍ റിപ്പോര്‍ട്ടിൽ പറയുന്നു.
കൂടാതെ ബെലാറസിൽ യുക്രൈൻ അതിര്‍ത്തിയോടു ചേര്‍ന്ന് വ്യോമത്താവളങ്ങളും ഹെലികോപ്റ്റര്‍ ബേസുകളും റഷ്യ ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
Also Read: യുദ്ധം നിർത്താൻ 2 ഉപാധികളുമായി പുടിൻ; കാര്‍ക്കീവിൽ ഷെല്ലാക്രമണത്തിൽ 11 മരണം
ചൊവ്വാഴ്ച യുക്രൈൻ സമയം രാവിലെ എട്ടരയോടെയാണ് എംബസിയുടെ ട്വീറ്റ് പുറത്തു വന്നത്. "വിദ്യാര്‍ഥികള്‍ അടക്കം എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ അടിയന്തരമായി കീവ് വിടണം. സാധിക്കുമെങ്കിൽ ട്രെയിൻ മാര്‍ഗം, അല്ലെങ്കിൽ എന്തെങ്കിലും മാര്‍ഗം ഉപയോഗിക്കണം." എംബസി ട്വീറ്റ് ചെയ്തു.
Also Read: നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3493 പേർ; 12 മലയാളികൾ കൂടി കേരളത്തിലെത്തി: മുഖ്യമന്ത്രി
കീവ് നഗരം പിടിച്ചടക്കാൻ ലക്ഷ്യമിട്ട് റഷ്യയുടെ വമ്പൻ സൈനിക വ്യൂഹം യുക്രൈൻ ലക്ഷ്യമിട്ട് നീങ്ങുകയാണ്. അത്യാധുനിക സൈനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ കിലോമീറ്ററുകളോളം നീളം വരുന്ന സൈനികവ്യൂഹം നീങ്ങുന്നതിൻ്റെ ഉപഗ്രഹചിത്രങ്ങളും യുഎസ് പുറത്തു വിട്ടിട്ടുണ്ട്. കീവിൽ നിന്ന് പൊതുജനങ്ങളോടു രക്ഷപെടാൻ റഷ്യൻ സൈന്യം തന്നെ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാനം പിടിച്ചെടുക്കാനായി ദിവസങ്ങളോലം നീളുന്ന രക്തരൂക്ഷിത പോരാട്ടം നടക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് എംബസിയുടെ അടിയന്തര നിര്‍ദേശം.
കീവിലെ ഇന്ത്യൻ എംബസിയ്ക്കു സമീപം ഒരു സ്കൂളിൽ കഴിഞ്ഞിരുന്ന മലയാളികളടക്കം 400ഓളം വിദ്യാര്‍ഥികള്‍ നഗരം വിട്ടതായി എംബസി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 24 മുതൽ വിദ്യാര്‍ഥികള്‍ ഇവിടെ കഴിയുകയായിരുന്നു എന്നും ഇവരെല്ലാവരും ട്രെയിൻ മാര്‍ഗം നഗരം വിട്ടെന്നും എംബസി വ്യക്തമാക്കി. എങ്കിലും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിലേയ്ക്ക് മാറാനാണ് നിർദേശം.
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യുക്രൈൻ സൈന്യം വലിയ പ്രതിരോധം ഉയര്‍ത്തിയതോടെ യുദ്ധം തുടങ്ങി ഏഴാം ദിവസവും റഷ്യയ്ക്ക് തലസ്ഥാമായ കീവ് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വൻതോതിൽ സൈന്യത്തെ എത്തിച്ച് കീവിൽ വലിയ പോരാട്ടം നടത്താനും തലസ്ഥാന നഗരം പിടിച്ചെടുക്കാനുമാണ് റഷ്യ പദ്ധതിയിടുന്നത്. കീവിൻ്റെ വടക്കുഭാഗത്തായി 64 കിലോമീറ്ററോളം നീളുന്ന റഷ്യൻ സൈനികവ്യൂഹം കണ്ടെത്തിയതായി യുഎസ് സാറ്റലൈറ്റുകള്‍ പുറത്തു വിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കീവ് ലക്ഷ്യമാക്കിയാണ് റഷ്യൻ സൈന്യം നീങ്ങുന്നതെന്നും ഇവിടെ ദിവസങ്ങളോളം നീളുന്ന രക്തരൂക്ഷിത പോരാട്ടം നടന്നേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനോടകം പല രാജ്യങ്ങളും പൗരന്മാരോടു കീവ് വിടാൻ നിര്‍ദേശിച്ചു കഴിഞ്ഞു. യുക്രൈൻ പൗരന്മാരടക്കം നഗരം വിടുന്നവരെ തടയില്ലെന്ന് റഷ്യൻ സൈന്യവും വ്യക്താക്കിയിട്ടുണ്ട്. പോരാട്ടം ഇതുവരെ കാണാത്ത തലത്തിലേയ്ക്ക് ഉയരുമെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള സൂചനകള്‍.
യുഎസ് ഉപഗ്രഹ കമ്പനിയായ മാക്സാര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം 40 മൈലിലധികമാണ് ഈ സൈനികവ്യൂഹത്തിൻ്റെ നീളം. നഗരത്തിൽ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ആൻ്റോണോവ് വിമാനത്താവളം മുതൽ പ്രിബ്രിസ്ക് പട്ടണം വരെ ഈ സൈനികവ്യൂഹം നീളുന്നുണ്ട്. ഈ സൈനികവ്യൂഹം പോകുന്നതിനു സമീപത്ത് വീടുകളും കെട്ടിടങ്ങളും കത്തുന്നതു കാണാമെന്നും മാക്സാര്‍ റിപ്പോര്‍ട്ടിൽ പറയുന്നു.
കൂടാതെ ബെലാറസിൽ യുക്രൈൻ അതിര്‍ത്തിയോടു ചേര്‍ന്ന് വ്യോമത്താവളങ്ങളും ഹെലികോപ്റ്റര്‍ ബേസുകളും റഷ്യ ശക്തിപ്പെടുത്തിയിട്ടുമുണ്ട്.