ന്യൂഡൽഹി: ബാലി തീരത്തിനു സമീപം 53 നാവികരുമായി കാണാതായ ഇന്തോനേഷ്യയുടെ മുങ്ങിക്കപ്പലിൽ അവശേഷിക്കുന്നത് ശനിയാഴ്ച പുലർച്ചവരെ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രം. ഇന്തോനേഷ്യൻ മിലിട്ടറിയെ ഉദ്ധരിച്ച് അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമ്മൻ നിർമ്മിത അന്തർവാഹിനി, കെആർഐ നംഗാല -402 ആണ് ബാലി ദ്വീപിന് സമീപം സൈനിക അഭ്യാസം നടത്തുന്നതിനിടെ കാണാതായത്.
Also Read : 43 വർഷം പഴക്കമുള്ള മുങ്ങിക്കപ്പൽ കാണാതായി; 53 നാവികരെ കാണ്മാനില്ല
നംഗാലയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്. മുങ്ങിക്കപ്പൽ കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സൈനിക മേധാവിയോടും നേവിയ്ക്കും നിർദേശം നൽകിയതായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കി. മുങ്ങിക്കപ്പലിലുള്ള 53 നാവികരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Also Read : 35 സീറ്റു ലഭിച്ചാല്‍ ബിജെപി ഭരിക്കും, നേമം നേടും; താൻ മത്സരിച്ച ഇടങ്ങളിൽ സാധ്യത ഇങ്ങനെ, പ്രതീക്ഷ പങ്കുവെച്ച് സുരേന്ദ്രൻ
മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമത്തിൽ ഇന്ത്യയും പങ്കാളിയായിട്ടുണ്ട്. കടലിനടിയിൽ തെരച്ചിൽ നടത്താൻ കഴിയുന്ന കപ്പൽ ഇന്ത്യൻ നാവികസേന സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ജർമൻ നിർമിത മുങ്ങിക്കപ്പൽ മിസൈൽ പരീക്ഷണത്തിന്‍റെ ഭാഗമായുള്ള സഞ്ചാരത്തിനിടെയാണ് ബാലി ദ്വീപിന്‍റെ വടക്കൻ തീരത്ത് ബുധനാഴ്ച പുലർച്ചെ കാണാതായത്. 44 വർഷം പഴക്കമുള്ള കപ്പലാണിത്.