ജറുസലേം: ഒരിടവേളയ്ക്കു ശേഷം ഗാസ ലക്ഷ്യമാക്കി വീണ്ടും റോക്കറ്റാക്രണമവുമായി ഇസ്രയേൽ. തെക്കൻ ഇസ്രയേലിലെ ചില ഭാഗങ്ങളിലേയ്ക്ക് പാലസ്തീൻ ബലൂൺ ബോംബുകള്‍ അയച്ചതിനെ തുടര്‍ന്ന് ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇസ്രയേൽ സൈനികവിഭാഗങ്ങള്‍ പറയുന്നത്. ഏതു സാഹചര്യവും നേരിടാൻ സന്നദ്ധമാണെന്നും അവര്‍ അറിയി്ചചു. ഗാസയ്ക്കു സമീപമുള്ള ഇസ്രയേലിലെ തുറസ്സായ മേഖലകളിലാണ് പാലസ്തീൻ ബലൂൺ ബോംബുകള്‍ പതിച്ചത്. ബോംബുകള്‍ വീണ് ഇതുപതോളം പ്രദേശത്ത് തീപടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഇസ്രയേൽ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിൻ്റെ പ്രത്യാക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റിയോ മരണങ്ങളെപ്പറ്റിയോ വ്യക്തമായ വിവരങ്ങളില്ല. തെക്കൻ ഗാസയിലെ ഖാൻ യൂനസ് നഗരത്തിലെ ഒരു ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നാണ് പാലസ്തീനിൽ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുള്ള എഎഫ്പി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. ഇസ്രയേൽ ആക്രമണം നേരിട്ടെന്ന് സ്ഥിരീകരിച്ച ഹമാസ് വൃത്തങ്ങള്‍ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി.
Also Read: അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുപിടിച്ചു; കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജ് കോടതിയിൽ
മെയ് 21ന് ഇരുവിഭാഗവും വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതിനു ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. ഇരുരാജ്യങ്ങള്‍ക്കും ഒരു പോലെ പ്രാതിനിധ്യമുള്ള കിഴക്കൻ ജറുസലേമിൽ കഴിഞ്ഞ ദിവസം ഇസ്രയേലിലെ തീവ്രവലതുപക്ഷ സംഘടനകള്‍ നടത്തിയ റാലിയാണ് പുതിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. റാലിയ്ക്കു പിന്നാലെ ഇരുവിഭാഗവും തമ്മിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ 17 പാലസ്തീനികളെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Also Read: സി ലൂസിക്കെതിരെയുള്ള ആരോപണങ്ങൾ അസംബന്ധമെന്ന് ജസ്റ്റിസ് സൽദാന
കഴിഞ്ഞ മാസം നടന്ന 11 ദിവസത്തോളം നീണ്ട ആക്രമണങ്ങളിൽ 256 പാലസ്തീനികള്‍ക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 66 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ഗാസ അധികൃതര്‍ പറയുന്നത്. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളിൽ ഇസ്രയേലിൽ 12 പേര്‍ക്കും ജീവൻ നഷ്ടമായിരുന്നു. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിലാണ് മലയാളിയായ നഴ്സ് സൗമ്യ സന്തോഷും കൊല്ലപ്പെട്ടത്.
Also Read: അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുപിടിച്ചു; കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജ് കോടതിയിൽ
മെയ് 21ന് ഇരുവിഭാഗവും വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതിനു ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. ഇരുരാജ്യങ്ങള്‍ക്കും ഒരു പോലെ പ്രാതിനിധ്യമുള്ള കിഴക്കൻ ജറുസലേമിൽ കഴിഞ്ഞ ദിവസം ഇസ്രയേലിലെ തീവ്രവലതുപക്ഷ സംഘടനകള്‍ നടത്തിയ റാലിയാണ് പുതിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. റാലിയ്ക്കു പിന്നാലെ ഇരുവിഭാഗവും തമ്മിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ 17 പാലസ്തീനികളെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Also Read: സി ലൂസിക്കെതിരെയുള്ള ആരോപണങ്ങൾ അസംബന്ധമെന്ന് ജസ്റ്റിസ് സൽദാന
കഴിഞ്ഞ മാസം നടന്ന 11 ദിവസത്തോളം നീണ്ട ആക്രമണങ്ങളിൽ 256 പാലസ്തീനികള്‍ക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 66 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ഗാസ അധികൃതര്‍ പറയുന്നത്. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളിൽ ഇസ്രയേലിൽ 12 പേര്‍ക്കും ജീവൻ നഷ്ടമായിരുന്നു. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിലാണ് മലയാളിയായ നഴ്സ് സൗമ്യ സന്തോഷും കൊല്ലപ്പെട്ടത്.