ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഈസ കൊല്ലപ്പെട്ടെന്ന് ഹാമാസ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് റിപ്പോർട്ട് ചെയ്തത്. 2014 ന് ശേഷം ഇസ്രായേലിനാൽ കൊല്ലപ്പെടുന്ന ഹമാസിലെ ഉന്നത റാങ്കിലുള്ള വ്യക്തിയാണ് ബാസീം ഈസ. കാമൻഡറിന് പുറമെ നിരവധി അനുയായികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read : ഭർത്താവുമായി ഫോണിൽ സംസാരിക്കവെ മിസൈൽ പതിച്ചു; ഓടി മാറാൻ കഴിഞ്ഞില്ല; നടുക്കത്തിൽ ഇസ്രായേൽ മലയാളികൾ
നേരത്തെ ഈസയെയും ഹമാസിലെ ഉന്നതരേയും വധിച്ചതായി ഇസ്രായേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയും പ്രതികരിച്ചിരുന്നു. ഹമാസിലെ പതിനാറ് പേരെ വധിച്ചെന്നായിരുന്നു ഇസ്രായേൽ അവകാശപ്പെട്ടത്.
Also Read : ബിൽ ഗേറ്റ്സും ഭാര്യയും പിരിയാൻ കാരണം ചൈനീസ് യുവതി? ആരാണ് ഷി ഷെല്ലി വാങ്ങ്?
ജെറുസലേം അല്‍ അഖ്‍സ പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രായേല്‍ - പലസ്‍തീന്‍ പ്രശനം കൂടുതല്‍ രൂക്ഷമായി മാറിയിരിക്കുന്നത്. മെയ് 10ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് മാധ്യമങ്ങളെ അറിയിക്കുന്നത് ഇതിൽ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നതായാണ് പലസ്‍തീന്റെ അവകാശവാദം.
Also Read : ഭർത്താവുമായി ഫോണിൽ സംസാരിക്കവെ മിസൈൽ പതിച്ചു; ഓടി മാറാൻ കഴിഞ്ഞില്ല; നടുക്കത്തിൽ ഇസ്രായേൽ മലയാളികൾ
നേരത്തെ ഈസയെയും ഹമാസിലെ ഉന്നതരേയും വധിച്ചതായി ഇസ്രായേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയും പ്രതികരിച്ചിരുന്നു. ഹമാസിലെ പതിനാറ് പേരെ വധിച്ചെന്നായിരുന്നു ഇസ്രായേൽ അവകാശപ്പെട്ടത്.
Also Read : ബിൽ ഗേറ്റ്സും ഭാര്യയും പിരിയാൻ കാരണം ചൈനീസ് യുവതി? ആരാണ് ഷി ഷെല്ലി വാങ്ങ്?
ജെറുസലേം അല്‍ അഖ്‍സ പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രായേല്‍ - പലസ്‍തീന്‍ പ്രശനം കൂടുതല്‍ രൂക്ഷമായി മാറിയിരിക്കുന്നത്. മെയ് 10ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് മാധ്യമങ്ങളെ അറിയിക്കുന്നത് ഇതിൽ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നതായാണ് പലസ്‍തീന്റെ അവകാശവാദം.