ടോക്കിയോ: വെള്ളമാണെന്നു കരുതി സാനിറ്റൈസർ കുടിച്ച കായിക താരങ്ങൾ ആശുപത്രിയിൽ. മത്സരാർത്ഥികൾക്ക് കുടിക്കാൻ വെച്ച വെള്ളമാണെന്നു കരുതിയാണ് കായിക താരങ്ങൾ സാനിറ്റൈസർ കുടിച്ചത്. മത്സരാർത്ഥികൾ ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തതോടെയാണ് ഇവർ കുടിച്ചത് സാനിറ്റൈസറാണെന്ന് കണ്ടെത്തിയത്. Also Read: ശ്രീലങ്ക: മഹിന്ദ രജപക്സെയേയും കുടുംബത്തേയും ഹെലികോപ്റ്ററിൽ രക്ഷപെടുത്തി; നേവൽ ബേസിൽ അഭയം തേടി
പെൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിനു മുന്നോടിയായി സംഘാടകരാണ് വെള്ളമാണെന്നു തെറ്റിദ്ധരിച്ച് സാനിറ്റൈസർ നൽകിയത്. സംഘാടകർ കപ്പുകളിൽ ഒഴിച്ചുവെച്ച സാനിറ്റൈസർ കുട്ടികൾ കുടിക്കുകയായിരുന്നു. മധ്യജപ്പാനിലെ യമനാഷി പ്രവിശ്യയിലാണ് സംഭവം.
ലേബൽ ചെയ്യാത്ത പ്ലാസ്റ്റിക്ക് കുപ്പിയിൽ നിറച്ചിരുന്ന സാനിറ്റൈസർ കുടിവെള്ളം സൂക്ഷിച്ചിരുന്ന പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊവിഡ്-19 വൈറസിൽ നിന്നും സുരക്ഷ നേടുന്നതിനാണ് ഉപയോഗിക്കുന്നത്. കൊവിഡ് വ്യാപനം ആരംഭിച്ചതുമുതൽ എല്ലാ രാജ്യങ്ങളിലും സാനിറ്റൈസർ മുഖ്യ പ്രതിരോധ മാർഗമാണ്.
Also Read: മതവിശ്വാസത്തിൻ്റെ പേരിൽ 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്ത് നൽകി; അമ്മയ്ക്ക് 30 വർഷം തടവ്
സാനിറ്റൈസർ കുടിച്ചതിനു ശേഷം ഒരു മത്സരാർത്ഥി ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. മൂന്ന് മത്സരാർത്ഥികളെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യമനാഷി ഗവർണർ കൊറ്റാരോ നാഗസാക്കി തിങ്കളാഴ്ച പറഞ്ഞു.
യാദൃശ്ചികമായ സംഭവമാണെന്നും സംശയിക്കത്തക്കതായ ഒന്നുമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. മറ്റാരെങ്കിലും സംഭവത്തിൽ മനപ്പൂർവം ഇടപെടൽ നടത്തിയോയെന്നാണ് അന്വേഷിക്കുന്നത്.
പെൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിനു മുന്നോടിയായി സംഘാടകരാണ് വെള്ളമാണെന്നു തെറ്റിദ്ധരിച്ച് സാനിറ്റൈസർ നൽകിയത്. സംഘാടകർ കപ്പുകളിൽ ഒഴിച്ചുവെച്ച സാനിറ്റൈസർ കുട്ടികൾ കുടിക്കുകയായിരുന്നു. മധ്യജപ്പാനിലെ യമനാഷി പ്രവിശ്യയിലാണ് സംഭവം.
ലേബൽ ചെയ്യാത്ത പ്ലാസ്റ്റിക്ക് കുപ്പിയിൽ നിറച്ചിരുന്ന സാനിറ്റൈസർ കുടിവെള്ളം സൂക്ഷിച്ചിരുന്ന പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊവിഡ്-19 വൈറസിൽ നിന്നും സുരക്ഷ നേടുന്നതിനാണ് ഉപയോഗിക്കുന്നത്. കൊവിഡ് വ്യാപനം ആരംഭിച്ചതുമുതൽ എല്ലാ രാജ്യങ്ങളിലും സാനിറ്റൈസർ മുഖ്യ പ്രതിരോധ മാർഗമാണ്.
Also Read: മതവിശ്വാസത്തിൻ്റെ പേരിൽ 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്ത് നൽകി; അമ്മയ്ക്ക് 30 വർഷം തടവ്
സാനിറ്റൈസർ കുടിച്ചതിനു ശേഷം ഒരു മത്സരാർത്ഥി ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. മൂന്ന് മത്സരാർത്ഥികളെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യമനാഷി ഗവർണർ കൊറ്റാരോ നാഗസാക്കി തിങ്കളാഴ്ച പറഞ്ഞു.
യാദൃശ്ചികമായ സംഭവമാണെന്നും സംശയിക്കത്തക്കതായ ഒന്നുമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. മറ്റാരെങ്കിലും സംഭവത്തിൽ മനപ്പൂർവം ഇടപെടൽ നടത്തിയോയെന്നാണ് അന്വേഷിക്കുന്നത്.