ആപ്പ്ജില്ല

തടവുകാരന്റെ കഴുത്തുവെട്ടി കൊലപ്പെടുത്തി കുടല്‍ പുറത്തെടുത്ത് പാകം ചെയ്യിപ്പിച്ചു, മനുഷ്യമാസം ഭക്ഷിപ്പിച്ചു, യുവതിയുടെ അനുഭവം

കോംഗോയില്‍ സര്‍ക്കാര്‍ വിരുദ്ധ സംഘടനകളാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. കൊഡെകോ എന്ന സംഘടനയുടെ പേര് മാത്രമാണ് യുവതി പങ്കുവെച്ചത്. കൊഡെകോ തട്ടിക്കൊണ്ടുപോയ കുടുംബാംഗത്തെ മോചിപ്പിക്കാന്‍ മോചനദ്രവ്യവുമായാണ് യുവതി പോയത്.

Samayam Malayalam 30 Jun 2022, 3:24 pm
കോംഗോയില്‍ രണ്ടു തവണ ഭീകര സംഘടനകള്‍ തട്ടിയെടുത്ത് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവതിയുടെ അനുഭവം വിവരിച്ച് വനിതാക്ഷേമ പ്രവര്‍ത്തക. മെയ് മുതല്‍ സര്‍ക്കാരും വിമത സംഘങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കോംഗോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് കോംഗോയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍സ് ഡെവലപ്‌മെന്റിന്റെ പ്രസിഡന്റ് ജൂലിയാന ലൂസെന്‍ഗേ ഒരു യുവതിയുടെ അനുഭവം പങ്കുവെച്ചത്.
Samayam Malayalam UN TOI


Also Read:
മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫട്‌നാവിസ്? ഉദ്ധവിന് മുന്നില്‍ ഉള്ളത് ഇനി ഈ ദൗത്യം

കോംഗോയില്‍ സര്‍ക്കാര്‍ വിരുദ്ധ സംഘടനകളാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. കൊഡെകോ എന്ന സംഘടനയുടെ പേര് മാത്രമാണ് യുവതി പങ്കുവെച്ചത്. കൊഡെകോ തട്ടിക്കൊണ്ടുപോയ കുടുംബാംഗത്തെ മോചിപ്പിക്കാന്‍ മോചനദ്രവ്യവുമായാണ് യുവതി പോയത്. യുവതിയെ ഭീകരര്‍ തടവിലാക്കുകയും ഉപദ്രവിക്കുകയും നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന്, ഒരു തടവുകാരന്റെ കഴുത്തുവെട്ടി കൊലപ്പെടുത്തി കുടല്‍ പുറത്തെടുത്ത് അത് പാകം ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. ബാക്കി മാംസവും പാകം ചെയ്യിച്ച് അത് യുവതി ഉള്‍പ്പെടെയുള്ള തടവുകാരെ കൊണ്ട് കഴിപ്പിച്ചു.

Also Read: രാജിക്ക് തൊട്ടു മുമ്പ് ഔറംഗാബാദ് എങ്ങനെ 'സംഭാജി' നഗറായി?; പേരുമാറ്റം എന്തുകൊണ്ട്, ആഗ്രഹം നിറവേറ്റി ശിവസേന

കുറച്ചു ദിവസത്തിന് ശേഷം യുവതിയെ മോചിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങുന്ന വഴി മറ്റൊരു ഭീകരസംഘം വീണ്ടും തട്ടിക്കൊണ്ടു പോയി. അവിടെ വെച്ചും യുവതി ലൈംഗിക പീഡനത്തിന് ഇരയായി. മനുഷ്യമാസം ഭക്ഷിപ്പിക്കുകയും ചെയ്തു. അവിടെനിന്നു രക്ഷപ്പെട്ട യുവതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് ലൂസെന്‍ഗേ പതിനഞ്ചംഗ രക്ഷാസമിതിക്ക് മുന്നില്‍ പറഞ്ഞു. രണ്ടാമത്തെ ഭീകരസംഘടനയുടെ പേര് ലൂസെന്‍ഗേ വെളിപ്പെടുത്തിയില്ല. കൊഡെകോ നടത്തുന്ന ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്