1949ൽ ചൈനീസ് ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം മൂന്ന് ദശകങ്ങളോളം തായ്വാനിലെ കിൻമെൻ നിവാസികൾ കനത്ത ഭീതിയിലാണ് ജീവിച്ചിരുന്നത്. ചൈനയുടെ തെക്കു കിഴക്കൻ മേഖലയായ കിൻമെൻ തായ്വാന്റെ നിയന്ത്രണത്തിലായിരുന്നു. അക്കാലത്ത് ചൈനീസ് പട്ടാളം തുടർച്ചയായി അവിടേക്ക് ഷെല്ലുകൾ വർഷിക്കുമായിരുന്നു. ആഭ്യന്തര യുദ്ധം അവസാനിച്ചതോടെ തീവ്ര ദേശീയവാദികളെ തായ്വാനിലേക്ക് തുരത്തുകയും കമ്യൂണിസ്റ്റുകാർ ചൈനയെ പീപ്പിൾസ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കിൻമെൻ ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശീതയുദ്ധ കാലത്ത് ഒരു ദശലക്ഷം ഷെല്ലുകളാണ് ചൈന ചെറു ദ്വീപിൽ വർഷിച്ചത്.
ചൈനീസ് ആക്രമണം ഭയന്ന് ദ്വീപ് സമൂഹം ഭീതിയിൽ ആഴ്ന്നിരിക്കെ കൊല്ലപ്പണിക്കാരനായ വു സെങ്-ഡോങ്ങ് അതിനെ അവസരമായി കണ്ടു. ഷെല്ലുകളെ നല്ല മൂർച്ചയുള്ള കത്തികളാക്കി മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കൂമ്പാര കണക്കിന് ഷെല്ലുകളാണ് ഓരോ ദിവസവും ദ്വീപിൽ വന്നുപതിച്ചുകൊണ്ടിരുന്നത്. പൊട്ടിത്തെറിക്കുന്ന തരം ഷെല്ലുകളായിരുന്നില്ല അവ. മിക്കതിലും പ്രൊപ്പഗൻഡ ലഘുലേഖകളായിരുന്നു ഉണ്ടായിരുന്നത്. പൊട്ടിത്തെറിക്കില്ലെങ്കിലും ഷെല്ലുകൾ വീടുകൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിരുന്നത്.
ആദ്യകാലത്ത് വു സെങ്-ഡോങ്ങ് റെഡിമെയ്ഡ് സ്റ്റീലാണ് കത്തി നിർമ്മാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ബോംബ് ഷെല്ലുകൾ കൊല്ലപ്പണിക്ക് ഉപയോഗിക്കാൻ തുടങ്ങി. ബോംബ് ഷെല്ലുകൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീലിന് ഉയർന്ന നിലവാരം ഉള്ളതുകൊണ്ടാണ് വു സെങ്-ഡോങ്ങ് അവ തെരഞ്ഞെടുത്തത്. കർഷക കുടുംബത്തിലാണ് വു സെങ്-ഡോങ്ങ് ജനിച്ചത്. അതിനാൽത്തന്നെ കുടുംബം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധിയായിരുന്നു കത്തി നിർമ്മാണം.
1949-ൽ ആഭ്യന്തര യുദ്ധം കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ചതിനു ശേഷം തീവ്ര ദേശീയ ശക്തികൾ തായ്വാനിലേക്കും കിൻമെൻ ദ്വീപിലേക്കും പിൻവാങ്ങാൻ നിർബന്ധിതരായി. ഗ്രേറ്റർ കിൻമെൻ, ലെസ്സർ കിൻമെൻ, ചെറു ദ്വീപുകൾ അടങ്ങിയ ഭൂപ്രദേശമാണ് കിൻമെൻ എന്നു വിളിക്കപ്പെടുന്നത്. ചൈനയുടെ തീരത്തു നിന്നും ഏറെ അകലെയല്ലാത്ത ഈ പ്രദേശം ഇപ്പോഴും തായ്വാന്റെ നിയന്ത്രണത്തിലാണ്. 1949 ഒക്ടോബറിൽ കിൻമെൻ പിടിച്ചെടുക്കാൻ ചൈന ഒരു ശ്രമം നടത്തി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ചൈനയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്ന് അങ്ങോട്ട് ചൈനീസ് പട്ടാളം കിൻമെനിലേക്ക് പീരങ്കി ഷെല്ലുകൾ വർഷിക്കാൻ ആരംഭിച്ചു. 1979-ൽ അമേരിക്കയുടെ ഇടപെടലിലൂടെ തായ്പേയ്-ബെയ്ജിങ്ങ് നയതന്ത്രബന്ധം സാധാരണ നിലയിലായതിനു ശേഷമാണ് ഷെല്ലാക്രമണം അവസാനിക്കുന്നത്.
യാത്രാ സൗകര്യം കുറവായിരുന്നതിനാൽ ആദ്യകാലങ്ങളിൽ ദ്വീപിലെ വിവിധ പട്ടണങ്ങൾ സന്ദർശിച്ചാണ് കത്തികൾ വിൽപ്പന നടത്തിയിരുന്നത്. 1970 കളുടെ മധ്യത്തിൽ വരെ വു സെങ്-ഡോങ്ങ് തന്നെയാണ് വിൽപ്പനയ്ക്ക് ചുക്കാൻ പിടിച്ചിരുന്നത്. അക്കാലത്ത് ദ്വീപിൽ നിലയുറപ്പിച്ച തായ്വാൻ പട്ടാളക്കാർ വുവിന്റെ കത്തികൾ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറുന്നത്.
ഷെല്ലുകൾ ഉപയോഗിച്ചുണ്ടാക്കിയ കത്തികൾ പട്ടാളക്കാർ വാങ്ങിക്കൂട്ടാൻ തുടങ്ങി. യുദ്ധത്തിന്റെ സ്മരണികയായാണ് അവർ വുവിന്റെ കത്തികളെ കരുതിയത്. കത്തികൾ സ്മരണികയാകുമെന്ന് വു കരുതിയിരുന്നില്ല. പട്ടാളക്കാർ വുവിന്റെ പക്കൽ നിന്നും വാങ്ങിയ കത്തികൾ തായ്വാനിലേക്ക് കൊണ്ടുപോയതോടെയാണ് മാസ്ട്രോ വു കത്തികൾ പ്രചാരം നേടുന്നത്. ആദ്യകാലത്ത് അടുക്കള ആവശ്യങ്ങൾക്കുള്ള കത്തികൾ തന്റെ കുടുംബത്തിനുവേണ്ടി മാത്രമായിരുന്നു വു നിർമ്മിച്ചിരുന്നത്. എന്നാൽ കത്തികൾക്ക് ആവശ്യക്കാരേറിയതോടെയാണ് അടുക്കള കത്തികൾ ഉണ്ടാക്കി വിൽക്കാൻ വു ആരംഭിക്കുന്നത്. ഇന്നുവരെ 100ൽ അധികം ഡിസൈനുകളിലുള്ള കത്തികളാണ് വു കുടുംബം വിപണിയിൽ എത്തിച്ചിട്ടുള്ളത്. അവ വ്യത്യസ്ത വലുപ്പത്തിലും ഡിസൈനുകളിലും ഉള്ളവയാണ്.
"ഷെല്ലുകൾ മികച്ച സ്മരണികകളാക്കുന്നതിന് തായ്വാൻ സൈന്യം ഞങ്ങൾക്ക് ഒരുപാട് ആശയങ്ങൾ നൽകിയിട്ടുണ്ട്. അവരുടെ ആവശ്യത്തിനൊത്ത് വിവിധ ഡിസൈനുകളിൽ ഞങ്ങൾ കത്തി നിർമ്മിച്ചു. അങ്ങനെയാണ് മികച്ച ഡിസൈനുകളിലുള്ള കത്തികൾ നിർമ്മിക്കാൻ ഞങ്ങൾ തുടങ്ങിയത്." വു സെങ്-ഡോങ്ങിന്റെ മൂന്നാം തലമുറയിൽപ്പെട്ട വു പറയുന്നു.
ഉദാഹരണത്തിന് മടക്കാൻ കഴിയുന്ന കത്തികൾ ഇപ്പോൾ ലഭ്യമാണ്. അവയുടെ പിടികൾ വിവിധ നിറത്തിലുള്ളതും ആകൃതിയിലുള്ളവയുമാണ്. പരമാവധി ഷെല്ലുകൾ ശേഖരിച്ചുവെയ്ക്കാൻ വു കുടുംബം ശ്രദ്ധിച്ചു. എല്ലാ ഷെല്ലുകളും ശേഖരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മിക്കവാറും ഷെല്ലുകൾ പ്രൊപ്പഗണ്ട ലഘുലേഖകൾ വഹിക്കുന്നവയായിരുന്നു. അതിനാൽത്തന്നെ അവ പൊട്ടിത്തെറിച്ചില്ല. പലതും ഇപ്പോഴും മണ്ണിൽ കുഴിച്ചിട്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് അവയിൽ പലതും കണ്ടെടുക്കുന്നത്.
നാല് പതിറ്റാണ്ടു നീണ്ട സൈനിക നിയമം പിൻവലിച്ച ശേഷം 1990ൽ തായ്വാൻ കിൻമെൻ വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുത്തു. അപ്പോഴേക്കും ചൈനയും തായ്വാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. 2001ൽ കിൻമെനെയും ചൈനീസ് പ്രവിശ്യയായ ഫുജിയാനെയും ബന്ധിപ്പിക്കുന്ന ഒരു ഫെറി സർവീസ് ആരംഭിച്ചു. അതുവഴി കൂടുതൽ സഞ്ചാരികൾ ദ്വീപിൽ എത്തിപ്പെടുന്നതിന് ഇടവന്നു.
ചൈനീസ് വിനോദ സഞ്ചാരികൾക്കിടയിൽ വളരെ വേഗം വുവിന്റെ സ്റ്റോർ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി. കിൻമെൻ യാത്രയുടെ ഓർമ്മയ്ക്കായി വിനോദ സഞ്ചാരികൾ വുവിന്റെ കത്തികൾ ഒപ്പം കൂട്ടി. കൊവിഡ്-19 വ്യാപിക്കുന്നതിനു മുമ്പ് മാസം 10000ത്തിൽ അധികം കത്തികളാണ് വിറ്റിരുന്നത്. പിതാമഹന്മാരുടെ പാരമ്പര്യം നിലനിർത്തി കൊണ്ടുപോകുന്നതിലാണ് മൂന്നാം തലമുറയിൽപ്പെട്ട വു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ചൈനീസ് ആക്രമണം ഭയന്ന് ദ്വീപ് സമൂഹം ഭീതിയിൽ ആഴ്ന്നിരിക്കെ കൊല്ലപ്പണിക്കാരനായ വു സെങ്-ഡോങ്ങ് അതിനെ അവസരമായി കണ്ടു. ഷെല്ലുകളെ നല്ല മൂർച്ചയുള്ള കത്തികളാക്കി മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കൂമ്പാര കണക്കിന് ഷെല്ലുകളാണ് ഓരോ ദിവസവും ദ്വീപിൽ വന്നുപതിച്ചുകൊണ്ടിരുന്നത്. പൊട്ടിത്തെറിക്കുന്ന തരം ഷെല്ലുകളായിരുന്നില്ല അവ. മിക്കതിലും പ്രൊപ്പഗൻഡ ലഘുലേഖകളായിരുന്നു ഉണ്ടായിരുന്നത്. പൊട്ടിത്തെറിക്കില്ലെങ്കിലും ഷെല്ലുകൾ വീടുകൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിരുന്നത്.
ആദ്യകാലത്ത് വു സെങ്-ഡോങ്ങ് റെഡിമെയ്ഡ് സ്റ്റീലാണ് കത്തി നിർമ്മാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ബോംബ് ഷെല്ലുകൾ കൊല്ലപ്പണിക്ക് ഉപയോഗിക്കാൻ തുടങ്ങി. ബോംബ് ഷെല്ലുകൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീലിന് ഉയർന്ന നിലവാരം ഉള്ളതുകൊണ്ടാണ് വു സെങ്-ഡോങ്ങ് അവ തെരഞ്ഞെടുത്തത്. കർഷക കുടുംബത്തിലാണ് വു സെങ്-ഡോങ്ങ് ജനിച്ചത്. അതിനാൽത്തന്നെ കുടുംബം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധിയായിരുന്നു കത്തി നിർമ്മാണം.
1949-ൽ ആഭ്യന്തര യുദ്ധം കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ചതിനു ശേഷം തീവ്ര ദേശീയ ശക്തികൾ തായ്വാനിലേക്കും കിൻമെൻ ദ്വീപിലേക്കും പിൻവാങ്ങാൻ നിർബന്ധിതരായി. ഗ്രേറ്റർ കിൻമെൻ, ലെസ്സർ കിൻമെൻ, ചെറു ദ്വീപുകൾ അടങ്ങിയ ഭൂപ്രദേശമാണ് കിൻമെൻ എന്നു വിളിക്കപ്പെടുന്നത്. ചൈനയുടെ തീരത്തു നിന്നും ഏറെ അകലെയല്ലാത്ത ഈ പ്രദേശം ഇപ്പോഴും തായ്വാന്റെ നിയന്ത്രണത്തിലാണ്. 1949 ഒക്ടോബറിൽ കിൻമെൻ പിടിച്ചെടുക്കാൻ ചൈന ഒരു ശ്രമം നടത്തി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ചൈനയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്ന് അങ്ങോട്ട് ചൈനീസ് പട്ടാളം കിൻമെനിലേക്ക് പീരങ്കി ഷെല്ലുകൾ വർഷിക്കാൻ ആരംഭിച്ചു. 1979-ൽ അമേരിക്കയുടെ ഇടപെടലിലൂടെ തായ്പേയ്-ബെയ്ജിങ്ങ് നയതന്ത്രബന്ധം സാധാരണ നിലയിലായതിനു ശേഷമാണ് ഷെല്ലാക്രമണം അവസാനിക്കുന്നത്.
യാത്രാ സൗകര്യം കുറവായിരുന്നതിനാൽ ആദ്യകാലങ്ങളിൽ ദ്വീപിലെ വിവിധ പട്ടണങ്ങൾ സന്ദർശിച്ചാണ് കത്തികൾ വിൽപ്പന നടത്തിയിരുന്നത്. 1970 കളുടെ മധ്യത്തിൽ വരെ വു സെങ്-ഡോങ്ങ് തന്നെയാണ് വിൽപ്പനയ്ക്ക് ചുക്കാൻ പിടിച്ചിരുന്നത്. അക്കാലത്ത് ദ്വീപിൽ നിലയുറപ്പിച്ച തായ്വാൻ പട്ടാളക്കാർ വുവിന്റെ കത്തികൾ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറുന്നത്.
ഷെല്ലുകൾ ഉപയോഗിച്ചുണ്ടാക്കിയ കത്തികൾ പട്ടാളക്കാർ വാങ്ങിക്കൂട്ടാൻ തുടങ്ങി. യുദ്ധത്തിന്റെ സ്മരണികയായാണ് അവർ വുവിന്റെ കത്തികളെ കരുതിയത്. കത്തികൾ സ്മരണികയാകുമെന്ന് വു കരുതിയിരുന്നില്ല. പട്ടാളക്കാർ വുവിന്റെ പക്കൽ നിന്നും വാങ്ങിയ കത്തികൾ തായ്വാനിലേക്ക് കൊണ്ടുപോയതോടെയാണ് മാസ്ട്രോ വു കത്തികൾ പ്രചാരം നേടുന്നത്. ആദ്യകാലത്ത് അടുക്കള ആവശ്യങ്ങൾക്കുള്ള കത്തികൾ തന്റെ കുടുംബത്തിനുവേണ്ടി മാത്രമായിരുന്നു വു നിർമ്മിച്ചിരുന്നത്. എന്നാൽ കത്തികൾക്ക് ആവശ്യക്കാരേറിയതോടെയാണ് അടുക്കള കത്തികൾ ഉണ്ടാക്കി വിൽക്കാൻ വു ആരംഭിക്കുന്നത്. ഇന്നുവരെ 100ൽ അധികം ഡിസൈനുകളിലുള്ള കത്തികളാണ് വു കുടുംബം വിപണിയിൽ എത്തിച്ചിട്ടുള്ളത്. അവ വ്യത്യസ്ത വലുപ്പത്തിലും ഡിസൈനുകളിലും ഉള്ളവയാണ്.
"ഷെല്ലുകൾ മികച്ച സ്മരണികകളാക്കുന്നതിന് തായ്വാൻ സൈന്യം ഞങ്ങൾക്ക് ഒരുപാട് ആശയങ്ങൾ നൽകിയിട്ടുണ്ട്. അവരുടെ ആവശ്യത്തിനൊത്ത് വിവിധ ഡിസൈനുകളിൽ ഞങ്ങൾ കത്തി നിർമ്മിച്ചു. അങ്ങനെയാണ് മികച്ച ഡിസൈനുകളിലുള്ള കത്തികൾ നിർമ്മിക്കാൻ ഞങ്ങൾ തുടങ്ങിയത്." വു സെങ്-ഡോങ്ങിന്റെ മൂന്നാം തലമുറയിൽപ്പെട്ട വു പറയുന്നു.
ഉദാഹരണത്തിന് മടക്കാൻ കഴിയുന്ന കത്തികൾ ഇപ്പോൾ ലഭ്യമാണ്. അവയുടെ പിടികൾ വിവിധ നിറത്തിലുള്ളതും ആകൃതിയിലുള്ളവയുമാണ്. പരമാവധി ഷെല്ലുകൾ ശേഖരിച്ചുവെയ്ക്കാൻ വു കുടുംബം ശ്രദ്ധിച്ചു. എല്ലാ ഷെല്ലുകളും ശേഖരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മിക്കവാറും ഷെല്ലുകൾ പ്രൊപ്പഗണ്ട ലഘുലേഖകൾ വഹിക്കുന്നവയായിരുന്നു. അതിനാൽത്തന്നെ അവ പൊട്ടിത്തെറിച്ചില്ല. പലതും ഇപ്പോഴും മണ്ണിൽ കുഴിച്ചിട്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് അവയിൽ പലതും കണ്ടെടുക്കുന്നത്.
നാല് പതിറ്റാണ്ടു നീണ്ട സൈനിക നിയമം പിൻവലിച്ച ശേഷം 1990ൽ തായ്വാൻ കിൻമെൻ വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുത്തു. അപ്പോഴേക്കും ചൈനയും തായ്വാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. 2001ൽ കിൻമെനെയും ചൈനീസ് പ്രവിശ്യയായ ഫുജിയാനെയും ബന്ധിപ്പിക്കുന്ന ഒരു ഫെറി സർവീസ് ആരംഭിച്ചു. അതുവഴി കൂടുതൽ സഞ്ചാരികൾ ദ്വീപിൽ എത്തിപ്പെടുന്നതിന് ഇടവന്നു.
ചൈനീസ് വിനോദ സഞ്ചാരികൾക്കിടയിൽ വളരെ വേഗം വുവിന്റെ സ്റ്റോർ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി. കിൻമെൻ യാത്രയുടെ ഓർമ്മയ്ക്കായി വിനോദ സഞ്ചാരികൾ വുവിന്റെ കത്തികൾ ഒപ്പം കൂട്ടി. കൊവിഡ്-19 വ്യാപിക്കുന്നതിനു മുമ്പ് മാസം 10000ത്തിൽ അധികം കത്തികളാണ് വിറ്റിരുന്നത്. പിതാമഹന്മാരുടെ പാരമ്പര്യം നിലനിർത്തി കൊണ്ടുപോകുന്നതിലാണ് മൂന്നാം തലമുറയിൽപ്പെട്ട വു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.