ആപ്പ്ജില്ല

2 മാസത്തിലേറെ കുട്ടികളില്‍ രോഗലക്ഷണങ്ങള്‍; കൊവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം

യുവാക്കളില്‍ നീണ്ടുനില്‍ക്കുന്ന കൊവിഡിനെ കുറിച്ചുള്ള മുന്‍കാല പഠനങ്ങളില്‍ മിക്കതും കൗമാരക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ശിശുക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും അപൂര്‍വമായി ബാധിക്കുന്നു

Samayam Malayalam 24 Jun 2022, 8:56 am
സാര്‍സ്-കോവ്-2 ബാധിച്ച കുട്ടികള്‍ക്ക് രണ്ട് മാസമെങ്കിലും നീണ്ടുനില്‍ക്കുന്ന കൊവിഡിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാം. വ്യാഴാഴ്ച ദി ലാന്‍സെറ്റ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഡെന്‍മാര്‍ക്കിലെ കുട്ടികളുടെ ദേശീയ തല സാമ്പിളിങ്ങിലൂടെ 14 വയസ്സു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് നീണ്ടുനില്‍ക്കുന്ന കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായത്.
Samayam Malayalam covid pixabay 3


Also Read: പാകിസ്ഥാനെ പിടിച്ചുകുലുക്കിയ 'ബലാത്സംഗ അടിയന്തരാവസ്ഥ' എന്താണ്?

'കുട്ടികളിലും കുഞ്ഞുങ്ങളിലും നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങളുടെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതിനോടൊപ്പം ജീവിതനിലവാരം, സ്‌കൂള്‍- ഡേ കെയര്‍ എന്നിവിടങ്ങളിലുള്ള അഭാവം എന്നിവയാണ് പഠത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യമെന്ന്' ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രൊഫസര്‍ സെലിന കിക്കെന്‍ബോര്‍ഗ് ബെര്‍ഗ് പറഞ്ഞു. 'ഇതിനുമുമ്പ് കൊവിഡ് ബാധിച്ച കുട്ടികള്‍ക്ക് േെരാഗം ഇതുവരെ ബാധിച്ചിട്ടില്ലാത്ത കുട്ടികളേക്കാള്‍ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തല്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാമാരി എല്ലാ യുവജനങ്ങളുടെയും ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചതായി' ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.

Also Red: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കും; ലണ്ടനില്‍ മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ്

യുവാക്കളില്‍ നീണ്ടുനില്‍ക്കുന്ന കൊവിഡിനെ കുറിച്ചുള്ള മുന്‍കാല പഠനങ്ങളില്‍ മിക്കതും കൗമാരക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ശിശുക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും അപൂര്‍വമായി ബാധിക്കുന്നു'. പഠനത്തില്‍ 2020 ജനുവരിയിക്കു 201 ജൂലൈക്കും ഇടയില്‍ കൊവിഡ് ബാധച്ച 0 മുതല്‍ 14 വരെയുള്ളകുട്ടികളുടെ അമ്മയ്‌ക്കോ രക്ഷിതാക്കള്‍ക്കായാണ് സര്‍വേകള്‍ അയച്ചത്. കൊവിഡ് ബാധിച്ച മൂന്ന് വയസ്സില്‍ താഴെ പ്രായക്കാരില്‍ 40 ശതമാനം പേര്‍ക്കും രണ്ടുമാസത്തിലേറെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാല് മുതല്‍ 11 വരെ പ്രായമുള്ള കൊവിഡ് ബാധിതരില്‍ 33 ശതമാനം പേര്‍ക്കും രോലക്ഷണം നീണ്ടുനിന്നു. 14 വയസ്സുവരെയുള്ളവരില്‍ 46 ശതമാനം കുട്ടികള്‍ക്കും ദീര്‍ഘകാലലക്ഷണങ്ങള്‍ അനുഭവപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്