ടെഗൂസിഗാൽപ്പ: ഹോണ്ടുറാസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി സിയോമാറാ കാസ്ട്രോ ചുമതലയേറ്റു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയാണ് ഇടതുസഹയാത്രികയായ സിയോമാറ ചുമതലയേൽക്കുന്നത്. രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നും സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുമെന്നും സിയോമാറ വ്യക്തമാക്കി. 12 വര്‍ഷത്തോളം നീണ്ട വലതുപക്ഷ പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ചാണ് സിയോമാറ അധികാരലത്തിലെത്തുന്നത്. വര്‍ഷങ്ങളോളം നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും പിന്നാലെ തെരഞ്ഞെടുപ്പിൽ വലതുപക്ഷ കക്ഷിയായ നാഷണൽ പാര്‍ട്ടി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.
Also Read: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്മാൻ ആവശ്യപ്പെടണം; യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ
ഹോണ്ടുറാസ് തലസ്ഥാനമായ ടെഗൂസിഗാൽപ്പയിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പേരാണ് വനിത പ്രസിഡൻ്റ് അധികാരത്തിലെത്തുന്നതിനു സാക്ഷ്യം വഹിക്കാനായി എത്തിയത്.
ഹോണ്ടുറാസിലെ ഇടതുപക്ഷമായ ലിബ്രേ പാര്‍ട്ടിയുടെ നേതാവാണ് 62കാരിയായ സിയോമാറാ കാസ്ട്രോ. രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കുമെന്നും ഗര്‍ഭഛിദ്രത്തിനായുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ വ്യക്തമാക്കി. ലിബ്രേ പാര്‍ട്ടി പിന്തുടരുന്ന നയങ്ങള്‍ തന്നെയായിരിക്കും സിയാമാറയുടെ സര്‍ക്കാരും പിന്തുടരുകയെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Also Read: 2017ലെ ആയുധ കരാർ പ്രകാരം ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നു; ആരോപണവുമായി ന്യൂയോർക്ക് ടൈംസ്
സിയോമാറയുടെ ഭര്‍ത്താവായ മാനുവൽ സെലായയും മുൻപ് ഹോണ്ടുറാസ് പ്രസിഡൻ്റായിരുന്നു. 2006 മുതൽ 2009 വരെയാണ് മാനുവൽ സെലായ ഹോണ്ടുറാസിൽ അധികാരത്തിലിരന്നത്. തുടര്‍ന്ന് രാഷ്ട്രീയ അട്ടിമറിയിലൂടെ ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം രണ്ട് തവണ കൂടി സിയോമാറ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലാണ് വിജയിക്കാനായത്.
"ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തികഞെരുക്കത്തിലൂടെ രാജ്യം കടന്നു പോകുന്നതിനിടയിലാണ് ഞാൻ അധികാരമേൽക്കുന്നത്. രാജ്യത്ത് നടന്നു വന്നിരുന്ന അഴിമതിയ്ക്കെതിരെ യുവാക്കളിൽ നിന്ന് വലിയ എതിര്‍പ്പാണ് സര്‍ക്കാര്‍ നേരിട്ടിരുന്നത്. ഇത് അവസാനിപ്പിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു." സിയോമാറ വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് അടക്കമുള്ള അന്താരാഷ്ട്ര നേതാക്കളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സിയോമാറയുടെ വാക്കുകളെ കയ്യടികളോടെയാണ് ജനക്കൂട്ടം സ്വാഗതം ചെയ്തത്.
പുതിയ സര്‍ക്കാര്‍ ചുമതലയേൽക്കുന്നത് ഹോണ്ടുറസിന് പുതിയ ഉണര്‍വ് സമ്മാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുൻസര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ക്രമക്കേടുകള്‍ പരിഹരിക്കുന്നത് അടക്കമുള്ള ഭാരിച്ച ജോലികളാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.
Also Read: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്മാൻ ആവശ്യപ്പെടണം; യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ
ഹോണ്ടുറാസ് തലസ്ഥാനമായ ടെഗൂസിഗാൽപ്പയിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പേരാണ് വനിത പ്രസിഡൻ്റ് അധികാരത്തിലെത്തുന്നതിനു സാക്ഷ്യം വഹിക്കാനായി എത്തിയത്.
ഹോണ്ടുറാസിലെ ഇടതുപക്ഷമായ ലിബ്രേ പാര്‍ട്ടിയുടെ നേതാവാണ് 62കാരിയായ സിയോമാറാ കാസ്ട്രോ. രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കുമെന്നും ഗര്‍ഭഛിദ്രത്തിനായുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ വ്യക്തമാക്കി. ലിബ്രേ പാര്‍ട്ടി പിന്തുടരുന്ന നയങ്ങള്‍ തന്നെയായിരിക്കും സിയാമാറയുടെ സര്‍ക്കാരും പിന്തുടരുകയെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Also Read: 2017ലെ ആയുധ കരാർ പ്രകാരം ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നു; ആരോപണവുമായി ന്യൂയോർക്ക് ടൈംസ്
സിയോമാറയുടെ ഭര്‍ത്താവായ മാനുവൽ സെലായയും മുൻപ് ഹോണ്ടുറാസ് പ്രസിഡൻ്റായിരുന്നു. 2006 മുതൽ 2009 വരെയാണ് മാനുവൽ സെലായ ഹോണ്ടുറാസിൽ അധികാരത്തിലിരന്നത്. തുടര്‍ന്ന് രാഷ്ട്രീയ അട്ടിമറിയിലൂടെ ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം രണ്ട് തവണ കൂടി സിയോമാറ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലാണ് വിജയിക്കാനായത്.
"ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തികഞെരുക്കത്തിലൂടെ രാജ്യം കടന്നു പോകുന്നതിനിടയിലാണ് ഞാൻ അധികാരമേൽക്കുന്നത്. രാജ്യത്ത് നടന്നു വന്നിരുന്ന അഴിമതിയ്ക്കെതിരെ യുവാക്കളിൽ നിന്ന് വലിയ എതിര്‍പ്പാണ് സര്‍ക്കാര്‍ നേരിട്ടിരുന്നത്. ഇത് അവസാനിപ്പിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു." സിയോമാറ വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് അടക്കമുള്ള അന്താരാഷ്ട്ര നേതാക്കളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സിയോമാറയുടെ വാക്കുകളെ കയ്യടികളോടെയാണ് ജനക്കൂട്ടം സ്വാഗതം ചെയ്തത്.
പുതിയ സര്‍ക്കാര്‍ ചുമതലയേൽക്കുന്നത് ഹോണ്ടുറസിന് പുതിയ ഉണര്‍വ് സമ്മാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുൻസര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ക്രമക്കേടുകള്‍ പരിഹരിക്കുന്നത് അടക്കമുള്ള ഭാരിച്ച ജോലികളാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.