ആപ്പ്ജില്ല

ഹിജാബ് ധരിച്ചില്ല 22 കാരിയെ 'സദാചാര' പോലീസ് ആക്രണം; ആദ്യം കോമയിൽ പിന്നാലെ മരണം

ആക്രമണം നേരിട്ടതിന് ശേഷം മാഷാ ആരോ​ഗ്യവതിയായിരുന്നുവെന്നും പിന്നീട്, മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇവർ കോമയിലാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നുവെന്നും മാതാപിതാക്കളെ ഉദ്ധരിച്ച് പേർഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 17 Sept 2022, 11:12 am
ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിൽ സദാചാര ആക്രമണം നേരിട്ട പെൺകുട്ടിക്ക് ദാരുണാന്ത്യം. ഇറാൻ വംശജയായ 22 കാരി മാഷാ അമിനിയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.
Samayam Malayalam Mahsa Amini
ഹിജബ് വിഷയത്തിൽ കൊല്ലപ്പെട്ട പെൺകുട്ടി (Photo-Twitter)


Also Read : പുടിൻ അടക്കം നാല് രാഷ്ട്രനേതാക്കൾക്ക് ക്ഷണമില്ല; ബൈഡന് സ്വന്തം കാറിലെത്താം; രാജ്ഞിയുടെ സംസ്കാരത്തിൽ ക്ഷണം ആർക്കെല്ലാം

മാഷാ വേണ്ടവിധത്തിൽ ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് ആൾക്കൂട്ട ആക്രമണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ഗുരുതരാവസ്ഥയിലായ മാഷാ കോമയിലേക്ക് പതിക്കുകയുമായിരുന്നു. വെള്ളിയാഴ്ച അവർ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആൾക്കൂട്ട വിചാരണയ്‌ക്കിരയായ യുവതിയ്‌ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കഴി‍ഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. പെൺകുട്ടിയുടെ "ദുരൂഹമായ" മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണം നേരിട്ടതിന് ശേഷം മാഷാ ആരോഗ്യവതിയായിരുന്നുവെന്നും പിന്നീട്, മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇവർ കോമയിലാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നുവെന്നും മാതാപിതാക്കളെ ഉദ്ധരിച്ച് പേർഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, പോലീസ് സ്റ്റേഷനിൽ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ കൃത്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

Also Read : മോദിയുടെ പിറന്നാളിന് 'പുലിയിറങ്ങും'; കടുവയുടെ മുഖമുള്ള പ്രത്യേക വിമാനം, നമീബിയയിൽ നിന്നും നോൺസ്റ്റോപ്പായി എട്ട് ചീറ്റകൾ ഇന്ത്യയിലേക്ക്

വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലും ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇറാൻ പോലീസ് സംഭവം നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്. യുവതിക്ക് ഹൃദ്രോഗം ഉണ്ടായിരുന്നുവെന്നും അതാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് വാദം.

കഴിഞ്ഞ സെപ്തംബർ 13-നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്ക് വേണ്ടിയാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയത്. മാഷായുടെ വസ്ത്രധാരണത്തിൽ പ്രകോപിതരായ ചിലർ ഇവർക്ക് നേരെ ആക്രണം നടത്തുകയായിരുന്നു. ഇവർ യുവതിയെയും സഹോദരനെയും സംഘം ക്രൂരമായി മർദ്ദിച്ചു.

Also Read : രാജ്ഞിയുടെ സംസ്കാരം: ശബ്ദം പോലും ശല്യമാകരുത്, 'ആകാശത്തും' നിയന്ത്രണം; 100 വിമാനങ്ങൾ റദ്ദാക്കി ബ്രിട്ടീഷ് എയർവേസ്

1979ലെ കലാപത്തിന് ശേഷം അധികാരത്തിൽ ഇറാനിൽ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയിരുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകൾക്ക് കടുത്ത ശിക്ഷയാണ് നൽകിയിരുന്നത്.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്