കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്കു പിന്നാലെ ശ്രീലങ്കയിൽ കലാപം. വിവിധയിടങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ എംപി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടിയന്തരാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ചവരെയാണ് കർഫ്യൂ നീട്ടിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിലാണ് ശ്രീലങ്കയിൽ ഏറ്റുമുട്ടിയത്. കൊളംബോയിലും മറ്റിടങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ട നിലയാണുള്ളത്. തിങ്കളാഴ്ച രാജ്യത്ത് നടന്ന അക്രമങ്ങളിൽ അഞ്ച് പേർ മരിച്ചതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
കൂട്ടമായി എത്തിയ പ്രതിഷേധക്കാർ കുരുനഗലയിലെ രാജപക്സെയുടെ വീടിന് തീയിട്ടു. ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജപക്സെയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ പോലീസ് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോൺസ്ടൺ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും പ്രതിഷേധക്കാർ തീയിട്ടു.
ഹമ്പൻതോട്ടയിലെ ഡിആർ രജപക്സെ സ്മാരകം തകർത്തു. എം പിയായ അമരകീര്‍ത്തി അത്തുകോറളയാണ് കലാപത്തിനിടെ മരിച്ചത്. നിത്തുംബുവയിൽ തൻ്റെ കാർ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ അമരകീർത്തി വെടിയുതിർത്തിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇതിന് പിന്നാലെയാണ് എംപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എം പി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രതിഷേധക്കാർ രാജ്യത്തെ പ്രധാന റോഡുകൾ പിടിച്ചെടുത്ത് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതിനൊപ്പം ഇന്ധനവും വൈദ്യുതിയും ലഭിക്കാത്ത സാഹചര്യവുമാണുള്ളത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി കുറഞ്ഞതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ഇതോടെയാണ് ശ്രീലങ്കയിൽ പ്രതിഷേധം ശക്തമായത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മഹിന്ദ രാജപക്സെ ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. അഞ്ച് ആഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യമാണ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ബുധനാഴ്ചവരെയാണ് കർഫ്യൂ നീട്ടിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിലാണ് ശ്രീലങ്കയിൽ ഏറ്റുമുട്ടിയത്. കൊളംബോയിലും മറ്റിടങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ട നിലയാണുള്ളത്. തിങ്കളാഴ്ച രാജ്യത്ത് നടന്ന അക്രമങ്ങളിൽ അഞ്ച് പേർ മരിച്ചതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
കൂട്ടമായി എത്തിയ പ്രതിഷേധക്കാർ കുരുനഗലയിലെ രാജപക്സെയുടെ വീടിന് തീയിട്ടു. ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജപക്സെയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ പോലീസ് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോൺസ്ടൺ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും പ്രതിഷേധക്കാർ തീയിട്ടു.
ഹമ്പൻതോട്ടയിലെ ഡിആർ രജപക്സെ സ്മാരകം തകർത്തു. എം പിയായ അമരകീര്‍ത്തി അത്തുകോറളയാണ് കലാപത്തിനിടെ മരിച്ചത്. നിത്തുംബുവയിൽ തൻ്റെ കാർ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ അമരകീർത്തി വെടിയുതിർത്തിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇതിന് പിന്നാലെയാണ് എംപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എം പി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രതിഷേധക്കാർ രാജ്യത്തെ പ്രധാന റോഡുകൾ പിടിച്ചെടുത്ത് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതിനൊപ്പം ഇന്ധനവും വൈദ്യുതിയും ലഭിക്കാത്ത സാഹചര്യവുമാണുള്ളത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി കുറഞ്ഞതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ഇതോടെയാണ് ശ്രീലങ്കയിൽ പ്രതിഷേധം ശക്തമായത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മഹിന്ദ രാജപക്സെ ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. അഞ്ച് ആഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യമാണ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.