മോസ്കോ: വാർത്താ പരിപാടിക്കിടെ യുദ്ധ വിരുദ്ധ പോസ്റ്റർ ഉയർത്തിയ ചാനൽ ജീവനക്കാരിയെ കാണാനില്ല. മറീന ഒവ്സ്യനിക്കോവ എന്ന യുവതിയെയാണ് കാണാതായത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ റഷ്യൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ചാനൽ പരിപാടിക്കിടെ വാർത്താവതാരകയുടെ പിന്നിലെത്തിയാണ് മറീന ഒവ്സ്യനിക്കോവ യുദ്ധവിരുദ്ധ പോസ്റ്റർ ഉയർത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ജീവനക്കാരി പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ യുക്രൈൻ പ്രസിഡന്റ് മറീന ഒവ്സ്യനിക്കോവയെ അഭിനന്ദിച്ചിരുന്നു. പിന്നാലെയാണ് യുവതിയെ കാണാതായത്.
'കുപ്രചരണങ്ങളിൽ വിശ്വസിക്കരുത്. യുദ്ധം നിർത്തൂ. യുദ്ധം വേണ്ട.' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. നിലവിൽ സർക്കാർ അനുകൂല വാർത്തകൾ നൽകാൻ മാത്രമാണ് റഷ്യയിൽ അനുമതി എന്നാണ് റിപ്പോർട്ട്.
റഷ്യൻ സർക്കാരിന്റെ അധീനതയിലുള്ള ചാനൽ വണിന്റെ പരിപാടിക്കിടെയായിരുന്നു യുദ്ധ വിരുദ്ധ പ്രതിഷേധം. ചാനലിൽ സായാഹ്ന വാർത്തകൾ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനു ശേഷം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതായും പിന്നീട് അവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മനുഷ്യാവകാശ സംഘടനയായ ഓവിഡി-ഇൻഫോ ആരോപിച്ചു.
അതേസമയം റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ ഓരോ സെക്കന്റിലും ഒരു കുട്ടി വീതം അഭയാർത്ഥികളായി മാറുകയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. ഫെബ്രുവരി 24 ആക്രമണം ആരംഭിച്ചതു മുതൽ ഇതുവരെ യുക്രൈനിലെ 1.4 മില്യൺ കുട്ടികൾ അഭയാർത്ഥികളായി മാറിയെന്ന് യുഎൻ വ്യക്തമാക്കി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് മൂന്ന് മില്യൺ ആളുകൾ യുക്രൈനിൽ നിന്നും പലായനം ചെയ്തു. ഇതിൽ പകുതിയോളം പേർ കുട്ടികളാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
ഓരോ മിനിറ്റിലും 55 കുട്ടികളാണ് യുക്രൈനിൽ അഭയാർത്ഥികളാകുന്നത്. അതായത് സെക്കന്റിൽ ഒരാൾ വീതം. ഈ പ്രതിസന്ധി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അപൂർവമാണെന്ന് യുനിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.
'കുപ്രചരണങ്ങളിൽ വിശ്വസിക്കരുത്. യുദ്ധം നിർത്തൂ. യുദ്ധം വേണ്ട.' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. നിലവിൽ സർക്കാർ അനുകൂല വാർത്തകൾ നൽകാൻ മാത്രമാണ് റഷ്യയിൽ അനുമതി എന്നാണ് റിപ്പോർട്ട്.
റഷ്യൻ സർക്കാരിന്റെ അധീനതയിലുള്ള ചാനൽ വണിന്റെ പരിപാടിക്കിടെയായിരുന്നു യുദ്ധ വിരുദ്ധ പ്രതിഷേധം. ചാനലിൽ സായാഹ്ന വാർത്തകൾ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനു ശേഷം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതായും പിന്നീട് അവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മനുഷ്യാവകാശ സംഘടനയായ ഓവിഡി-ഇൻഫോ ആരോപിച്ചു.
അതേസമയം റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ ഓരോ സെക്കന്റിലും ഒരു കുട്ടി വീതം അഭയാർത്ഥികളായി മാറുകയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. ഫെബ്രുവരി 24 ആക്രമണം ആരംഭിച്ചതു മുതൽ ഇതുവരെ യുക്രൈനിലെ 1.4 മില്യൺ കുട്ടികൾ അഭയാർത്ഥികളായി മാറിയെന്ന് യുഎൻ വ്യക്തമാക്കി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് മൂന്ന് മില്യൺ ആളുകൾ യുക്രൈനിൽ നിന്നും പലായനം ചെയ്തു. ഇതിൽ പകുതിയോളം പേർ കുട്ടികളാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
ഓരോ മിനിറ്റിലും 55 കുട്ടികളാണ് യുക്രൈനിൽ അഭയാർത്ഥികളാകുന്നത്. അതായത് സെക്കന്റിൽ ഒരാൾ വീതം. ഈ പ്രതിസന്ധി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അപൂർവമാണെന്ന് യുനിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.