ജറുസലേം: 'ലാഗ് ബ ഒമർ' ആഘോഷത്തിനിടെ ഇസ്രായേലിൽ 38 മരണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെറോണിൽ നടന്ന ആഘോഷത്തിൽ തിക്കിലും തിരക്കിലുംപെട്ടാണ് ആളുകൾ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും.
കൊവിഡ്-19 നിയന്ത്രണങ്ങൾ അവഗണിച്ചാണ് ആളുകൾ ആഘോഷങ്ങൾക്കായി ഒത്തുകൂടിയത്. പതിനായിരക്കണക്കിനാളുകൾ എത്തിയതോടെയാണ് ദുരന്തമുണ്ടായത്. ആളുകളെ ഒഴിപ്പിക്കാൻ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന ആരോപണവും ശക്തമാണ്.
നൂറിലധികം പേർക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററുകളിൽ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാൻ ഇപ്പോൾ കഴിയില്ലെന്നും നിരവധി പേർക്ക് ജീവൻ നഷ്ടമായതായും ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) വ്യക്തമാക്കി.
സംഭവിച്ചത് ദുരന്തമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. തിക്കും തിരക്കും മൂലം ആംബുലൻസ് സർവീസുകൾക്ക് സ്ഥലത്തേക്ക് എത്താൻ കഴിയാതെ വന്നതോടെയാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററിനെ പോലീസ് ആശ്രയിച്ചത്.
ഇസ്രയേലിലെ പ്രധാന മത ആഘോഷങ്ങളിൽ ഒന്നാണ് 'ലാഗ് ബി ഒമർ'. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലേക്ക് പതിനായിരക്കണക്കിന് ഓർത്തഡോക്സ് ജൂതന്മാർ എല്ലാ വർഷവും തീർഥാടനം നടത്താറുണ്ട്. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞവർഷം ഇവിടെ ആഘോഷങ്ങൾ നടന്നിരുന്നില്ല. ഈ വർഷം കൊവിഡ് കേസുകൾ കുറഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ ഇങ്ങോട്ട് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.
കൊവിഡ്-19 നിയന്ത്രണങ്ങൾ അവഗണിച്ചാണ് ആളുകൾ ആഘോഷങ്ങൾക്കായി ഒത്തുകൂടിയത്. പതിനായിരക്കണക്കിനാളുകൾ എത്തിയതോടെയാണ് ദുരന്തമുണ്ടായത്. ആളുകളെ ഒഴിപ്പിക്കാൻ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന ആരോപണവും ശക്തമാണ്.
നൂറിലധികം പേർക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററുകളിൽ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാൻ ഇപ്പോൾ കഴിയില്ലെന്നും നിരവധി പേർക്ക് ജീവൻ നഷ്ടമായതായും ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) വ്യക്തമാക്കി.
സംഭവിച്ചത് ദുരന്തമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. തിക്കും തിരക്കും മൂലം ആംബുലൻസ് സർവീസുകൾക്ക് സ്ഥലത്തേക്ക് എത്താൻ കഴിയാതെ വന്നതോടെയാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററിനെ പോലീസ് ആശ്രയിച്ചത്.
ഇസ്രയേലിലെ പ്രധാന മത ആഘോഷങ്ങളിൽ ഒന്നാണ് 'ലാഗ് ബി ഒമർ'. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലേക്ക് പതിനായിരക്കണക്കിന് ഓർത്തഡോക്സ് ജൂതന്മാർ എല്ലാ വർഷവും തീർഥാടനം നടത്താറുണ്ട്. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞവർഷം ഇവിടെ ആഘോഷങ്ങൾ നടന്നിരുന്നില്ല. ഈ വർഷം കൊവിഡ് കേസുകൾ കുറഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ ഇങ്ങോട്ട് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.