ഒട്ടാവ: കാനഡയിൽ ട്രക്ക് ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. കനേഡിയൻ നഗരമായ ഒൻ്റാറിയോയിലാണ് ആക്രമണം. ഒൻപത് വയസുള്ള ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നഥാനിയൽ വെൽറ്റ്മാൻ (20) എന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി ബിബിസി റിപ്പോർട്ട് ചെയ്‌തു.
യുവാവിനെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയേക്കുമെന്ന സൂചന പോലീസ് നൽകി. മുസ്ലീം വിരോധമാണ് യുവാവിനെ ക്രൂരതയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഞായറാഴ്‌ചയാണ് കൊലപാതകം നടന്നത്. അതിവേഗത്തിലെത്തിയ ട്രെക്ക് കുടുംബത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. പിക്കപ്പ് വാൻ മോഡലിലുള്ള വാഹനമാണ് ആക്രമണത്തിനായി യുവാവ് ഉപയോഗിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് യുവാവ് ആക്രമണം നടത്തിയത്. കുടുംബം എല്ലാ ദിവസവും വീടിന് പുറത്തെത്തുമായിരുന്നുവെന്ന് ഒരു സമീപവാസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുൻകൂട്ടി മനസിലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്. പാകിസ്ഥാനിൽ നിന്നും 14 വർഷം മുൻപാണ് കുടുംബം കാനഡയിലേക്ക് കുടിയേറിയതെന്നാണ് റിപ്പോർട്ട്.
74 ഉം 44 ഉം വയസുള്ള രണ്ട് സ്ത്രീകൾ, കുടുംബത്തിലെ 46 കാരനും 15 വയസുള്ള ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതിൽ കുടുംബം എതിർപ്പറിയിച്ചിരുന്നു. രക്ഷപ്പെട്ട ഒൻപത് വയസുകാരൻ്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ട്രെക്ക് ആക്രമണം ഉണ്ടായ ഒൻ്റാറിയോയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ഒരു ഷോപ്പിംഗ് സെൻ്ററിൽ നിന്നാണ് യുവാവ് അറസ്‌റ്റിലായത്. ഇയാൾക്ക് തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രംഗത്തുവന്നു. "നമ്മുടെ ഒരു സമുദായത്തിലും ഇസ്ലാമാഫോബിയ്‌ക്ക് സ്ഥാനമില്ല.വിദ്വേഷം വഞ്ചനാപരവും നിന്ദ്യവുമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം വിഭാഗത്തിനൊപ്പം ഞങ്ങൾ നിലകൊള്ളുകയാണ്" - എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
യുവാവിനെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയേക്കുമെന്ന സൂചന പോലീസ് നൽകി. മുസ്ലീം വിരോധമാണ് യുവാവിനെ ക്രൂരതയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഞായറാഴ്‌ചയാണ് കൊലപാതകം നടന്നത്. അതിവേഗത്തിലെത്തിയ ട്രെക്ക് കുടുംബത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. പിക്കപ്പ് വാൻ മോഡലിലുള്ള വാഹനമാണ് ആക്രമണത്തിനായി യുവാവ് ഉപയോഗിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് യുവാവ് ആക്രമണം നടത്തിയത്. കുടുംബം എല്ലാ ദിവസവും വീടിന് പുറത്തെത്തുമായിരുന്നുവെന്ന് ഒരു സമീപവാസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുൻകൂട്ടി മനസിലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്. പാകിസ്ഥാനിൽ നിന്നും 14 വർഷം മുൻപാണ് കുടുംബം കാനഡയിലേക്ക് കുടിയേറിയതെന്നാണ് റിപ്പോർട്ട്.
74 ഉം 44 ഉം വയസുള്ള രണ്ട് സ്ത്രീകൾ, കുടുംബത്തിലെ 46 കാരനും 15 വയസുള്ള ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതിൽ കുടുംബം എതിർപ്പറിയിച്ചിരുന്നു. രക്ഷപ്പെട്ട ഒൻപത് വയസുകാരൻ്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ട്രെക്ക് ആക്രമണം ഉണ്ടായ ഒൻ്റാറിയോയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ഒരു ഷോപ്പിംഗ് സെൻ്ററിൽ നിന്നാണ് യുവാവ് അറസ്‌റ്റിലായത്. ഇയാൾക്ക് തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രംഗത്തുവന്നു. "നമ്മുടെ ഒരു സമുദായത്തിലും ഇസ്ലാമാഫോബിയ്‌ക്ക് സ്ഥാനമില്ല.വിദ്വേഷം വഞ്ചനാപരവും നിന്ദ്യവുമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം വിഭാഗത്തിനൊപ്പം ഞങ്ങൾ നിലകൊള്ളുകയാണ്" - എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.